Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 6, 2012

അകത്തോലിക്കരുമായും അക്രൈസ്‌തവരുമായുമുള്ള വിവാഹം ഒഴിവാക്കണം - മാര്‍ പെരുന്തോട്ടം

കൊച്ചി: അകത്തോലിക്കരുമായും അക്രൈസ്‌തവരുമായുള്ള വിവാഹബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന്‌ ഇടയലേഖനം. ഇത്തരക്കാരുമായുള്ള വിവാഹത്തില്‍ കത്തോലിക്കാ വിശ്വാസം പാലിക്കാന്‍ പരിമിതികളുണ്ട്‌. വിവാഹത്തിന്റെ അവിഭാജ്യതയ്‌ക്കും കോട്ടം സംഭവിക്കാം. കത്തോലിക്കേതര വിവാഹബന്ധം വഴി ഒരു കുടുംബത്തില്‍ തന്നെ ഭിന്നതകളും ചേരിതിരിവുകളും സംഭവിക്കാമെന്നുമാണ്‌ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പുറപ്പെടുവിച്ച ഇടയലേഖനത്തിലെ മുന്നറിയിപ്പ്‌.

രജതജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ്‌ ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്‌. കത്തോലിക്കാ വിശ്വാസ സംരക്ഷണം ഭദ്രമല്ലാത്ത ഇത്തരം വിവാഹം വിശ്വാസിക്ക്‌ ചേര്‍ന്നതല്ല.

മക്കള്‍ക്ക്‌ സത്യവിശ്വാസം സംബന്ധിച്ച്‌ ചിന്താക്കുഴപ്പമുണ്ടാകും. ഇതുവഴി ശരിയായ വിശ്വാസപരിശീലനം നടക്കാതെ വരും. കുടുംബ ജീവിതത്തെ തകര്‍ക്കുകയും ക്രിസ്‌തീയ വിവാഹലക്ഷ്യം സാധിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ്‌ ആര്‍ച്ച്‌ബിഷപ്പിന്റെ ആഹ്വാനം. ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയവയുടെ ദുരുപയോഗവും അസാന്മാര്‍ഗിക പണ സമ്പാദനവും ധൂര്‍ത്തുമാണ്‌ മറ്റൊരു വിപത്ത്‌. അന്യസംസ്‌ഥാനങ്ങളിലേക്ക്‌ പഠനത്തിനും മറ്റും പോകുന്ന മക്കളെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം ഇടയലേഖനം മുന്നറിയിപ്പ്‌ നല്‍കുന്നു.

3 comments:

Anonymous said...

അകത്തോലിക്കരുമായുള്ള വിവാഹ ബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന്‌ ചങ്ങനാശേരി അതിരൂപതാ ഇടയലേഖനം.

So what happened to Ecumenical process by Powethil?

ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം don't listen to powethil now

Anonymous said...

മെത്രാനും ഇടയ ലേഖനവും
വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്‍കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം.യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. . സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന്‍ ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര്‍ കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര്‍ അറിയുന്നില്ലേ? ചില മെത്രാന്മാര്‍ വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .

GK said...

മെത്രാനും ഇടയ ലേഖനവും
വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്‍കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം.യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. . സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന്‍ ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര്‍ കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര്‍ അറിയുന്നില്ലേ? ചില മെത്രാന്മാര്‍ വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .