Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, April 10, 2012

SMCLO യുടെ നിവേദനം ചലനങ്ങള്‍ സൃഷ്ടിക്കുന്നു

ചിക്കാഗോ കേന്ദ്രീകരിച്ചു രൂപിതമായിട്ടുള്ള സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO), ചിക്കാഗോ രൂപതാ മേലദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായ വല്‍ക്കരണ നടപടികള്‍ക്കെതിരെ ആഗോള കത്തോലിക്കാ സഭാ നേത്രുത്ത്വത്തിനു സമര്‍പ്പിച്ചിരുന്ന നിവേദനത്തിന് അനുഭാവ പൂര്‍വമായ മറുപടികള്‍ ലഭിചിരിക്കുന്നതായി അറിവ് ലഭിച്ചിരിക്കുന്നു. വത്തിക്കാനിലെക്കും കേരളത്തിലെ ബിഷപ്പ് മാര്‍ക്കും, അമേരിക്കയിലെ എല്ലാ രൂപതാധ്യക്ഷന്മാര്‍ക്കും ആയി ഇരുന്നൂറിലധികം പേര്‍ക്കാണ് നിവേദനം നകിയിരുന്നത്.


അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ കത്തോലിക്കാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളില്‍ നിന്ന് തന്നെ ഉണ്ടാകുന്നതില്‍ തങ്ങള്‍ക് അത്യധികം വേദനയുണ്ടെന്നു വാഷിങ്ങ്ടന്‍ ല്‍ നിന്നും കിട്ടിയ മറുപടിക്കത്തില്‍ പറഞ്ഞു. തങ്ങള്‍ അത്യധികം ഗൌരവത്തോടെയാണ് ഇത് കാണുന്നതെന്നും തീര്‍ച്ചയായും വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ വത്തിക്കാനില്‍ സമ്മര്‍ദം ചെലുത്തുമെന്നും കൂടി പ്രസ്തുത കത്ത് സൂചിപ്പിച്ചു.

SMCC  യുടെ നിവേദനം തങ്ങള്‍ക്കു കിട്ടി എന്ന് കാണിച്ചു കൊണ്ടുള്ള മാര്‍പ്പാപ്പയുടെ പ്രതിനിധിയുടെ കത്തും പ്രസ്തുത ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ്‌ നു ലഭിച്ചു. ഇവ കൂടാതെ അമേരിക്കയിലെ ഒട്ടുമുക്കാല്‍ രൂപതാ ധ്യക്ഷന്മാരും നിവേദനം കൈപ്പറ്റിയതായി അറിയിച്ചു. കേരളത്തിലെ മെത്രാന്മാരില്‍ നിന്നും ഇതുവരെ മറുപടിയൊന്നും വരാത്തതില്‍ ആര്‍ക്കും അത്ഭുതത്തിന് വകയില്ല എന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. സാമാന്ന്യ മര്യാതയുടെ ബാലപാഠം പോലും പഠിക്കാത്തവരാണല്ലോ അവര്‍. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത് respond ചെയ്തു.

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ അദ്ദേഹം തന്‍റെ എഴുത്ത് ചുരുക്കി.

4 comments:

Anonymous said...

ഈ മൂന്നും സംഭവിച്ചത് കോപ്പലില്‍ വെച്ച്!

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ ബിഷപ്പ് അങ്ങാടിയത്ത് തന്‍റെ എഴുത്തില്‍ ചുരുക്കി. (SMCLO)


