Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, August 1, 2012

ചെങ്ങളം പള്ളിയുടെ റബര്‍ സ്റ്റോക്ക് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങള്‍ രൂപയുടെ നാശ നഷ്ടം.

കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കല്‍ നല്‍കിയ കല്പ്പനയനുസരിച്ചു ഫാ.പുതുമന എണ്‍പത് ഡൈനാമിറ്റ് ബോംബുകള്‍ വച്ചു തകര്‍ത്ത ചരിത്ര പ്രസിദ്ധമായ ചെങ്ങളം പള്ളിയുടെ റബ്ബര്‍ സ്റ്റോക്ക്‌ പുര ഇന്ന് വൈകിട്ട് സംശയാസ്പദമായ നിലയില്‍ കത്തി നശിച്ചു.
കാഞ്ഞിരപ്പള്ളി മെത്രാന്റെ രൂപതയില്‍ ഉള്ള ആനിക്കാട് പള്ളി തീ കത്തിച്ചു കളഞ്ഞുവെന്നു തെളിഞ്ഞ കാര്യമാണെങ്കിലും അവിടെയും മെത്രാനും ഫാ.വാഴപ്പനാടിയുംകൂടി എല്ലാം തെളിവില്ലാതെ ഒതുക്കിയിരുന്നു. ഇപ്പോള്‍ ഇത് രണ്ടാമത്തെ തീ പിടുത്തം ( തീ വയ്പ്പ്)ആണ് കാഞ്ഞിരപ്പള്ളി രൂപതയില്‍ നടന്നത്. ഒന്നര മണിക്കൂര്‍ നേരം ആകാശം കറുത്ത പുകകൊണ്ടു നിറഞ്ഞു. ഇതിനു ശേഷം ഫയര്‍ എഞ്ചിന്‍ എത്തി.അപ്പോഴേയ്ക്കും കത്തി ചാമ്പലായി മുഴുവന്‍ തീര്‍ന്നു. ചെങ്ങളം ഇടവക പ്പള്ളിയില്‍ ലക്ഷങ്ങള്‍ രൂപാ വിലതിക്കുന്ന റബര്‍ഷീറ്റ് ഉണങ്ങി ഭദ്രമായി കാലങ്ങളായി സൂക്ഷിച്ചിരുന്ന പള്ളിയുടെ മുറ്റത്തുള്ള കെട്ടിടത്തില്‍ സംശയകരമായി വന്‍ അഗ്നിബാധ ഉണ്ടായത് പല ഗൂഡ സംശയങ്ങള്‍ക്കും കാരണമാണ്. ഒരു മണിക്കൂര്‍ നേരം കത്തിയെരിഞ്ഞ റബര്‍ ഷീറ്റില്‍ ഒരു കഷണം പോലുമില്ലാതെ കത്തിപ്പോയി. പള്ളിവികാരിയും തട്ടിപ്പ് വിദഗ്ദ്ധനുമായ പുതുമനയുടെ നിരുത്തരവാദിത്വവും പണ ക്കൊതിയും കൈക്കാരന്മാരുടെ അഴിമതിയും എല്ലാം കൂടി ആണ് തീ പിടുത്തത്തിനു ഇടയാക്കിയത് എന്ന് അടക്കിപ്പിടിച്ച ജന സംസാരമുണ്ട്. തീ പിടിച്ച കെട്ടിടത്തില്‍ നിന്നും ഇരുപതു മീറ്റര്‍ ദൂരത്തില്‍ ഇരുനൂറോളം ഇടവക ജനങ്ങള്‍ പള്ളിഹാളില്‍ ധ്യാനം കൂടുന്നുണ്ടായിരുന്നു ,തീ കത്തുമ്പോള്‍. അവിടെയിരുന്നവര്‍ ആരും തന്നെ തീ പിടിച്ച കാര്യം അറിഞ്ഞില്ലയെന്നു പറച്ചില്‍ ഉണ്ട്. തീ പിടുത്തമുണ്ടായത് എന്തിനു മാച്ചു വച്ചു? തെളിവുകള്‍ നശിപ്പിക്കാന്‍ അല്ലെ? ആനിക്കാട് പള്ളിയിലും ഇത് പോലെയൊക്കെ നടന്നു. ഇന്‍ഷു റന്‍സു തുകയുടെ മറിമായം കളിയാണോ എന്നും സംശയിക്കുന്നു.

20 comments:

Anonymous said...

അഗ്നിയായി ഇറങ്ങി വന്നു സോദോം ഗോമോറ ദൈവം നശിപ്പിച്ചു. ചെങ്ങളം പള്ളിയില്‍ കൈക്കാരന്മാരും വികാരി പുതുമനയും കൂടി നടത്തുന്ന കൊള്ളയടിയില്‍ ദൈവം കോപിച്ചതാണ് ,തീ പിടിച്ചതിനു കാരണം എന്ന് വിശ്വാസികള്‍ പറയുന്നു. ഇവന്മാരുടെ അടുത്ത നടപടി കത്തി നശിച്ച തുക ഇടവകക്കാരെ ഭീഷണിപ്പെടുത്തി പിരിചെടുക്കുമെന്നാണ് . ഇതിനകം ആരുടെയോ ഒരാളുടെ തലയില്‍ കുറ്റം ചുമത്തി കൈക്കാരന്മാര്‍ രക്ഷ പെടാന്‍ ഒരുങ്ങുകയാണെന്നു കേള്‍ക്കുന്നു. കൈക്കാരന്മാര്‍ നടത്തുന്ന അഴിമതിയെപ്പറ്റി പറയുന്നവരെ ഭീഷണിപ്പെടുത്തിയ കാര്യവും പുറത്തു വന്നു. ഫ:പുതുമനയ്ക്ക് യാതൊരു കുലുക്കവും ഇല്ല. മേത്രാനല്ലേ പങ്കു കച്ചവടക്കാരന്‍ ! 50 -50 -തനിക്കു പാതി ദൈവത്തിനു പാതി.

