Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, November 21, 2012

മാര്‍ പവ്വത്തില്‍ യേശുവിനേക്കാള്‍ വലിയവനോ?

തോമസ്‌ മാത്യു -

മെത്രാന്മാരെയും വൈദികരെയും യേശുവിനെക്കാള്‍ പ്രമുഖരാക്കുന്ന ഭയഭക്തി ബഹുമാനങ്ങള്‍ ആണോ യഥാര്‍ത്ഥ ദൈവ വിശ്വാസം എന്ന് പറയുന്നത്?
അതല്ലെങ്കില്‍ സഭാ വിശ്വാസം എന്നൊക്കെ വിളിക്കുന്നത്? ഇത് പറയാന്‍ എന്നെ തോന്നിപ്പിച്ചത് , മാര്‍ പവ്വത്തിലിനെ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഒന്‍പതു വൃന്ദം മാലാഖാമാരുടെ "മാലാഖയും" " സഭാമനുഷ്യനും " ( എക്ലെഷ്യല്‍ പെര്‍സണ്‍), നസ്രാണീയതയുടെ പ്രവാചകനും കാവല്‍ മാലാഖയും,  എന്നൊക്കെ ആരോ വിവര ദോഷികള്‍ വിശേഷിപ്പിക്കുന്നത് പതിവായിരിക്കുന്നു. ഒരു മെത്രാന്‍ എന്ന വ്യക്തിയും ഒരു സാധാരണ സഭാംഗവും തമ്മില്‍ എന്ത് വ്യത്യസ്ഥത ഇരിക്കുന്നു? അല്മായാനും ഒരു ഒരു സുപ്രധാന ദൈത്യം സഭാ രംഗത്ത് ചെയ്യുവാനുണ്ട്. സഭയുടെ പ്രധാന കാതല്‍ അല്മായര്‍ ആണ് എന്ന് ഫാ. മൂലയില്‍ വായിച്ചിരിക്കുന്നത് ഇത്തരം പുകഴ്ത്തലുകള്‍ ഒഴിവാക്കാന്‍ കാരണം ആക്കും എന്ന് എനിക്ക് തോന്നുന്നുണ്ട് . സഭ, അല്‍മായരും എക്ലെഷ്യല്‍ വിഭാഗവും ചേര്‍ന്നതാണ് എന്ന് നാം പഠിക്കുന്നല്ലോ. അപ്പോള്‍ മാര്‍ പൌവ്വത്തിലിനെ വ്യക്തിസഭയുടെ വക്താവും പിതാവും , രാജകുമാരനും പ്രധാന മന്ത്രിയും ഒക്കെ ആയി പരിവര്‍ത്തനം ചെയ്തു നീട്ടി വലിച്ചു കാണിച്ചു ,ഒടുവില്‍ ഒരു രൂപക്കൂടും നേര്‍ച്ചപ്പെട്ടിയും കൂടി പണിത് വയ്ക്കാന്‍ പണി ഓര്‍ഡര്‍ ഇപ്പോഴേ നല്‍കരുത് .പൌവ്വത്തില്‍ ജനിക്കുന്നതിനു മുന്‍പും യേശുവില്‍ വിശ്വസിക്കുന്ന ഒരു ജനത കേരളത്തിലും മറ്റു എല്ലാ ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്, ഇനി ഉണ്ടാകുകയും ചെയ്യും.


10 comments:

Anonymous said...

Time has reached to get the full family history of Bishoip Angadiath.

The Chicago syro-malabar Catholic Diocese and her Mar-thoma cross supporters are really a bad mark to the rest of the catholic. I am praying for the removal of Bishoip Angadiath and his malefactors by Vatican. The very bad situation in the USA is that many of our priests do not have backbone and they live for their daily day by accumulating US Dollar. There is no sincerity and serenity in their approach to faith matters. The Chicago Syro-Malabar diocese is really looting the faithful.

Mar-thoma cross is the DIRTY symbol of our faith drain.

Anonymous said...

: First Commandment: Thou Shalt Not Have Any Gods Before Me.
: Second Commandment: Thou Shalt Not Make Graven Images.