പെസഹ വ്യാഴായ്ച, ഫാ.സജിയെ ഫയ൪ ചെയ്ത ബിഷപ്പ് അങ്ങാടിയത്തും രണ്ട് വ൪ഷം മുബ് കോപ്പലില്‍ വെച്ച് ഞായറാഴ്ച കു൪ബ്ബാനയുടെ ഇടക്കുളള പ്രസംഗത്തിന് വേണ്ടി നാടോടി ഫാ.ജോസഫ് ആലഞ്ചേരി പ്രസംങ്ങിച്ചത്: കോപ്പിലെ അല്ത്താരയിലെ ക്രൂശിത രൂപത്തേ നോക്കി, അവഗേളിച്ച് ചത്ത ശവം കെട്ടി തൂക്കിട്ടിരിക്കുന്നു, ദുഃഖവെളളിയായിച്ച ഈ ചത്ത ശവത്തേ റോഡ് മുഴുവ൯ വലിച്ചുനടക്കുന്നു എന്നു പറഞ്ഞതും; കഴിഞ്ഞ വ൪ഷം ദുഃഖ ശെനിയാഴ്ച്ച വൈകിട്ട് മറ്റോരു നാടോടി കല്ദായ അച്ഛ൯ പ്രസംഗത്തില്‍ പറഞ്ഞത് യേശുക്രിസ്തുവിന്‍റെ ഉയ൪പ്പിന് മുബ് ഉളളത് എല്ലാം ഉപ്പിലിട്ട് കുപ്പിലിട്ട് വെച്ചാല്‍ മതിയെന്ന്.

അങ്ങനേയാണെങ്കില്‍ പിന്നേ എന്താനാണ് അച്ഛോ, ക്രിസ്തുമസ്, കു൪ബ്ബാന, മാമോദീസ, ഇത് എന്‍റെ രക്തം എന്‍റെ ശരീരം എന്ന് പറഞ്ഞ് വൈദിക൪ ബെലിയ൪പ്പിക്കുന്നത്. ജെനങ്ങളുടെ പണം പറ്റിചെടുക്കാനാണോ പളളിയും കു൪ബ്ബാനയും.

Anonymous said...

യോഹന്നാ൯-3:14
മോശ മരുഭൂമിയില്‍ സ൪പ്പത്തെ ഉയ൪ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിതൃ ജീവ൯ ഉണ്ടാകേണ്ടതിന് മനുഷൃപുത്രനും ഉയ൪ത്തപ്പെടേണ്ടിയിരിക്കുന്നു.

ഗലാത്തിയാ 6:14
നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേ൯മ ഭാവിക്കാ൯ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെ പ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

1 കോറിന്തോസ് 1:18
നാശത്തിലൂടെ ചരിക്കുന്നവ൪ക്കു കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയത്രേ.

1കോറിന്തോസ് 2:2
നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു.

3 ഫിലിപ്പിയ൪ക്ക് 3:7-11
എന്നാല്‍ എനിക്കു ലാഭമായിരിന്ന ഇവയെല്ലാം ക്രൂശിതനായവനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്‍റെ ക൪ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുളള ജ്ഞാനം കൂടുതല്‍ വിലയുളളതാകയാല്‍, സ൪വ്വവും നഷ്ടമായിത്തന്നെ ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉളളത്; പിന്നെയോ ക്രസ്തുവിലുളള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍നിന്നുളള നീതി. അത്, അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്‍റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്‍റെ മരണത്തോടു താദാത്മൃപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍നിന്നുളള ഉയ൪പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

3 ഫിലിപ്പിയ൪ക്ക് 3:17-21
നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. എന്നാല്‍, പലരും ക്രസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുളളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവ൪ത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവ൪ അഭിമാനംകൊളളുന്നു. ഭൗമികമായതുമാത്രം അവ൪ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വ൪ഗ്ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, ക൪ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദു൪ബ്ബല ശരീരത്തെ തന്‍റെ മഹത്വമുളള ശരീരംപോലെ രൂപാന്തരപ്പെടുത്തും.

Anonymous said...

SMCLO: യുടെ നിവേദനം ചലനങ്ങള്‍ സൃഷ്ടിക്കുന്നു
ചിക്കാഗോ കേന്ദ്രീകരിച്ചു രൂപിതമായിട്ടുള്ള സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ അദ്ദേഹം തന്‍റെ എഴുത്ത് ചുരുക്കി. വ്യത്യസ്തമായി നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത് respond ചെയ്തു.