Anonymous said...

ലോകത്തിന്റെ എല്ലാകോണിലും പോയി സുവിശേഷം പ്രസംഗിക്കുകയെന്ന് യേശു പറഞ്ഞു. പക്ഷെ കാഞ്ഞിരപള്ളി രൂപതാഅദ്ധ്യക്ഷന്‍ മാര്‍ അറക്കന്‍ പറയുന്നത് ``ലോകത്തിന്റെ എല്ലാ കോണിലും പോയി റബറു നടുക''. അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം കാളകെട്ടി കോണ്‍വെന്റിലെ ഒരുബാച്ചു കന്യാസ്ത്രീകള്‍ ടാന്‍സാനിയായില്‍ എത്തി റബര്‍കൃഷിയും പാല്‍ ശേഖരണവും ആരംഭിച്ചൃ. അനുസരണകേടിനുള്ള ശിക്ഷ ഭയന്ന് കാളകെട്ടിയിലെ കന്യാസ്ത്രീകള്‍ ടാന്‍സാനിയായിലെ അല്‍മായകമ്മീഷന്റെ 26000 ഹെകടര്‍ ഏക്കറോളം വരൃന്ന ഭൂമിയില്‍ കോണ്‍വെന്റ്സ്ഥാപിക്കുവാന്‍ നിര്‍ബന്ധിതരായി.

Anonymous said...

പള്ളി കത്തിക്കുക, ജനങ്ങില്‍ നിന്ന് പണം പിര്‍പ്പിക്കുക അത് വേറൊരു രീതി.

അഞ്ചു റബ്ബര് ഷീട് കത്തിക്കുക, പത്തുഷീറ്റിന്റെ കാശു ഇന്സുര്ന്‍സ് കമ്പനിയില്‍നിന്നും വസൂലാക്കുക. ദീപിക വിറ്റ് കോടികള്‍ ഉണ്ടാകിയവനാണ് ക്ഞ്ഞിരപ്പള്ളി മെത്രാന് . ചെങ്ങള്‍ത്തെ പ്രതികരണ ശേഷി
ഇല്ലാത്ത കൊന്തമാര് അടങ്ങി ഒതുങ്ങി ഇരുന്നില്ലെങ്ങില് ചെങ്ങളം മുഴുവന്‍ കത്തിച്ചു ഈ മെത്രാന്‍ വിറ്റ് നാലു കാശുണ്ടാക്കും

Anonymous said...

അറക്കല്‍ പിതാവ് സാന്ദര്‍ഭികമായി നിരവധി ആരോപണങ്ങളുടെ നിഴലിലാണ്. NIA അന്വേഷണവും അങ്ങേരുടെ പെരിലുണ്ടെന്നു കേള്‍ക്കുന്നു. ഇവിടെ പ്രശ്നം പൊതുജനത്തിന് കിട്ടിയ സന്ദേശമാണ്. അദ്ദേഹം യാത്ര ചെയ്ത കാറ് ഇയ്യിടെ പോലീസ് പരിശോധിച്ചെന്നും, പിതാവാണെന്നു പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന പോലീസുകാരനെ പിറ്റേ ദിവസം സ്ഥലം മാറ്റിയെന്നും പറഞ്ഞു കേട്ടു. ദശാംശത്തിന്റെ ബുദ്ധിയും അങ്ങേരുടെതാണെന്നു കേള്‍ക്കുന്നു.

Anonymous said...

അറ്റ്‌ലാന്‍റ കണ്‍വെന്‍ഷന്‍ - ടോം വര്‍ക്കി പ്രകടനം നടത്തിയപോഴുണ്ടായ [Tom Varky conducting prayer vigil during the Atlanta Syro-Malabar Convention]

ടോം വര്‍ക്കിയുടെ പിറകില്‍ തൂക്കിയിട്ട "DEFEND" എന്നെഴുതിയ പോസ്റ്റ൪[photo] ബ്ലോഗ് മാസ്റ്ററിന് കിട്ടിട്ടുണ്ടെങ്കില്‍, ബ്ലോഗില്‍ ഒന്ന് ഇടാമോ? എല്ലാവരും ഒന്ന് കാണട്ടേ?

Anonymous said...

ചെങ്ങളം ദൈവദാസന്

‍ഭീകരന്‍ ഫാ. പുതുമന വളരെ തന്ത്രപുര്‍വ്വമാണ് ചെങ്ങളം റബര്‍ സ്‌റ്റോക്ക് കെട്ടിടം അഗ്‌നിക്കു ഇരയാക്കിയത്ത്. നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാതിരിക്കുവാന്‍ അന്നേ ദിവസം ഒരു പ്രത്യേക ധ്യാനപരിപാടി നടത്തി നാട്ടുകാരെ 25മീറ്റര്‍ അകലെയുള്ള പള്ളിഹോളില്‍ അടച്ചിട്ടു അല്ലേലുയ പാടുകയായിരുന്നു. ഈ കെട്ടിടം കത്തി ചാരമാകുന്നതുവരെ ഒരു മനുഷ്യരും അറിഞ്ഞതുപോലുമില്ല.

