Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 17, 2012

ഇറ്റലിയില്‍ മലയാളി വൈദികനു പഞ്ചനക്ഷത്ര വേശ്യാലയം , ഞെട്ടിക്കുന്ന വിവരങ്ങള്‍


(British Kairaly  എന്ന പ്രസിധീകരണത്തില്‍ നിന്നും)

ഇറ്റലിയില്‍ കോട്ടയത്ത് നിന്നുള്ള ഒരു യുവ വൈദികനും, കൂട്ടാളികളും 
നടത്തുന്ന പഞ്ചനക്ഷത്ര വേശ്യാലയത്തിന്റെ വാര്‍ത്ത പുറത്തു വന്നു . 
ഗള്‍ഫ് നാടുകളില്‍ മലയാളികള്‍ നടത്തുന്ന പെണ്‍വാണിഭ
സംഘങ്ങളെക്കുറിച്ച് മാത്രമേ കേരളത്തിലെ ജനം
അറിഞ്ഞിരിന്നുള്ളു. ഇറ്റലിയിലെ പെണ്‍വാണിഭ വാര്‍ത്ത പുറത്തു 
വന്നതോടെ സമൂഹത്തില്‍ മാന്യത പുലര്‍ത്തുന്ന നിരവധി വി.ഐ.പി.
കളായ വൈദികരുടെയും, ഇവരുടെ കൂട്ടാളികളായ
രാഷ്ട്രീയനേതാക്കളുടെയും മുഖംമൂടിയാണ് അഴിഞ്ഞ്
വീണിരിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ഇറ്റലിയിലെ
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവിടെ നടത്തിയ അന്വേഷണത്തില്‍
പ്രമുഖ ക്രിസ്തിയ സഭയുടെ കീഴില്‍ സേവനം ചെയ്യുന്ന
വൈദികരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം
നക്ഷത്രവേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള സത്യം
ഞെട്ടിക്കുന്നതാണ്.


സഭകളുടെ പരമോന്നത നേതാവിന്റെ ആസ്ഥാനമായ
ഇറ്റലിയില്‍ പെണ്‍വാണിഭം നടത്തുവാന്‍ കേരളത്തിലെ വൈദികര്‍
തെരഞ്ഞെടുത്തത് സഭ നല്‍കുന്ന സംരക്ഷണം മുന്നില്‍
കണ്ടുകൊണ്ടുമാത്രമാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍
നിന്നുള്ള മുന്നുറോളം വീട്ടമ്മമാരായ യുവതികളാണ് വൈദികന്‍
നടത്തുന്ന വേശ്യലയത്തില്‍ അകപ്പെട്ടിരിക്കുന്നത്. വൈദികന്‍
കേരളത്തിലെ ചില ഇടവകകളില്‍ സേവനം ചെയ്യുന്ന കാലയളവില്‍
തന്റെ പരിധിയില്‍ താമസിക്കുന്നതും, സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളില്‍ കയറി ചങ്ങാത്തം
ഉണ്ടാക്കുകയും, പിന്നീട് ആ വീട്ടില്‍ വൈദികന്‍ മൂന്ന് നേരമുള്ള
ഭക്ഷണവും വീട്ടമ്മമാരാല്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. കൂടാതെ
ഇത് തുടരുന്നതിനിടയില്‍ വീട്ടമ്മമാരെ പ്രലോഭനങ്ങള്‍ നല്‍കി തന്റെ
വശത്താക്കി കഴിയുമ്പോള്‍ സഹപ്രവര്‍ത്തകരായ ചില വൈദികരുടെ
പള്ളി മേടകളില്‍ ഈ വീട്ടമ്മമാരെ എത്തിക്കും. അസമയങ്ങളിലൂം,
അല്ലാതെയും ഈ വൈദികര്‍ വീടുകളില്‍ കയറിയിറങ്ങി കാര്യങ്ങള്‍
സാധിക്കും. വൈദികരായതുകൊണ്ട് വീട്ടിലെ ഗൃഹനാഥന്‍മാരായ
ഭര്‍ത്താക്കന്മാരോ, മാതാപിതാക്കളോ, ഇവരുടെ കുടുംബങ്ങളിലുള്ള
വഴി വിട്ട സ്വാതന്ത്ര്യം വിലക്കാത്തതുകൊണ്ടാണ് ഇവര്‍ക്ക്
വീട്ടിലുള്ള വീട്ടമ്മമാരെയും, പെണ്‍കുട്ടികളെയും വലയില്‍
വീഴ്ത്തുവാന്‍ അവസരം നല്കുന്നത്. മാത്രമല്ല, വൈദികനുമായി
സൗഹൃദം സ്ഥാപിച്ചെടുത്ത വീട്ടമ്മമാരെ ഇടവകയിലെ വനിത
സംഘടനകളുടെ ഭാരവാഹികളായി നിയമിക്കും. പിന്നീട് ഇടവകയിലെ
മറ്റ് വീട്ടമ്മമാരെ വലയില്‍ വീഴ്ത്തും. അതിനുശേഷമാണ് ഇറ്റലിയിലെ
ചാരിറ്റബിള്‍ മേഖലയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം
ചെയ്ത് വീട്ടമ്മമാരെ പ്രലോഭിപ്പിക്കുന്നത്.