: "For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life.”
Therefore “: Abstain from all appearance of evil”.

The induction and inception of the pagan cross into the sanctuary is the biggest mistake. A few of the biased bishops are responsible for this unholy act. We need to accept this fact.

The person who support any cross in the church, why can’t you go to some other protestant or nondenominational church, catholic faith is not suited for your thinking. You are not matured yet to grasp its inner holiness and faith meanings.

MAR-THOMA CROSS IS A MANMADE STUPIDITY WHICH HAS NO BIBLICAL AND HISTORIC STAND.

Anonymous said...

മാര്‍ തോമാ കുരിശെന്തെന്നോ

അള്‍ത്താര വിരി എന്തെന്നോ,

കല്‍ദായ എന്ന് പറഞ്ഞാല്‍ എന്തെന്നോ

അറിയില്ലാതിരുന്ന നിഷ്ക്കളങ്കമായ സമൂഹത്തില്‍

കല്‍ദായിസത്തിന്‍റെ വിഷവിത്തു പാകിയത്‌ ബിഷപ്‌ അങ്ങാടിയത്ത് എന്ന് പറഞ്ഞ ഒറ്റൊരു വ്യക്തിയാണ്.

സ്ഥാനമാനങ്ങളും മോഹന വാഗ്ദാനങ്ങളും നല്‍കി സമൂഹത്തെ പിളര്‍ത്തി,

കല്‍ദായ വല്‍ക്കരണത്തെ അനുകൂലിക്കുന്ന ഒരു ചേരി അമേരിക്കന്‍ സഭയില്‍ ഉണ്ടെന്നു സ്ഥാപിച്ചു,

അവര്‍ക്കും കൂടി നീതി ലഭ്യമാക്കുവാന്‍ ആണ് താന്‍ ഈ പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കുന്നത് എന്നാണു

തന്‍റെ നിഷ്ടൂര പ്രവര്‍ത്തനങ്ങള്‍ക്ക് നീതീകരണമായി അദ്ദേഹം ഉന്നയിക്കുന്ന ന്യായം.

Anonymous said...

മാനിക്കെയനെ തട്ടിക്കൊണ്ടു വന്നു

വ്യാജ രേഖകള്‍ ചമഞ്ഞും പേര്‍ഷ്യാക്കാരുടെ മാനിക്കെയനെ തട്ടിക്കൊണ്ടു വന്നു അത് തോമാശ്ലീഹായുടെതാണെന്നു വരുത്തി തീര്‍ത്ത്‌ കത്തോലിക്കാ വിശ്വാസികളെ മുഴുവന്‍ വിഡ്ഢികള്‍ ആക്കാമെന്ന് പവ്വത്തില്‍ കരുതിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു തെറ്റി.

സഭയെ നശിപ്പിക്കാന്‍ പിശാചു (സാത്താന്‍) പവ്വത്തിലിന്റെ രൂപത്തില്‍ അവതരിച്ചു എന്നുവേണം കരുതാന്‍

Anonymous said...

മാര് തോമ കുരിശിനെ കുറിച്ച് അറിയണമെങ്കില് ഈ ലിങ്കില് ഒന്ന് ക്ലിക്ക് ചെയ്യുക http://en.wikipedia.org/wiki/Ancient_Crosses_of_India . മാര് തോമ കുരിശു കണ്ടുപിടിച്ചത് പൌവത്തില് പിതാവിന്റെ അരമനയിലല്ല. മാര് തോമ ശ്ലീഹായുടെ കബ്ബരിടന്തിങ്കലാണ്. പിന്നെ അതിന്റെ ചരിത്രം തുടങ്ങിയത് പൌവത്തില് പിതാവിന്റെ ജനനത്തോടെയുമല്ല. Antonio Gouvea," Jornada of Dom Alexis de Menezes" ഈ പുസ്തകം എഴുതപ്പെട്ടത് പൌവത്തില് പിതാവ് ജനിക്കുന്നതിനു നാലു നൂറ്റാണ്ട് മുന്പാണ്. മാര്‍ തോമാ കുരിശിനു വേണ്ടി വാദിക്കുന്ന അച്ഛന്മാരോ അത്മയാരോ അല്ല എഴുതിയത്. ഡോണ്‍ മേനെസിസ് മെത്രാന്റെ (സിറോ-മലബാര്‍ സഭയെ ലത്തീന്‍ രീതിയിലേക്ക് മാറ്റാന്‍ എല്ലാം ചെയ്ത മെത്രാന്‍-നല്ലൊന്നാന്തരം മലബാര്‍ സഭാ വിദ്വേഷി ആയിരുന്നൂ എന്നോര്‍ക്കണം) മലബാര്‍ സഭാ പ്രവര്‍ത്തങ്ങളെ കുറിച്ച് എഴുതിയ ഉത്തമനായ ഒരു ചരിത്രകാരനാണു ഇതെഴുതിയത്.