ഈ പാതിരി ഒരു ക്രിമിനലാണ്്.

Anonymous said...

കേരളത്തിലെന്നല്ല ലോകത്ത് എവിടെയും കള്ളന്മാരുണ്ട്‌ . എന്നാല്‍ അവരില്‍ പിടിക്കപ്പെടുന്നത് ചെറിയ കള്ളന്മാരെയാണ് . എന്നിട്ട് അന്നേവരെ നടന്നിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും അവരുടെ തലയില്‍ കെട്ടിവച്ചു
തെളിയപ്പെടാത്ത കേസുകള്‍ക്ക് തുംബുണ്ടാക്കുന്നവരാണ് നമ്മുടെ നിയമപാലകര്‍ . വന്കൊള്ളയും വെട്ടിപ്പും നടക്കുന്നത് ഇവരുടെ ഒത്താശമൂലം ആയതുകൊണ്ട് ഒന്നിനും തുംബുണ്ടാകുകയില്ല . അതെല്ലാം തേഞ്ഞു
മാഞ്ഞുപോകും . അതുപോലെതന്നെ നമ്മുടെ സഭയിലും നടക്കുന്നത് ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെ . സഭയുടെ നേതൃസ്ഥാനം വഹിക്കുന്നവരാണെങ്കില്‍ പറയുകയും വേണ്ട . ഉദാകരണത്തിനു അമേരിക്കയില്‍
ഷിക്കാഗോ മെത്രാനും , ആലഞ്ചേരി കര്‍ദ്ദിനാളും ചെയ്തുകൂട്ടുന്ന കൊള്ളരായിമകള്‍ പുറത്തുപറയാന്‍ കൊള്ളുന്നതാണോ . വളരെ മ്ലേച്ചവും നിന്ദ്യവുമായ പ്രവര്‍ത്തികളല്ലേ അവര്‍ ചെയ്യിതതും ഇപ്പോള്‍ ചെയിതു
കൊണ്ടിരിക്കുന്നതും . പള്ളികൃഷിയിലൂടെ അല്മായരെ വഞ്ചിച്ചു പോക്കെറ്റ്‌ വീര്‍പ്പിച്ചു . വിശുദ്ധ കുരിശിനെ എടുത്തു കാട്ടിക്കളഞ്ഞു , പകരം ക്ലാവര്‍ കുരിശും , മയിലും , ക്ലാവര്‍ വിളക്കും , ശവപ്പെട്ടിയൊക്കെ
സ്ഥാപിച്ചു വിശുദ്ധ ദേവാലയങ്ങള്‍ അലങ്കോലപ്പെടുത്തി . ഇവന്റെയൊക്കെ ബാക്കിയല്ലെ ചെങ്ങളത്തും ഒക്കെ ഉള്ളത് . റബ്ബര്‍ ഷീറ്റുകല്‍ ഒക്കെ എടുത്തു വിറ്റതിനുശേഷം ഷെഡിനു തീ വച്ചാല്‍ പോരെ , കാര്യം
സാദിച്ചില്ലേ . ഒറ്റ വെടിക്ക് രണ്ടു പക്ഷി . ഇന്‍ഷുറണ്‍സും കിട്ടും അടിച്ചു മാറ്റിയതിനു വേറയും . കള്ളന്മാരല്ലേ എല്ലാം .

Anonymous said...

അടുത്ത വര്‍ഷവും ഞാന്‍ അമേരിക്കയില്‍ വരും ----- മാര്‍ ജോര്‍ജ് ആലഞ്ചേരി . ദീപിക പ്രവാസി ന്യൂസ്‌ വരാമല്ലോ ഖജനാവില്‍ പൂത്ത കാശു ഉണ്ടല്ലോ .പിന്നെ നാട്ടില്‍ ഇരുന്നിട്ടും വലിയ പ്രയോജനവും കാണുന്നില്ല. നാട്ടില്‍ വിജാരിച്ച പോലെ താമര വളരുന്നില്ലതാനും.

Anonymous said...

Crusade for Crucifix

എന്തിനു വേണ്ടിയിട്ടാണ് വര്‍ക്കി ചേട്ടാ ഈ ത്യാഗം .
വേറെ പണിയൊന്നുമില്ലേ .ഈ ആലഞ്ചേരിയും
പവ്വത്തിലും , അങ്ങാടി നാറിയും ഒരിക്കലും
നന്നാകാന്‍ പോകുന്നില്ല . തികച്ചും സഭാ ദ്രോഗികള്‍
ആയ ഈ കാട്ടാളന്മാര്‍ ഒരിക്കലും നന്നാകില്ല .
ചേട്ടന് പറ്റുമെങ്കില്‍ ഇവന്മാരുടെ കാഷായ
കുപ്പായം വലിച്ചുകീറി തല മുണ്ഡനം ചെയ്തു
നെറ്റിയില്‍ പുള്ളികുത്തി പളനിക്കോ ,കാശിക്കോ
മറ്റോ കയറ്റിയക്കണം .എന്നാലെ സീറോ മലബാര്‍
സഭ നന്നാകുകയുള്ളൂ . ഈ നാറികള്‍ സഭയിലുള്ള
കാലം സഭ എന്നന്നെക്കുമായ് നശിച്ചുകൊണ്ടിരിക്കും .