സാമ്പത്തികമായി പന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ
വീട്ടമ്മമാര്‍ക്ക് വിവാദ വൈദികനും, കൂട്ടുകാരും സാമ്പത്തികമായി
സഹായിക്കുകയും, ഇവരോടൊപ്പം ചില വിട്ട് വീഴ്ചകള്‍ക്ക്
തയ്യറാകുകയും ചെയ്യാറുണ്ട്. തുടര്‍ന്ന് ചുരുങ്ങിയ തുക
മുടക്കി ജര്‍മ്മിനി വഴി ഇറ്റലിയിലെ സംഘത്തില്‍ എത്തിക്കും.
മാനഹാനിയോര്‍ത്ത് പല സ്ത്രീകളും തങ്ങള്‍ ചതിയില്‍പ്പെട്ട വിവരം
പുറത്ത് പറയാറില്ല. പറഞ്ഞാല്‍ വൈദികന്റെ നേതൃത്വത്തിലുള്ള
അധോലോക സംഘം തന്നെയും കുടുംബത്തേയും തകര്‍ക്കുമെന്നുള്ള
ഭയമാണ് ഇറ്റലിയിലെ കഥ ആരോടും പറയാത്തത് എന്നും ഈ
വേശ്യലായത്തില്‍ ഇറ്റലിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി
ചെയ്യുന്ന മലയാളികളായ പുരുഷന്മാര്‍ എത്താറുണ്ടെന്നും,
ഇറ്റലിയില്‍ വൈദികന്‍ നടത്തുന്ന പഞ്ചനക്ഷത്ര വേശ്യാലയത്തില്‍
മൂന്ന് വര്‍ഷമായി കഴിയുന്ന കോട്ടയം സ്വദേശിയായ വീട്ടമ്മ ഒരു
ലേഖികയോട് ഫോണിലൂടെ വെളിപ്പെടുത്തിയാതായും ഈ വാര്‍ത്ത
ആദ്യം റിപ്പോര്‍ട്ട് ചെയ്ത മീഡിയ വെളിപ്പെടുത്തുന്നു.