പിന്നെ എന്തുകൊണ്ടാണ് ഈ കുരിശു നമ്മുടെ പള്ളിയുടെയോ ആരധാനാക്രമതിന്റെയോ ഭാഗം ആകാഞ്ഞത് ? രണ്ടാം വത്തിക്കാന് സൂനഹദോസിനു ശേഷമാണു ഓരോ സഭയുടെയും തനതായ ആചാരങ്ങള്ക്കും അനുഷ്ട്ടാനങ്ങള്ക്കും പ്രതാന്യം നല്കി അവയെ പുനര്ജീവിപ്പിക്കണമെന്നു സഭാ പഠിപ്പിക്കുന്നത്. അതിനു ശേഷം ആ കടമ ഏറ്റെടുത്ത നമ്മുടെ പിതാക്കന്മാരെ അഭിനന്ടിചില്ലെങ്കിലും അവഹേളിക്കരുത്.

ഈ കുരിശു കാണപ്പെടുന്നത് കേരളത്തില്‍ മാത്രമല്ലെന്ന് മുകളില്‍ പറഞ്ഞ ലിങ്ക് വായിച്ചു നോക്കിയാല്‍ മനസിലാകും.

പിന്നെ പൌവത്തില്‍ പിതാവിനെ la corona della chiesa (ലാ കൊറോണ ഡെല്ല കിയേസ-സഭയുടെ കിരീടം) എന്ന് വിശേഷിപ്പിച്ചത്‌ Benedict XVI മാര്‍പാപ്പ ആണ്. അദ്ദേഹവും അറിവില്ലാത്തവന്‍ ആണെന്നാണോ സീറോ-മലബാര്‍ സഭയെ "സ്നേഹിക്കുന്ന" "കുരിശു രൂപത്തെ എതിര്‍ക്കുന്ന" "സഭാസ്നേഹികള്‍" പഠിപ്പിക്കുന്നത്‌ ?????

ഞാന്‍ പിടിച്ച മുയിലിനു നാലു കൊമ്പു എന്ന് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ സത്യം അതല്ലല്ലോ !!

പിന്നെ ഈ പറയുന്ന കൊപ്പേല്‍ ഇടവകക്കാര്‍ എന്ന് പറയുന്നത് ഈ ബ്ലോഗില്‍ എഴുതുന്ന നാലും മൂന്നും ഏഴ് പേരല്ലല്ലോ.

വേറൊരു കാര്യം കൂടെ, നിങ്ങള്‍ മാര്‍ തോമാ കുരിശിനേയും സിറോ-മലബാര്‍ കുര്‍ബാനയും അനുകൂലിക്കുന്നിലെങ്കില്‍ ഈ ബ്ലോഗിന്റെ പേര് മാറ്റണം എന്നവാശ്യപ്പെടുകയാണ്. കാരണം സിറോ-മലബാര്‍ സഭയുടെ രണ്ടു അടിസ്ഥാന പ്രത്യേകതകള്‍ ആണ് നിങ്ങള്‍ നിരാകരിക്കുന്നത്, പിന്നെ ഇതിനെ എങ്ങനെയാണു സിറോ-മലബാര്‍ വോയിസ് എന്ന് വിളിക്കുന്നത്‌.

Anonymous said...

Monday, November 19, 2012
പൗരസ്ത്യ നസ്രാണീയതയുടെ പ്രവാചകനും കാവൽമാലാഖയും...........