Anonymous said...

Mr. Blogger publish this on its on.
Very Interesting facts!

Christianity ….One Christ, One Bible Religion…p

But the Latin Catholic will not enter Syrian Catholic Church.

These two will not enter Marthoma Church.

These three will not enter Pentecost Church.

These four will not enter Salvation Army Church.

These five will no enter Seventh Day Adventist Church.

These six will not enter Orthodox Church.

These seven will not enter Jacobite church.
Like this there are 146 castes in Kerala alone for Christianity,

each will never share their churches for fellow Christians!

How shameful..! One Christ, One Bible, One Jehovah???
Now Muslims..! One Allah, One Quran, One Nebi....! Great unity?
Among Muslims, Shia and Sunni kill each other in all the Muslim countries.

The religious riot in most Muslim countries is always between these two sects.

The Shia will not go to Sunni Mosque.

These two will not go to Ahamadiya Mosque.

These three will not go to Sufi Mosque.

These four will not go to Mujahiddin mosque.

Like this it appears there are 13 castes in Muslims.
Killing / bombing/conquering/ massacring/. .. each other !

The American attack on Iraq was fully supported by all the Muslim countries surrounding Iraq !

One Allah, One Quran, One Nebi....????
Hindus -
They have 1,280 Religious Books, 10,000 Commentaries, more than 100,000 sub-commentaries for these foundation books, innumerable presentations of one God, variety of Aacharyas, thousands of Rishies, hundreds of languages.

Still they all go to All other TEMPLES and they are peaceful and tolerant and seek unity with others by inviting them to worship with them whatever God they wish to pray for!
Hindus never quarrelled one another for the last ten thousand years in the name of religion.
BE VERY PROUD TO BE A HINDU
Never mind Christianity as a whole. Syro Malabar hates every other believers even though they nurtured us.

Anonymous said...

മനോരമ പത്രത്തില്‍ ചെങ്ങളത്തെ പള്ളിയുടെ സ്വന്തം റബര്‍ പുരയുടെ തീ പിടുത്തത്തെപ്പറ്റി വാര്‍ത്ത കൊടുത്തത് ,"600 കിലോ ഷീറ്റ് നഷ്ടം ഉണ്ടായി എന്നും "പള്ളിയുടെ സമീപത്തുള്ള റബര്‍ പുര" എന്നുമാണ്. അല്ലാതെ, ഇടവകയുടെ റബര്‍പ്പുര എന്ന് കൊടുത്തില്ലാ.എന്നാല്‍ മംഗളം പത്രത്തില്‍ 1000 കിലോ റബര്‍ കത്തിപ്പോയി എന്നുമാണ്. ഓരോരോ പത്രത്തിലും വ്യത്യസ്തമായ വാര്‍ത്തയാണ് വികാരി നല്‍കിയതു . ദുരൂഹത നിറഞ്ഞ ഈ സംഭവം ഇനി ഒരിക്കലും തെളിയാന്‍ പോകുന്നില്ല. കൈക്കാരന്മാര്‍ നിശബ്ധര്‍ ആണ്......

Anonymous said...

സീറോമലബാര്‍ സഭയിലെ മെത്രാന്‍മാര്‍ കള്ളപ്രസ്താനങ്ങളുടെ നേതാക്കമാരും ജനവഞ്ചകരുമാണ്. അറബി കഥയിലെ ആലീ ബാബയും നാല്പതു കള്ളമാരുമാണിവര്‍.

പ്രൊഫ. ത്രേസാമ്മയുടെ വെളിപ്പെടുത്തല്‍ അതല്ലേ സൂചിപ്പിക്കുന്നത്?

George che said...

