Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 14, 2012

ക്ലാവര്‍ കുരിശു എന്ന കള്ളക്കുരിശ്

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താല്‍ അവന്‍ അതുമൊരു  തണലായി എടുക്കും എന്ന് പണ്ട് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ചിക്കാഗോ രൂപതാധികാരികളുടെ കാര്യത്തില്‍ ഇത് അക്ഷരം പ്രതി ശരിയാണ്.



ഉടുപ്പൂരി ഒരുപ്പോക്ക് പോകാന്‍ കച്ച കെട്ടി നില്‍ക്കുകയായിരുന്ന പോക്കിരിപ്പാതിരി ശാശ്ശേരി കൊപ്പേല്‍ ബലിപീഠത്തില്‍ കറമ്പന്‍ ക്ലാവര്‍ കുരിശു കയറ്റി വച്ചത് കല്‍ദായ വല്‍ക്കരണത്തിന്റെ മറ്റൊരു വിജയമായി ആണ് ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ സില്‍ബന്ധികളും കണക്കാക്കുന്നതെങ്കില്‍ അവരെ നാണം കേട്ടവര്‍ എന്ന് തന്നെ വിളിക്കേണ്ടി വരും.

ഇതുപോലുള്ള ചതികളില്‍ക്കൂടിയും കബളിപ്പിക്കല്‍ക്കൂടിയും  ഉടായിപ്പൂകളില്‍ക്കൂടിയും അല്ലാതെ ഏതെങ്കിലും പള്ളികളില്‍ ക്ലാവര്‍ കുരിശു വയ്ക്കുന്നതില്‍ കല്‍ദായ വാദികള്‍ വിജയിച്ചിട്ടുണ്ടോ? നേരെ ചൊവ്വേ ഒരു പള്ളികളിലും, ക്ളാവറിന്റെ ഈറ്റില്ലമായ ചങ്ങനാശ്ശേരി അതിരൂപതയില്‍ പ്പോലും, ഈ കുരിശു സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏതോ തോമായുടെതെന്നു പറയപ്പെടുന്ന കല്ലറയില്‍ കിടന്നു കിട്ടി എന്ന് പറയപ്പെടുന്ന ഈ രൂപം വണക്കയോഗ്യമാണെന്നു സഭാമക്കള്‍ വിശ്വസിക്കുന്നില്ല. തോമാ ശ്ലീഹ കേരളത്തിലോ, ഇന്ത്യ പ്രോപെറില്‍ പോലുമോ വന്നു എന്നുള്ളതിന് യാതൊരു തെളിവും ഇല്ല. ഇതെല്ലാം വെറും ഐതിഹ്യം മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതു  വിശ്വാസിക്കും പകല്‍ പോലെ വ്യക്തമാണ്.

1599 ലെ ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ നെസ്തോറിയര്‍ ആയിരുന്നു എന്നത് ചരിത്ര സത്യമാണ്. അക്കാലത്ത് കിഴക്കിനോട് കൂറ് പുലര്‍ത്തിയിരുന്ന അവര്‍ ക്ലാവര്‍ കുരിശിനു പ്രാധാന്യം കൊടുത്തിരിക്കാം. എന്നാല്‍ ഈ നെസ്തോറിയന്‍ ക്രിസ്ത്യാനികള്‍ മാര്‍പ്പാപ്പയുടെ കീഴില്‍ വന്നു കത്തോലിക്കര്‍ ആയതിനു ശേഷം പ്രസ്തുത കുരിശിനു സഭയില്‍ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, നെസ്തോറിയന്‍ പാഷണ്ടതയുടെ ഭാഗമായ ആ കുരിശിനെ സഭയില്‍ നിന്ന് നിഷ്കാസനം ചെയ്യുകകൂടിയാണ് നമ്മുടെ സഭാ പിതാക്കള്‍ ചെയ്തത്. ഈ പാഷണ്ട ചിഹ്ന്നത്തെയാണ് പവ്വത്തിലും അദ്ദേഹത്തിന്‍റെ ശിങ്കിടികളായ ചില തരികിട  ബിഷപ്പുമാരും കൂടി വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത്.


16 comments:

Anonymous said...

ദ്വയാര്‍ത്ഥങ്ങള്‍ നടക്കില്ല ; ഗൂഗിള്‍ പോണ്‍ തെരച്ചില്‍ കടുകട്ടിയാക്കി


ഉപഭോക്‌താവ്‌ ആവശ്യപ്പെടുന്ന എന്തും സ്‌ക്രീനില്‍ എത്തിക്കുന്ന ഗൂഗിളിനെ ഒടുവില്‍ നാണം പിടികൂടി.