മാർ ജോസഫ് പവ്വത്തിൽ എന്ന സഭാമനുഷ്യൻ കത്തോലിക്ക സഭയെ നശിപ്പിച്ചതും ഇപ്പോൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന രാക്ഷസനല്ലേ.
ഈ രാക്ഷസനേ ദൈവമായിട്ടല്ല പൂജിക്കേണ്ടത്. ചെകുത്താനായിട്ടാണ് പൂജിക്കേണ്ടത്.

Anonymous said...

പൗവത്തില്‍ ഒരു ചെകുത്താന്‍ ആണ്

Anonymous said...

ആകെ ഒരംഗം മാത്രം ഉള്ള ഉഗ്മ എന്ന ജര്‍മ്മനിയിലെ കള്ള സംഘടന.
ജര്‍മ്മനിയിലെ മലയാളികളെയും കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും കൌപീനം തുറന്നു കാണിക്കുന്ന കള്ളനാണ് "അപ്പി"യെന്ന മഹാന്‍. അവനെ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ ഡയറക്ടര്‍ ആയി നിയമിച്ചുവെന്നു ദീപിക മുതലുള്ള പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത് വായിച്ചു വായ് പൊളിച്ചു നില്‍ക്കാനെ കഴിയുന്നുള്ളു. ദീപികയും ഇത്തരം പെരുംകള്ളന്മാരുടെ കൂടെ കൂടിയെന്നതില്‍ അത്യല്ഭുതം തന്നെയാണ്.
കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കള്ളപ്പണവും കൈക്കൂലിയും നല്‍കിയാണ്‌ അപ്പി എന്ന വിരുതന്‍ ഈ സ്ഥാനത്തിനു കളമൊരുക്കിയത് . ജര്‍മ്മന്‍ മലയാളികളുടെ ഒരു സംഘടനയ്ക്കും ഇയാള്‍ നടത്തുന്ന സംഘടയില്‍ പങ്കാളിത്തമില്ല.ഏതോ ഒരു ജര്‍മ്മന്‍ സ്ഥാപനത്തിലെ ഒരു ജര്‍മ്മന്‍കാരനുമായി ലാഭം പങ്കിട്ടെടുത്തു നുണക്കഥകള്‍ പ്രചരിപ്പിച്ചു കേരളത്തിലെ പ്രമുഖ നേതാക്കളെ അയാളുടെ വരുതിയില്‍ വരുത്തി. അതുപോലെ , കേരളത്തിലെ നേതാക്കളെ വലയിലാക്കിയത് മറ്റൊരു ഭീകര പ്രവര്‍ത്തികളിലൂടെയാണ്. ഉദാ: ജര്‍മനിയിലെ ഹോപ് സ്റ്റണ്‍ നഗരത്തില്‍ നടന്ന കേരള മേളയില്‍ പങ്കെടുക്കുവാന്‍ വന്ന കേരളത്തിലെ നിരവധി നേതാക്കളെ വ്യപിചാര കേന്ദ്രങ്ങളില്‍ കയറ്റി വിട്ടശേഷം ജര്‍മ്മന്‍ പോലീസില്‍ വിളിച്ചു പറഞ്ഞു അവരെ ഊരാക്കുടുക്കില്‍ പെടുത്തിയതും അവരെ തടഞ്ഞതും അതിനു ശേഷം അയാള്‍ തന്നെ ജാമ്യം നടത്തി പോലീസ് പിടിയില്‍ നിന്നും പുറത്തുകൊണ്ടുവന്നതും എല്ലാം നടന്ന സംഭവങ്ങള്‍ ആണ്. ഓരോ വര്‍ഷവും അയാള്‍ അമ്പതിനായിരം രൂപയുടെ അവാര്‍ഡുകള്‍ തുടങ്ങി ലക്ഷ ക്കണക്കിന് രൂപയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കേരളത്തിലെ നേതാക്കന്മാരെ വലയില്‍ വീഴ്ത്തിക്കൊണ്ടിരുന്നു.. അതില്‍ അടു ത്ത കാലത്തെ വലിയ സംഭവമാണ് കേരളാ ധനകാര്യമന്ത്രിക്കു നല്‍കിയ വലിയ തുകയുടെ അവാര്‍ഡുദാനം.ഇത് നടത്തിയത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ വച്ചും. ഈ പണം അപ്പിക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് അവാര്‍ഡു വാങ്ങുന്നവര്‍ അന്വേഷിച്ചോ? ജര്‍മ്മനിയില്‍ ഒരു ജോലിയും ചെയ്യാത്ത ഇയാള്‍ക്ക് എവിടെ നിന്നും പണം ലഭിക്കുന്നു? ജമ്മനിയിലെ ഈ വന്‍ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന ഈ കള്ളനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നില്ലെങ്കില്‍ അവാര്‍ഡു വാങ്ങിയവരും സമാധാനം പറയേണ്ടി വരും. തീര്‍ച്ചയാണ്. അപ്പിയുടെ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം . കേരളത്തിലെ മന്ത്രിമാര്‍ മുതല്‍ മറ്റു പലരും ഇയാളുടെ വലയില്‍ വീണിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. കൂടുതല്‍ വിവരങ്ങള്‍ പിറകെ വരും. എന്തായാലും നോര്‍ക്കയുടെ ഈ സ്ഥാനത്തിനു ഒരു കള്ളനെ നിയമിച്ചത് കേരള സര്‍ക്കാരിന് നല്ല മാതൃകയല്ല.