മാര്‍ ആലഞ്ചേരി അറ്റ്ലാന്ടയില്‍ വന്നു യുവജനങ്ങളെ തെറ്റായ സഭാ ചരിത്രം പഠിപ്പിക്കുവാന്‍ ശ്രമിച്ചു. സീറോ മലബാര്‍ സഭയുടെ ഉറവിടവും ചരിത്രവും സംബന്ധിച്ച് വത്തിക്കാന്റെ അധികാര പരിധിയെ ചോദ്യം ചെയ്യുകയാണ് ചെയ്തത്.തൊമ്മ ശ്ലീഹ കേരളത്തില്‍ വന്നു പോയ ചരിത്രവും പോര്‍ട്ടുഗീസുകാരുടെ പ്രവേശവും സഭയുടെ സ്ഥാപനവും വളര്‍ച്ചയും തുടങ്ങിയ നിരവധി കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ അധികാരത്തെ തന്ത്രപൂര്‍വം അവഗണിക്കുന്ന പ്രസ്താവങ്ങള്‍ ആണ് ചെയ്തത്. മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ ചരിത്രം വളരെ ഏറെക്കാലത്തെ നിരീക്ഷണ ഗവേഷണങ്ങള്‍ നടത്തിയതും വത്തിക്കാനിലെ ഒറിയന്റല്‍ കോണ്‍ ഗ്രിഗേഷനിലെ അംഗവുമായിരുന്ന അന്തരിച്ച ഫാ. പ്ലാസിഡ് സി.എം.ഐ. തന്‍റെ" മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ "എന്ന ഗവേഷണ ഗ്രന്ഥത്തില്‍ തോമ്മ ശ്ലീഹായുടെ കേരളത്തിലേയ്ക്കുള്ള ആഗമനം സംബന്ധിച്ച് വളരെ കുറഞ്ഞ തെളിവുകളെ നമ്മുടെ മുന്‍പില്‍ നല്‍കിയിട്ടുള്ളൂ.അതും, വെറും സങ്കല്‍പ്പിത നിഗമനങ്ങളെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
കാര്യങ്ങള്‍ ഇങ്ങനെയെന്നിരിക്കെ , ഒരു കത്തോലിക്കാ കര്‍ദ്ദിനാളിന്‍റെ ,കത്തോലിക്കാ സഭയുടെ ഒരു ഉപ സഭയായ സീറോ മലബാര്‍ സഭയുടെ മേജര്‍ മെത്രാപ്പോലീത്ത യുവ ജനങ്ങളെ നോക്കി നാമെല്ലാവരും കല്‍ദായ സഭാംഗങ്ങള്‍ ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമം നടത്തിയത് നമ്മുടെ നീതിബോധത്തെ ഉയര്‍ത്താന്‍ കാരണമാകും. ഇങ്ങനെ പറഞ്ഞു ,സീറോമലബാര്‍ സഭയെന്ന ഒരു പ്രസ്ഥാനം മാത്രമേ കത്തോലിക്കാ സഭയെന്ന തെറ്റായ പഠനം കൊടുക്കുകയാണ് ചെയ്തത്. സീറോമലബാര്‍ സഭയെന്ന പ്രസ്ഥാനം തോമാശ്ലീഹ കൊണ്ടുവന്നു (കല്‍ദായ സഭ )സ്ഥാപിച്ചതാണെന്ന മുത്തശിക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ആലഞ്ചേരി മുതല്‍ അല്‍മായ വേഷം ധരിച്ചു കുഞ്ഞാടുകളുടെ പുറംതോലണിഞ്ഞു നടക്കുന്ന സിംഹങ്ങള്‍ ആയിരിക്കുന്ന കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കന്‍ മുതല്‍ കള്ളാ പ്രചാരണം യുവ ജനങ്ങളില്‍ കുത്തി നിറയ്ക്കുകയാണ്.അതിനായി ഇവര്‍ രഹസ്യ അജണ്ടയുമായി വിവിധ അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് പ്രചാരണ പര്യടനം തുടങ്ങി.
പോപ്പിന്‍റെ അധീനതയില്‍ ഞങ്ങള്‍ നില്‍ക്കുകയില്ലായെന്ന ദൌത്യമാണ് ഇവരുടെ അജണ്ടയില്‍ ഉള്ളത്. ഞങ്ങള്‍ സീറോ മലബാര്‍ ആണ് എന്ന് കേരളത്തില്‍ വിളിച്ചു പറയും അതെ സമയം ഞങ്ങള്‍ കല്‍ദായക്കാര്‍ ആണെന്ന് വിദേശ മലയാളികളുടെ അടുക്കല്‍ പറയും .ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക ശക്തി മാര്‍പാപ്പയുടെ അധീനതയിലെ യൂറോപ്യന്‍ ലത്തീന്‍ പള്ളികള്‍ രഹസ്യമായി പിടിച്ചടക്കുകയെന്ന തന്ത്രമാണ്. യൂറോപ്പില്‍ വന്നു ഇവര്‍ പണം തെണ്ടി വാങ്ങും കേരളത്തില്‍ വന്നു ലത്തീന്‍കാരെ അവഹേളിച്ചു സംസാരിക്കും,ലത്തീന്‍ കാശ് സീറോ മലബാര്‍ കാശാക്കി മാറ്റും
. യൂറോപ്പിലെ പള്ളികളില്‍ കൂലിപ്പണിക്ക് പോകാന്‍ കേരളത്തിലെ ബിഷപ്പ് ഹൌസില്‍ സീറോമലബാര്‍ കത്തനാന്മാര്‍ ക്യൂ നില്‍ക്കുകയാണ്. ആസമില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന തൊഴിലാളികലെപ്പോലെ. ഇവര്‍ പറയുന്നത് അവിടെ യൂറോപ്യന്മാര്‍ക്ക് സഭാ വിശ്വാസം ഇല്ലാ ,പള്ളിയില്‍ വരുന്നവര്‍ ഇല്ലാ എന്നൊക്കെ. പള്ളിയില്‍ ആളില്ലെങ്കില്‍ ഇവര്‍ എന്തിനു അങ്ങോട്ടേയ്ക്ക് പറക്കണം . സീറോ മലബാര്‍ മെത്രാന്മാരുടെ ഒരു സ്വപ്നമാണ്, യൂറോപ്പില്‍ ഒരു രൂപത ഉണ്ടാക്കണമെന്ന്. ഒരു താവളം ,വത്തിക്കാനിലെ പോപ്പിന് നേരെ വെല്ലുവിളിച്ചു ചിന്നം വിളിക്കാന്‍.-
-ഇതിന്‍റെ മുന്നോടിയാണ് കാഞ്ഞിരപ്പള്ളി മെത്രാനും അദ്ദേഹത്തിന്‍റെ കുശ്നിക്കാരന്‍ വി.സി.സെബാസ്റ്യനും കൂടി സഭയുടെ കാശ് മുടക്കി വിമാനത്തില്‍ ലോകപര്യടനം ചെയ്യുന്നത് .അടുത്ത പടി ഇവരുടെ യാത്ര ബുക്ക് ചെയ്തു ഉറപ്പിച്ചിരിക്കുന്നത് ജര്‍മ്മനിയില്‍ വ്യാജ പത്ര പ്രവര്‍ത്തകനായ കൊളോണിലെ ഒരു തട്ടിപ്പ് വീരനാണ്,(ദീപികയ്ക്ക് വ്യാജ വാര്‍ത്ത കൊടുത്ത് പിടിക്കപ്പെട്ടവന്‍) ,സീറോമലബാര്‍ സഭയുടെ ഒരു രൂപതയും ഇടവകയും വികാരിയും സീറോമലബാര്‍ അംഗങ്ങളും ഇല്ലാത്ത ജര്‍മ്മനിയിലേക്ക്.! അവര്‍ക്ക് എന്താണ് ജര്‍മ്മനിയില്‍ നഷ്ടപ്പെട്ടത്? കള്ളപ്പണം പിരിച്ചു തെണ്ടിനടക്കുന്ന പരമ ദരിദ്ര ഹൃദയരായ ഇവന്മാരെ ജര്‍മനിയില്‍ ചീമുട്ടകൊണ്ട് എങ്കിലും സ്വാഗതം ചെയ്യന്നത് നീതിയാണ്. (തുടരും...)