സഭയെ സ്നേഹിക്കുക. അനുസരിക്കുക എന്ന് respond ചെയ്ത ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെ അനുസരിക്കാ൯ സാധിക്കുന്നതെങ്ങനേ?

വൈദികനെ പെസഹ വ്യാഴായ്ച ഫയയ൪ ചെയ്ത ബിഷപ്‌ മാര്‍ അങ്ങാടിയത്തിനേ ആ൪ക്കും അനുസരിക്കുവാ൯ സാധിക്കുകയില്ല. സഭയെ ജെനം അനുസരിക്കുന്നുണ്ടെങ്കിലും ബിഷപ്‌ മാര്‍ അങ്ങാടിയത് സഭയെ സ്നേഹിക്കുകയോ, അനുസരിക്കുകയോ ചെയുന്നില്ല. ബിഷപ്‌ മാര്‍ അങ്ങാടിയത്ത് സഭയെ ഉപദ്രവിക്കുകയാണ് ചെയുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും. അങ്ങനേയുളള ബിഷപ്‌ മാര്‍ അങ്ങാടിയത്ത് "സഭയെ സ്നേഹിക്കുക. അനുസരിക്കുക"
എന്നീ വാക്കുകള്‍ അദ്ദേഹത്തിന് എങ്ങനേ എഴുതാ൯ സാധിച്ചു.

ചിക്കാഗോ കേന്ദ്രീകരിച്ചു രൂപിതമായിട്ടുള്ള സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO), ചിക്കാഗോ രൂപതാ മേലദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായ വല്‍ക്കരണ നടപടികള്‍ക്കെതിരെ ആഗോള കത്തോലിക്കാ സഭാ നേത്രുത്ത്വത്തിനു സമര്‍പ്പിച്ചിരുന്ന നിവേദനത്തിന് അനുഭാവ പൂര്‍വമായ മറുപടികള്‍ ലഭിചിരിക്കുന്നതായി അറിവ് ലഭിച്ചിരിക്കുന്നു.

Anonymous said...

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ അദ്ദേഹം തന്‍റെ എഴുത്ത് ചുരുക്കി. വ്യത്യസ്തമായി നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത് respond ചെയ്തു......

സഭ എന്ന് പറയുന്നത് ക്ക്രിസ്തു സ്ഥാപിച്ചതാണ്. അത് ക്രിസ്തുവിന്റെ വചനം പ്രഗോഷിക്കുവാനുള്ളതാണ്. ക്രിസ്തുവിന്റെ സഭയെ സ്നേഹിക്കണം. അതിനു തര്‍ക്കമില്ല.

പക്ഷെ ക്രിസ്തുവിനെ പുരംതള്ളി ഉണ്ടാക്കിയ കള്ളകുരിസ്സു സഭയെ ആരും സ്നേഹിക്കുകയോ അനുസരിക്കുകയോ ചെയ്യരുത്.!!! അത് പാപമാണ്. കള്ള കുരിസ്സു വന്നിക്കുന്നത് സാത്താനെ വന്നിക്കുന്നതിനു തുല്യമാണ്. സത്യ ക്രിസ്തയനികളോട് ഇതു പറയുവാന്‍ അങ്ങാടി ബിഷോപിന് അധികാരമില്ല. ആദ്യം അദ്ദേഹം ക്രിസ്തുവിനെ വന്നിക്കെട്ടെ. അപ്പോള്‍ ജനങ്ങള്‍ തീരുമാനിക്കാം കള്ള സഭയെഅനുസരിക്കണമോ വേണ്ടയോ എന്ന്.

അങ്ങാടി ബിഷപ്പ് രാജി വെക്കണമെന്ന് ആണ് ജനങളുടെ പ്രാര്‍ത്ഥന.