Anonymous said...

"അപ്പി" ജര്‍മ്മനിയിലെ" ഉഗ്മ"യെന്ന തട്ടിപ്പ് സംഘടനയുടെ പ്രസിഡണ്ട് ആണ്. സംഘടനയുടെ എല്ലാം , അംഗങ്ങളും ഭാരവാഹിയും അയാള്‍ തന്നെ. ഇയാള്‍ ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന
ഒറിജിനല്‍ ഉഗ്മയിലെ ഒരംഗമായിരുന്നു. കേരളമേള ഹോപ്സ്റ്റ നില്‍ നടന്നകാലത്ത് അയാള്‍ നിരവധി തവണ പണം തട്ടിയെടുത്ത ചരിത്രമുള്ള യാളാണ്. കള്ള ലെറ്റര്‍പാഡില്‍ അയാള്‍ ധാരാളം തട്ടിപ്പ് നടത്തിയിട്ടുമുണ്ട് എന്ന് ജന സംസാരം ഉണ്ട്. അവസാനം ഉഗ്മ യുടെ ജന്മാവകാശം തന്‍റെ സ്വന്തം ആണെന്ന് കാണിച്ചു ജര്‍മ്മന്‍ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു അയാളുടെ സ്വന്തമാക്കി. ബോഹുമിലെ ഹാന്‍ടല്‍സ് കാമറില്‍ ഉദ്യോഗസ്ഥനായ ഒരു ജര്‍മ്മന്‍കാരനുമായി ചേര്‍ന്ന് തട്ടിപ്പ് തുടരുകയാണ്. അയാള്‍ ജര്‍മ്മനിയില്‍ വന്ന കേരളാ നേതാക്കളെ പെണ്ണ് കൊടുത്തും പണം കൊടുത്തും (അവാര്‍ഡുകള്‍ ) പല തരത്തില്‍ വശത്താക്കി. ഇക്കാര്യം ജര്‍മ്മനിയിലെ മലയാളികള്‍ക്ക് നന്നായി അറിയാം. അതിനു വ്യക്തമായി അറിയാവുന്ന തെളിവാണ്" ച ന്ജ്ജല്‍ " എന്ന പേരുള്ള സീരിയല്‍ നടിയുമായി കുറെ നാള്‍ ജര്‍മ്മനിയിലും ലോകം മുഴുവനും ചുറ്റിയ കഥ. കൈക്കൂലി കൊടുത്ത് നേതാക്കളെ സ്വാധീനിച്ചു അവാര്‍ഡുകള്‍ കൊടുത്ത് കൊടുത്ത് അവരെ എല്ലാം തന്നോടൊപ്പം കൂട്ടിയെന്നു മലയാളികള്‍ ജര്‍മ്മനിയില്‍ പരക്കെ പറയുന്നു. ജര്‍മ്മനിയില്‍ ജോലി ഒരിക്കലും ചെയ്യാത്തയാളിനു എവിടെ നിന്ന് ഈ പണം ഉണ്ടായി എന്ന ചോദ്യം വളരെ ശരിയാണ്. വീട്ടിലിരുന്നു ഭാര്യ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുകയും ജര്‍മ്മന്‍ നികുതി കൊടുക്കാതെ ട്രാവല്‍ എജന്‍സി കളിക്കുന്ന അയാള്‍ ഉണ്ടാക്കിയ പണം എങ്ങനെയെന്നു അവാര്‍ഡു വാങ്ങിയവര്‍ അറിഞ്ഞാല്‍ കൊള്ളാം. വാങ്ങിയ അവാര്‍ഡു തിരിച്ചു കൊടുക്കേണ്ടി വരും. കേരള സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും മറ്റു നേതാക്കളും ഇതിന്‍റെ പങ്കു പറ്റിയവര്‍ ആണ്. അപ്പിയുടെ അവസാനത്തെ "ഉരു" കേരള ധനകാര്യ മന്ത്രിയായിരുന്നു. അദ്ദേഹത്തെ വിളിച്ചു അപ്പി കൈക്കൂലി കൊടുത്ത് -അവാര്‍ഡ് തുക 50000 രൂപാ- കനകക്കുന്നു കൊട്ടാരത്തില്‍ വച്ചു" അപ്പി" സമ്മാനിച്ചു. കേരള മേളയില്‍ അയാള്‍ നടത്തിയ തട്ടിപ്പിനെ പറ്റി ജര്‍മ്മനിയില്‍ ഇപ്പോഴും താമസിക്കുന്ന അന്നത്തെ ഭാരവാഹികളും മറ്റും വായ്‌ തുറന്നു സംസാരിക്കും. മ്യൂന്‍സ്റ്റര്‍ രൂപതയുടെ വിദേശീയരുടെ കാര്യത്തിനായി നിര്‍വഹിക്കപ്പെട്ട ഡോ ..