വിവിധ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന
പ്രമുഖനായ ഒരു യുവനേതാവ് വഴിയാണ് വൈദികന്‍ വീട്ടമ്മമാര്‍ക്ക്
ഇറ്റലിയിലേയ്ക്കുള്ള വിസ തയ്യറാക്കികൊടുക്കുന്നത്.
ഇദ്ദേഹം വൈദികന്റെ അടുത്തബന്ധുവും, കച്ചവടങ്ങളിലെ
ബിനാമിയുമാണ്. പല വീട്ടമ്മാരുടെയും കെട്ടുതാലിവരെ
വിറ്റും, പലിശയ്ക്ക് പണം വായ്പയെടുത്തുമാണ് പലരും ഇവിടെ
ഇറ്റലിയില്‍ എത്തിയിരിക്കുന്നത്. ഭാര്യമാരെ ഇറ്റലിയിലെത്തിച്ച്
ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ആഢംബര കാറുകളില്‍ സഞ്ചരിച്ച്
ജീവിതം ആഘോഷമാക്കുന്നു. എന്നാല്‍ തന്റെ ഭാര്യ അന്യനാട്ടിലെ
വേശ്യാലയത്തിലാണ് ജോലിചെയ്യുന്നത് എന്നുള്ള സത്യം
അറിഞ്ഞപ്പോള്‍ ഉണ്ടാകുന്ന രോഷം ജില്ലയില്‍ പലിയിടങ്ങളിലും
ഉണ്ടായിട്ടുണ്ട്. കൂടാതെ നാട്ടിലെ വികസനത്തിന്റെ പേര് പറഞ്ഞ്
ഇവരുടെ കൈകളില്‍ നിന്ന് വന്‍ സംഭാവനകളും, പാര്‍ട്ടിഫണ്ടും
വാങ്ങിയ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ തങ്ങള്‍ക്ക്
കിട്ടിയ തുക മാംസം വിറ്റ തുകയാണെന്ന് തിരിച്ചറിവ് പല
മാധ്യമ പ്രവര്‍ത്തകരോടും പരസ്യമായി അമര്‍ഷത്തോടെ
പ്രകടിപ്പിച്ചിട്ടുണ്ട്.

ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സമൂഹം കാത്ത്
പരിപാലിച്ചിരുന്ന സഭയുടെ കീഴിലുള്ള  ഇടവകളെ നയിക്കുന്ന വൈദികര്‍
പെണ്ണിനും, പണത്തിനുവേണ്ടി യഥാര്‍ത്ഥ വിശ്വാസികളെ
പറ്റിക്കുന്ന പ്രവണത തടയുവാന്‍ കഴിയുന്ന ഒരു മനുഷ്യ സമൂഹം
കേരളത്തിലെ ഇടവകളില്‍ വളര്‍ന്ന വരണമെന്ന് ഇറ്റലിയില്‍ പ്രമുഖ
മനുഷ്യാവകാശ പ്രവര്‍ത്തകനും, എറണാകുളം സ്വദേശിയുമായ ജോണ്‍
മാത്യു ആവശ്യപ്പെട്ടു. സംഭവം പുറത്തായതോടുകൂടി ഇറ്റലിയില്‍
ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിത രീതികളെ ക്കുറിച്ച്
കേരളത്തില്‍ നിന്നുള്ള പല സ്ത്രീ സംഘടനകളും അന്വേഷിക്കുവാന്‍
തുടങ്ങിയിട്ടുണ്ടെന്ന് ജോണ്‍മാത്യു പറഞ്ഞു.

3 comments:

Anonymous said...