Anonymous said...

ചെങ്ങളം ഇടവകയില്‍ ഫാ.പുതുമനയുടെ ഏകാധിപത്യം !
ഇടവക ധ്യാനം എന്നാ പേരില്‍ പണം പിരിവിനു ഒരുക്കം കൂടുന്ന ഫാ. പുതുമന, ഇടവകയിലെ അംഗങ്ങളോട് ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരാത്തവരുടെ പേരുവിവരം ഒരു രെജിസ്റ്ററില്‍ ശേഖരിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനു എന്താണ് ആവശ്യമെന്ന് ഇടവക അംഗങ്ങള്‍ക്ക് അറിയില്ല. വ്യാപകമായി പ്രത്ഷേധം ഉണ്ടെങ്കിലും അതൊന്നും പുതുമന വക വയ്ക്കുന്നില്ല. ധ്യാനത്തില്‍ വാത്തവരെ ഏതെങ്കിലും വിധത്തില്‍ ശിക്ഷിക്കണമെന്നാണ് പ്ലാന്‍ എന്ന് ഇടവകക്കാര്‍ കരുതുന്നു. അടിച്ചേല്‍പ്പിക്കുന്ന ധ്യാന പദ്ധതി സഭയുടെ നയമല്ല. ധ്യാന ഗുരു ആയി എത്തിയിരിക്കുന്ന വൈദികന്‍ ന്യൂസീലാണ്ടില്‍ പരിപാടി നടത്തിയ ശേഷം നേരെ ചെങ്ങള ത്തു എത്തി ജനങ്ങളെ ഉറച്ചു ശുദ്ധി വരുത്തുന്ന പ്രക്രിയയില്‍ ആണ്,തിരിച്ചു പോകുമ്പോള്‍ ഒരു തടിച്ച പണക്കിഴി,ഇടവകക്കാരെ ഞെക്കി പിഴിഞ്ഞ് എടുക്കുന്ന പണം!

Anonymous said...

മലബാര്‍ ഐഡന്റ്റി' സെമിനാര്‍ യുവജനസംഗമത്തില്‍

അറ്റ്‌ലാന്‍റ: അറ്റ്‌ലാന്‍റ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന സീറോ മലബാര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സില്‍ നോര്‍ത്ത് അമേരിക്കയിലെ ഇടവകകളില്‍ നിന്നായി അറുനൂറോളം യുവതീ യുവാക്കള്‍ പങ്കെടുത്തു. രൂപതാ പ്രോക്യുറേറ്റരും യൂത്ത് ഡയറക്ടറുമായ ഫാ. വിനോദ് മഠത്തിപറമ്പില്‍ നാലുദിവസത്തെ കോണ്‍ഫെറണ്‍സിനു ആത്മീയ നേതൃത്വം നല്‍കി.

'സീറോ മലബാര്‍ ഐഡന്റിറ്റി' എന്ന പേരില്‍ ജെയ്സി ജോസഫ്‌ നടത്തിയ പ്രത്യേക സെമിനാറും ക്ലാസും അറ്റ്‌ലാന്‍റ നാഷണല്‍ സീറോ മലബാര്‍ യുവജന കോന്‍ഫെറന്‍സില്‍ ശ്രദ്ധേയമായി. പ്രവാസി യുവതലമുറയ്ക്ക് പൌരസ്ത്യസഭയെ പറ്റിയും സീറോ മലബാര്‍ സഭയെ പറ്റിയും വെളിച്ചം വീശാനുതകുന്നതായി ഈ സെമിനാര്‍. സിസ്ടമാടിക് തിയോളജിയില്‍ പിഎച്ഡി വിദ്യാര്‍ഥിനിയായ ജെയ്സി രചിച്ച 'ദി സ്ട്രഗിള്‍ ഫോര്‍ ഐഡന്റിറ്റി എമങ്ങ് സിറോ മലബാര്‍ കാത്തലിക്സ്‌' എന്ന പുസ്തകം ആധാരമാക്കിയായിരുന്നു സെമിനാര്‍ . വിശ്വാസത്തിനെ വേരുകളെ പറ്റിയുള്ള അറിവുകള്‍ നഷ്ടാമാകുന്ന പ്രവാസിയുവത്വത്തിനു ഇന്ത്യയിലെ സഭയുടെ ഉത്ഭവവും തോമാസ്ലീഹായുടെ വരവും പോര്‍ച്ചുഗീസാധിപത്യവും എല്ലാം സെമിനാറില്‍ പഠനവിഷയങ്ങളായി.