മാത്യു .എം. ആയിരുന്നു, കേരള മേളയുടെ തലവന്‍. അദ്ദേഹത്തെ ,ഈ പറയുന്ന അപ്പിയെന്ന പെരുംകള്ളന്‍ കബളിപ്പിച്ചു പ്രശ്ങ്ങളുണ്ടാക്കിയത് ജര്‍മ്മനി മുഴുവന്‍ പ്രസിദ്ധമാണ്. കേരളത്തിലെ നേതാക്കള്‍ക്ക് തന്ത്രപൂര്‍വ്വം കൈക്കൂലി നല്‍കുന്ന ഒരു വലിയ തന്ത്രമായിരുന്നു അയാളുടെ എല്ലാ അവാര്‍ഡുകളും. ഇത് വാങ്ങാന്‍ അങ്ങനെ കുറെ വീരന്മാരെയും അയാള്‍ക്ക്‌ കിട്ടി. കേരളത്തിലും നാട്ടിലും പണി യില്ലാത്തവാന്‍ ഒരു സുപ്രഭാതത്തില്‍ ഇതാ കേരളത്തിലെ ഐ .എ .എസ് പദവിയില്‍ നോര്‍ക്കായെന്ന മറ്റൊരു തട്ടിപ്പ് വകുപ്പില്‍ ഡയറക്ട്ടര്‍ ആയിരിക്കുന്നു. ജര്‍മ്മന്‍ മലയാളികള്‍ ഈ തട്ടിപ്പ് വീരനെ അം ഗീഗീകരിക്കുന്ന പ്രശ്നമേയില്ല. ഇയാളുടെ പേരില്‍ കേരള സര്‍ക്കാര്‍ അഴിമതി അന്വേഷണം നടത്തണം. ജര്‍മ്മനിയില്‍ താമസിക്കുന്ന ഇയാളെ എങ്ങനെ ഈ സ്ഥാനത്തു നിയമിക്കും?നികുതി വെട്ടിച്ചു ജീവിക്കുന്ന ഒരു അന്താ രാജ്യ തട്ടിപ്പ് വീരനാണ് ഈ അപ്പി. .കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണോ കേരള സര്‍ക്കാരിനുള്ളത്.?. ഈ അന്വേഷണം കേരള സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ ഒടുവില്‍ ജര്‍മ്മനിയിലെ മലയാളികള്‍ ജര്‍മ്മന്‍ കോടതിയില്‍ അന്വഷണം നടത്താന്‍ കോടതിയെ സമീപിച്ചാല്‍ അവാര്‍ഡു വാങ്ങിയവരെല്ലാം കുടുങ്ങും എന്ന് തീര്‍ച്ച . അപ്പോഴറിയാം അയാള്‍ പ്രചരിപ്പിക്കുന്ന വലിയ സേവനങ്ങളുടെ ചരിതം എത്ര സത്യമാണെന്ന്.! അയാള്‍ പറയുന്ന കരുണാകരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇടമറ്റം കാരന്‍ വി.ജെ കുര്യന്‍,മനോരമ എഡിറ്റര്‍ തുടങ്ങി നിരവധിയാളുകള്‍ ഇയാളുടെ വലയില്‍ വീണി ട്ടുണ്ടെന്നു അപ്പി തന്നെ പറയുന്നു. തട്ടിപ്പിന്‍റെ ചുരുള്‍ ആഴിയും. നോര്‍ക്ക ഉത്തരം പറയേണ്ടി വരും. കേരളത്തിലെ പുതിയതായി സസ്പ്പെന്‍ഡു ചെയ്യപ്പെട്ടിരിക്കുന്ന വിവരാവകാശ കമ്മീഷണറുടെ കള്ളസ്വാധീനം പോലെ അപ്പിയും ചെയ്തിരിക്കുന്നു. കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണം ,ഈ പ്രശനം ഒരു അന്തര്‍ദ്ദേശീയ പ്രശന്മായി തീരുന്നതിനു മുന്പായി....

