Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 3, 2013

അമേരിക്കന്‍ ക്നാനായ സമൂഹം കടുത്ത പ്രതിസന്ധിയില്‍

 - ക്നാനായ ലേഖകന്‍

ചിക്കാഗോ തിരുഹൃദയ ക്നാനായ ഇടവക വികാരിയും രൂപതയിലെ രണ്ടു VG മാരില്‍ ഒരാളുമായ ഫാ മുത്തോലം രഹസ്യമായി കോട്ടയം രൂപത വിട്ടു സീറോ മലബാറില്‍ ചേര്‍ന്നത്‌ അമേരിക്കന്‍ ക്നാനായ സമൂഹത്തെ കടുത്ത പ്രതിസന്ധിയില്‍ ആഴ്തിയിരിക്കുന്നു. ഫാ മുത്തോലത്തിന്റെ ഈ രഹസ്യ നീക്കം സന്ദര്‍ഭവശാല്‍ മാത്രമാണ് സമൂഹം കണ്ടുപിടിച്ചത്.

അവധിക്കു നാട്ടില്‍ ചെന്നിരുന്ന മി. ജൈബു കുളങ്ങര കോട്ടയം അരമന സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയതാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. അദ്ദേഹം ഉടനെ ചിക്കാഗോയിലെ ക്നാനായ പ്രമുഖരെ അറിയിക്കുകയായിരുന്നു. അതോടെ സമൂഹം വല്ലാതെ ഇളകിയിരിക്കുകയാണ്.

കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ ആവശ്യപ്പെട്ട് ഫാ മുത്തോളം കത്ത് കൊടുക്കുകയും, അതേസമയം ചിക്കാഗോ രൂപത തന്നെ സ്വീകരിക്കണമെന്ന് മാര്‍ അങ്ങാടിയത്തിനോട് അദ്ദേഹം അപേക്ഷിക്കുകയും ചെയ്തു. രണ്ടു മെത്രാന്മാരും അദ്ദേഹത്തിന്‍റെ അപേക്ഷകള്‍ സ്വീകരിച്ചു. എന്നാല്‍ തങ്ങളുടെ ആത്മീയ പിതാവിന്റെ ഈ കടുത്ത വഞ്ചനയില്‍ സമൂഹം രോഷാകുലമായപ്പോള്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍ വാങ്ങുകയാണെന്ന് അദ്ദേഹം ജനങ്ങളെ അറിയിച്ചു. സമൂഹത്തെ ശാന്തമാക്കുവാന്‍ ഫാ മുത്തോലത്തിന്റെ ഈ ഉരുണ്ടു കളിക്ക് കഴിഞ്ഞിട്ടില്ല. ചിക്കാഗോ രൂപതാ മെത്രാന്‍ വച്ചു നീട്ടിയ ഒരു മെത്രാന്‍ തൊപ്പിക്കുവേണ്ടി ക്നാനായ സമൂഹത്തെ ഫാ മുത്തോലം  ഒറ്റു കൊടുക്കുകയായിരുന്നു എന്നാണു ജനങ്ങള്‍ വിശ്വസിക്കുന്നത്.

ജനങ്ങള്‍ ഫാ മുത്തോലത്തില്‍ നിന്നും എക്സ്പ്ലനെഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതനുസരിച്ച് അടുത്ത ഞായറാഴ്ച ദിവ്യബലി ശേഷം വലിയൊരു മീറ്റിംഗ് കൂടുവാനും തീരുമാനമായിട്ടുണ്ട്. മീറ്റിങ്ങില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ എന്തൊക്കെയെന്നു വിശദമായി ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചിക്കാഗോ ക്ന എന്ന ബ്ലോഗ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




1 comment:

Anonymous said...

ഇന്ന് സീറോ മലബാര്‍ സഭയിലുള്ള കര്‍ദ്ദിനാള്‍ മുതല്‍ താഴേക്കു പോന്നാല്‍ വൈദികര്‍ വരെ
ദൈവനിന്ദകരാണെന്ന് ഏതു കുഞ്ഞിനുവരെ അറിയാം . സഭ ഇന്ന് പറയുന്നതും പഠിപ്പിക്കുന്നതും
വച്ചുനോക്കുമ്പോള്‍ ആര്‍ക്കാണിത് മനസിലാക്കാന്‍ സാദിക്കാത്തത് . ഒരു വശത്തുകൂടി ജനങ്ങളെ
കബളിപ്പിച്ചു പള്ളികള്‍ ഉണ്ടാക്കുന്നു . അതിലൂടെ ലക്ഷങ്ങള്‍ തിരുമറി നടത്തി അധികാരികള്‍
കീശ വീര്‍പ്പിക്കുന്നു . മറുവശത്തുകൂടി ചില മെത്രാന്മാര്‍ അല്‍മായരുടെ ഭൂമിയും മറ്റും
തട്ടിയെടുത്തു മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ ധ്യാനകേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുന്നു . ഈ
ധ്യാനകേന്ദ്രങ്ങളില്‍ ചെന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ ആര്‍ക്കു ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും . ഇതിനായി
അല്മായനെ മാത്രമല്ല സ്വന്തം സഹോദരനെ വരെ ഇക്കൂട്ടര്‍ ബലിയാടാക്കിയിരിക്കുന്നു . പല
പള്ളികളില്‍നിന്നും കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപംവരെ അപ്രതിഷ്ടമായികൊണ്ടിരിക്കുന്നു .
ആ സ്ഥാനങ്ങളില്‍ വണക്കയോഗ്യമല്ലാത്ത ക്ലാവര്‍ എന്ന സാത്താന്‍റെ ചിഹ്നം അല്ത്താരകളില്‍
പ്രതിഷ്ടിച്ചിരിക്കുന്നു . എല്ലാത്തിനും ഒടുവില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന മട്ടില്‍
ചില വൈദികരും നേരിട്ട് തട്ടിപ്പ് സംഗവുമായി ചേര്‍ന്ന് മനുഷ്യകടത്ത് , ജോലി വാഗ്നാനം
ചെയ്തും അല്മായരെ കബളിപ്പിച്ചു വിദേശരാജ്യങ്ങള്‍ ചുറ്റിയടിക്കുന്നു . തികച്ചും ദൈവനിന്ദ .
ഇതാണോ നമ്മുടെ സീറോ മലബാര്‍ സഭ . ഈ സഭയിലുള്ള വൈദികരുടെ ശുത്രൂക്ഷ നമുക്ക്
എങ്ങനെ വിശ്വസിക്കാനാകും . കപട വേഷക്കാരായ ഇവരെ പള്ളിയില്‍നിന്നും തുരത്തേണ്ട
സമയം കഴിഞ്ഞിരിക്കുന്നു .ഇന്ന് നമ്മുടെ സഭയില്‍ വ്യഭിചാര കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നു .
പിടിക്കപ്പെട്ട കേസുകള്‍ നിരവധിയാണ് , പിടിക്കപ്പെടാത്തവ അതിലേറയും . ചുരുക്കം ചില നല്ലവരായ
വൈദികര്‍ സഭയിലുണ്ട് . അവരും ഏറെ താമസിക്കാതെ ഇവരുടെ കയ്യികളില്‍ ഒടുങ്ങി തീരും .
സഭ ഏതാണ്ട് 75 % നശിച്ചുകഴിഞ്ഞു . ഏറെ താമസിക്കാതെ പൂര്‍ണ്ണത കയ്യിവരിക്കും .