ഹാര്‍വാര്‍ഡില്‍ നിന്ന് ഡിവിനിറ്റിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ജയ്സിയുടെ ഈ പുസ്തകം ചിക്കാഗോ കത്തീഡ്രലില്‍ കുട്ടികളുടെ മതബോധന പഠനത്തിനും ഉപയോഗിക്കുന്നു. ഹ്യൂസട്നില്‍ ഇന്നലെ (ആഗസ്റ്റ്‌ 2) തുടങ്ങിയ ടെക്സാസ് ഒക്ലഹോമ റീജണല്‍ കോണ്‍ഫെറണ്‍സിലും (ടോര്‍ച്) , ഈ മാസം നടക്കുന്ന മലങ്കര കണ്‍വന്‍ഷനിലും, ചിക്കാഗോയില്‍ നടക്കുന്ന സീറോസ്റ്റഡി സെമിനാറിലും ഈ വിഷയത്തില്‍ ജെയ്സി ക്ലാസ്സുകള്‍ ‍നയിക്കും.

സീറോസ്റ്റഡി എന്ന പേരില്‍ മറ്റൊരു സെമിനാറും ജെയ്സി, ജറമിയാ തോമസ്‌, കെവിന്‍ മുണ്ടക്കല്‍, ജെയ്സി ജോസഫ്‌ (കോഓര്‍ഡിനേറ്റേഴ്സ്) എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫറന്‍സില്‍ നയിച്ചു. സഭയെപറ്റിയും ആരാധാന ക്രമത്തെപറ്റിയും പ്രതിപാദിച്ച സെമിനാറില്‍ അനേകം യുവജങ്ങള്‍ പങ്കെടുത്തു.


2 Responses

yadartha christian Response

crazy about identity.. what?.. beleive in yourself ---- do you care - be a human first. അന്ധവിശ്വാസത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ്‌ അന്യോന്യം സ്‌നേഹിച്ചും സഹായിച്ചും എങ്ങും സമാധാനം വിതച്ചും സന്തോഷത്തോടെ ഹ്രസ്വമായ ഈ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്ന ജന്മോദ്ദേശം തിരിച്ചറിയുക

Real Thomas Response
St. Thomas did not come to India with a cross he made, he is an apostle of Jesus and a worhty servant who came to teach about Jesus, so why is someone giving fake identity. St. Thomas in India AD 52-72, SYRIANS WITH PERSIAN KALDAYA THAMARA CROSS came to India in 4th century after 400 year s after St. Thomas was killed. SO youth of Syro Malabar don't take proud of something not your own identity.

Anonymous said...

ചെങ്ങളം ദൈവദാസന്‍
ചെങ്ങളം പള്ളിയുടെ റബര്‍ സ്‌റ്റോക്ക് കെട്ടിടം കത്തിക്കുന്നതിനുമുബ് കൈക്കാരമാര്‍ റബറു ഷീറ്റുകള്‍ ഭീകരന്‍ ഫാ.പുതുമനയുടെ ഒത്താശയോടെ വളരെ രഹസ്യമായി അവരവരുടെ വീടുകളിലേക്ക് കടത്തിയെന്നു പൊതു ജനം പറയുന്നു. ഇത് പണപിരിവിനു വേണ്ടി യുള്ള ആസൂത്രിത കത്തിക്കല്‍ പരിപാടിയാണ്. ഒറ്റവെടിക്ക് രണ്ടു പക്ഷികള്‍- ജനങ്ങളില്‍നിന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നും പണ മുണ്ടാക്കുക.
എന്നാണിനി ചെങ്ങളം മുഴുവന്‍ കത്തി ചാരമാകുന്നത് എന്ന ഭീതിയിലാണ് പ്രതികരണശേഷി ഒട്ടുമില്ലാത്ത അവിടത്തെ വയോവ്യദ്ധമാര്‍.

Anonymous said...

ആനിക്കാട് പള്ളി കത്തിച്ച അത്ഭുത പ്രവര്‍ത്തകന്‍ ഫാ.വാഴപ്പനാടി ഒരു പെണ്ണിനേയും കൊണ്ട് മുങ്ങിയ കാര്യം അറിയാമല്ലോ. വീണ്ടും ചെങ്ങളത്തു ഫാ.പുതുമനയുടെ പള്ളി മുറിയില്‍ പൊങ്ങി. പുതുമനയും വാഴപ്പനാടിയും ഒരേ കൂട്ട് കച്ചവടക്കാരാണ് . ദുരൂഹത നിറഞ്ഞ റബര്‍പ്പുര കത്തി ചാമ്പലായിട്ടു രണ്ടു ദിവസമേ ആയുള്ളൂ, ആനിക്കാട് പള്ളി കത്തിച്ച ഫാ.വാഴപ്പനാടി ചെങ്ങളം പള്ളിയുടെ മുറിയില്‍ വികാരി പുതുമനയുമായി ചര്‍ച്ച നടത്തിയത് നാട്ടുകാര്‍ക്ക് സംസാര വിഷയമാണ്..