Anonymous said...

സഭയിലെ രാജാക്കളും രാജ്ഞിമാരും :
തോമസ്‌ മാത്യു.

അപ്പോള്‍ , ഞാന്‍ ചിന്തിക്കുന്നതു ഒരിക്കലും തെറ്റല്ല. അതിതാണ്:. ക്രിസ്തീയ സഭയിലെ പിതാക്കന്മാരെന്നു വിളിക്കപ്പെടുന്നവര്‍ ആരും യേശുവിന്‍റെ അനുയായികളോ യേശുവിനെ പ്രതിനിധീകരിക്കുകയോ ചെയുന്നവരല്ല.. ഈ അഭിപ്രായത്തെ ഒന്നുകൂടി സ്ഥിതീകരികകുകയാണ് കേരളത്തിലെ പത്രമാദ്ധ്യമങ്ങളും സഭയിലെ മേല്‍ അധികാരി വര്‍ഗ്ഗങ്ങളും. അതിങ്ങനെയാണ്:
"സഭയിലെ ചക്രവത്തിക്ക് ഒരു രാജകുമാരന്‍" എന്ന് കേരളത്തിലെ മനോരമ എഴുതുന്നു. അപ്പോള്‍ മറ്റു പത്രങ്ങളും അതുപോലെ അത് ആവര്‍ത്തിക്കുന്നു. എന്തായാലും കൊള്ളാം സഭാധികാരികള്‍ രാജാവും രാജകുമാരനും ചക്രവര്‍ത്തിയും ഒക്കെ തന്നെ ....... ഇനി ഇവരുടെയൊക്കെ ചക്ര വര്‍ത്തിനിമാരും രാജ്ഞി മാരും രാജ കുമാരിമാരും ആരൊക്കെയാണെന്ന് കൂടി പത്രക്കാര്‍ കുറഞ്ഞ പക്ഷം എങ്കിലും ,രഹസ്യമായെങ്കിലും, ആടുകളേ ക്കൂടി ഒന്ന് ചെവിയില്‍ അറിയിക്കണം കേട്ടോ. അവര്‍ക്കും അറിയാന്‍ ചെറിയ ഒരാഗ്രഹവും കാണുമല്ലോ...