വെടി വയ്പ്പും നായാട്ടും കോഴി പിടുത്തവും ഒക്കെ പണ്ടേ വത്തിക്കാനില്‍ ഉണ്ടായിരുന്ന ഇനങ്ങളായിരുന്നു. പണ്ടൊരു കര്‍ദ്ദിനാളിനു വത്തിക്കാനില്‍ ഒരു മഹാ സൌധവും അവിടെ പാര്‍പ്പിച്ചിരുന്നത് 250 യുവ സുന്ദരികളെയുമായിരുന്നു എന്ന് ചരിത്ര രേഖയില്‍ ഉണ്ട്. ഈ കെട്ടിടം ഇപ്പോഴും അവിടെ ഉണ്ട്.ഈശോ സഭക്കാര്‍ ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
എന്തായാലും കൊള്ളാം മലയാളി കത്തനാര്‍ക്ക് ഈ ബുദ്ധി തോന്നിയത് കൊള്ളാം. കേരളത്തില്‍ നിന്ന് വരുന്ന കത്തനാന്മാര്‍ക്കും മേത്രാന്മാര്‍ക്കും വിശ്രമിക്കാന്‍ ഒരിടമായല്ലോ. എന്‍റെ ഒടേ തമ്പുരാനേ ഇവന്മാരുടെ ഒരു കളി.!! പിന്നെ ഇനി ഇപ്പോള്‍ വത്തിക്കാനില്‍ സിനോഡു കൂടുന്നതിനും സമ്മേളനം കൂടാനും ഒക്കെ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉണ്ടാകും. ഓണത്തിനും ക്രിസ്മസ്സിനും ന്യൂ ഈയറിനും ഒക്കെ റിഡക്ഷന്‍ പ്രൈസ് !!!! വരുവിന്‍ കാണുവിന്‍ ആഘോഷിക്കുവിന്‍... സുഖിക്കുവിന്‍..എന്തതിശയമേ.....വത്തിക്കാനില്‍ കിട്ടുന്ന ചൂട് ഇന്ത്യന്‍ ബോണ്ടയ്ക്കും അപ്പത്തിനും നേരത്തെ ബുക്ക്‌ ചെയ്യുക. റിഡക്ഷന്‍ വില ..

Suresh Pattaparambil said...

ചെങ്ങളം വാര്‍ത്ത

ഫാ.പുതുമന വീട്ടമ്മമാരുടെ സൗന്ദര്യ മത്‌സരം നടത്തുന്നു. ഇത് തമാശല്ല. ഇതില്‍ കുറെയെണ്ണം ഇറ്റലിയിലേക്ക് കടക്കുവാന്‍ സാദ്ധ്യതയുണ്ടെന്നു
ചെങ്ങളത്തുനിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു.

അന്തോനീസു പുണ്യവാളന്‍ വാടകക്ക്
അന്തോനീസു പുണ്യവാളനെ വാടകക്കുകൊടുക്കുന്ന പുതിയ ഒരു ബിസിനസ്സു അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.

പാദുവായില്‍ നിന്നും വാങ്ങിച്ച ഒറിജനല്‍ അന്തോണിസ് പുണ്യവാളന്റെ രുപം ദിവസ വാടകക്ക് ഇടവകകാര്‍ക്കു വീട്ടില്‍ വയ്ക്കാം. ആഘോഷപരമായി കൊുവരുകയും കൊുപോകുകയും ചെയ്യും.

ആഘോഷ ചിലവുകളും വാടകചിലവുകളും നല്ലൊരുതുകയുമാണെങ്കിലും ചെങ്ങളത്ത് നിത്യവും ആഘോഷമാണ്. ഫാ.പുതുമനക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ.

ഈ ബിസിനസ്സ് പുരോഗമിക്കുന്നതുകൊണ്ട് ഫാ. പുതമനയും കാഞ്ഞിരപ്പള്ളി അറക്കന്‍ മാത്തച്ചന്‍ മുതലാളിയും കുടി ചേര്‍ന്നു പാറ്റന്റ് എടുക്കാനുള്ള ശ്രമങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.

വിവാഹം, സുഖപ്രസവം, പരീക്ഷ വീജയം, വിദേശത്തു ജോലി സാദ്ധ്യത, രോഗശാന്തി എന്നിവ പെട്ടന്നു നടന്നുകിട്ടുമെന്ന് ഇതിന്റെ നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു.

Anonymous said...

I read this article in British Kairali news.Go to British Kairali.com and you will see it under kerala news.

It is real and this is the fate of Syro Malabar Church and for this reason we may have to say now that Alencherry wanted to buy property in Italy.

I am not judjing anything it is for public to understand.