Anonymous said...

ക്ലാവര്‍ കുരിശും , മയിലും , ക്ലാവര്‍ വിളക്കും , ശവപ്പെട്ടിയൊക്കെ
സ്ഥാപിച്ചു വിശുദ്ധ ദേവാലയങ്ങള്‍ അലങ്കോലപ്പെടുത്തി


ഒരു കത്തോലിക്കാ കര്‍ദ്ദിനാളിന്‍റെ, കത്തോലിക്കാ സഭയുടെ ഒരു ഉപ സഭയായ സീറോ മലബാര്‍ സഭയുടെ മേജര്‍ മെത്രാപ്പോലീത്ത യുവ ജനങ്ങളെ നോക്കി നാമെല്ലാവരും കല്‍ദായ സഭാംഗങ്ങള്‍ ആണെന്ന് പറഞ്ഞു.

തല മുണ്ഡനം ചെയ്തു നെറ്റിയില്‍ പുള്ളികുത്തി പളനിക്കോ ,കാശിക്കോ
മറ്റോ കയറ്റിയക്കണം.

എന്നാലെ സീറോ മലബാര്‍
സഭ നന്നാകുകയുള്ളൂ.
ഈ നാറികള്‍ സഭയിലുള്ള
കാലം സഭ എന്നന്നെക്കുമായ് നശിച്ചുകൊണ്ടിരിക്കും

സധാമാനമായി..
അല്ല സമാധാനമായി..

Anonymous said...

മാര്‍ ആലഞ്ചേരി അറ്റ്ലാന്ടയില്‍ വന്നു യുവജനങ്ങളെ തെറ്റായ സഭാ ചരിത്രം പഠിപ്പിക്കുവാന്‍ ശ്രമിച്ചു.

സീറോ മലബാര്‍ സഭയുടെ ഉറവിടവും ചരിത്രവും സംബന്ധിച്ച് വത്തിക്കാന്റെ അധികാര പരിധിയെ ചോദ്യം ചെയ്യുകയാണ് ചെയ്തത്.

ഒരുനാള്‍ കാണാം , ക്ലാവര്‍ കുത്തിയ അമ്മേടെ അടിപാവാട എടുത്തു കാപ്പക്ക് പകരം അണിഞ്ഞു കുര്‍ബാന ചെല്ലുന്നത്.
ഈ നാറികള്‍ അതും അതിന്‍റെ
അപ്പുറവും ചെയ്യും.
ഇന്ന് മയിലിനെ എടുത്തു തലയില്‍ വച്ചങ്കില്‍ നാളെ ശിവന്റെ കഴുത്തിലെ പാമ്പിനെ എവിടെയാ വച്ചുകൂടാത്തത് .

Anonymous said...

അകത്തോലിക്കരുമായും അക്രൈസ്‌തവരുമായുമുള്ള വിവാഹം ഒഴിവാക്കണമെന്ന്‌ ഇടയലേഖനം



കൊച്ചി: അകത്തോലിക്കരുമായും അക്രൈസ്‌തവരുമായുള്ള വിവാഹബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന്‌ ഇടയലേഖനം. ഇത്തരക്കാരുമായുള്ള വിവാഹത്തില്‍ കത്തോലിക്കാ വിശ്വാസം പാലിക്കാന്‍ പരിമിതികളുണ്ട്‌. വിവാഹത്തിന്റെ അവിഭാജ്യതയ്‌ക്കും കോട്ടം സംഭവിക്കാം. കത്തോലിക്കേതര വിവാഹബന്ധം വഴി ഒരു കുടുംബത്തില്‍ തന്നെ ഭിന്നതകളും ചേരിതിരിവുകളും സംഭവിക്കാമെന്നുമാണ്‌ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പുറപ്പെടുവിച്ച ഇടയലേഖനത്തിലെ മുന്നറിയിപ്പ്‌.

രജതജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ്‌ ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്‌. കത്തോലിക്കാ വിശ്വാസ സംരക്ഷണം ഭദ്രമല്ലാത്ത ഇത്തരം വിവാഹം വിശ്വാസിക്ക്‌ ചേര്‍ന്നതല്ല.

മക്കള്‍ക്ക്‌ സത്യവിശ്വാസം സംബന്ധിച്ച്‌ ചിന്താക്കുഴപ്പമുണ്ടാകും. ഇതുവഴി ശരിയായ വിശ്വാസപരിശീലനം നടക്കാതെ വരും. കുടുംബ ജീവിതത്തെ തകര്‍ക്കുകയും ക്രിസ്‌തീയ വിവാഹലക്ഷ്യം സാധിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ്‌ ആര്‍ച്ച്‌ബിഷപ്പിന്റെ ആഹ്വാനം. ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയവയുടെ ദുരുപയോഗവും അസാന്മാര്‍ഗിക പണ സമ്പാദനവും ധൂര്‍ത്തുമാണ്‌ മറ്റൊരു വിപത്ത്‌. അന്യസംസ്‌ഥാനങ്ങളിലേക്ക്‌ പഠനത്തിനും മറ്റും പോകുന്ന മക്കളെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം ഇടയലേഖനം മുന്നറിയിപ്പ്‌ നല്‍കുന്നു.