നമ്മുടെ അങ്ങാടി പിതാവിനും കല്‍ദായ വാദികള്‍ക്കും ഒരിക്കലും നാണം പിടികൂടുകയില്ല

വ്യാപകമായി അശ്‌ളീലം കാണിക്കുന്ന പരിപാടി ചുരുങ്ങിയത്‌ അമേരിക്കയില്‍ എങ്കിലും ഗൂഗിള്‍ നിര്‍ത്തുകയാണ്‌. പോണ്‍ ഇമേജുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഉദ്ദേശിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട സമാനമായ ഏതെങ്കിലും പദം ഉപയോഗിച്ച്‌ തെരയാമെന്ന്‌ ഇനി ഉപഭോക്‌താക്കള്‍ കരുതേണ്ടതില്ലെന്നാണ്‌ ഗൂഗിളിന്റെ നിലപാട്‌.
പോണ്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയല്ല. ഉദ്ദേശിക്കുന്ന കൃത്യമായ പദം തന്നെ തെരയലിനായുള്ള വിന്‍ഡോയില്‍ നല്‍കണമെന്ന്‌ സാരം. അതായത്‌ ദ്വയാര്‍ത്ഥങ്ങള്‍ വരുന്ന 'ബോബ്‌സ്' പോലെ പദങ്ങള്‍ ഉപയോഗിച്ച്‌ പോണ്‍ കാണാമെന്ന്‌ വിചാരിക്കേണ്ടെന്ന്‌ അര്‍ത്ഥം.
‘ബോബ്‌സ് ’എന്ന പദം ഉപയോഗിച്ച്‌ എന്താണ്‌ കാണാന്‍ ആഗ്രഹിക്കുന്നതെന്ന്‌ അറിയാമെങ്കിലും മാറിടത്തിന്റെ ഒരു അശ്‌ളീല ഇമേജ്‌ അവിടെ കാണിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അതിനായി ഭാഷയില്‍ ഉപയോഗിക്കുന്ന യഥാര്‍ത്ഥ പദം തന്നെ വിനിയോഗിക്കണമെന്നും ഗൂഗിള്‍ അവരുടെ പ്രസ്‌താവനയില്‍ പറയുന്നു. അഡള്‍ട്‌സ് ഒണ്‍ലി കാര്യത്തിലെ ഈ നിയന്ത്രണം വീഡിയോയിലും വെബ്ബിലും ഗൂഗിള്‍ വരുത്തിയിട്ടുണ്ട്‌. അവസാനമായി ഒരു കാര്യം കൂടി. ഈ നിയന്ത്രണമൊക്കെ ലൈംഗിക സ്വാതന്ത്ര്യമെന്ന്‌ നാഴികയ്‌ക്ക് നാല്‍പ്പത്‌ വട്ടം പറയുന്ന അമേരിക്കയില്‍ മാത്രമാണ്‌. പുറത്ത്‌ ഇക്കാര്യത്തില്‍ ഒരു മാറ്റവും സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍ വരുത്തിയിട്ടില്ല.

Johny Panakkapadam said...


മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ. പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തംവിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി. .ഇതിന്റെ കാരണം ആര്‍ക്കെങ്കിലും വിവരിക്കുവാന്‍ കഴിയുമോ?


പോര്‍ച്ചുഗ്ഗീസു മിഷനറിമാര്‍ എവിടെയെല്ലാം കുടിയേറി പ്പാര്‍ത്തി ട്ടുണ്ടോ അവിടെയെല്ലാം മാര്‍തോമാ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജെര്‍മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.

Anonymous said...

From the comments from Shri.Roshan Francis

ആദ്യകാലത്ത് ഇടവകക്കാര്‍ സ്വയം കല്ലും മണ്ണും ചുമന്നും, പഞ്ഞം കിടന്നും പള്ളികള്‍ പണിതു. പിന്നിട് അത് മുഴുവന്‍ മെത്രാന്‍ പിടിച്ചെടുത്തു. ഇടവകക്കാരെ ഭരണത്തില്‍നിന്നും പൂര്‍ണമായും അകറ്റി. പാരിഷ് കൌണ്‍സില്‍ എടുക്കുന്ന ഒരു തിരുമാനവും ഇടവകക്കാരുടെയല്ല. പാരിഷ് കൌണ്‍സില്‍ എന്ന് പറയുന്നതെ 'ഉവ്വച്ചോ അതെയച്ചോ' വിഭാഗം. അതെങ്ങിനെ നട്ടെല്ലുള്ള ഇടവകക്കാരുടെയാകും? ഇതറിയാന്‍ ഏതെങ്കിലും തിരുമാനം ഇടവകയിലെ പ്രായ പൂര്‍ത്തിയായ വിശ്വാസികളുടെ അഭിപ്രായ വോട്ടിനിട്ടാല്‍ മതി. കുരിശിന്റെ കാര്യത്തില്‍ അവിടം വരെയും പോകേണ്ടതില്ല. അച്ചന്മാരുടെ മാത്രം അഭിപ്രായം എടുത്താല്‍ മതിയായിരുന്നു. സഭയെ രണ്ടായി പിളര്‍ത്തി എന്ന് മാത്രമല്ല യേശുവിന്റെ സന്ദേശം അല്ല പ്രധാനം എന്ന് കൂടി ആ നിക്കം തെളിയിച്ചു. അങ്ങിനെ വിശ്വാസപരമായും താമര കുരിശു നിക്കം സഭക്ക് ദോഷം ചെയ്തു. ഇങ്ങിനെ കുളമാക്കുന്നതിലും എത്രയോ ഭേദമായിരുന്നു വിശ്വാസികളെ മുഴുവന്‍ വെടി വെച്ച് കൊല്ലുന്നത്.

അമേരിക്കയിലും യുറോപ്പിലും ഇന്ത്യയിലും എല്ലാം നിരവധി വിശ്വാസികള്‍ സഭ വിട്ടു പോകാന്‍ താമക്കുരിശു വിവാദം ഇടയാക്കി. ഉള്ളവരോ, ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും എന്ന മട്ടില്‍ കഴിയുന്നു. വരാന്‍ പോകുന്നു മറ്റൊരു വിപത്തുകൂടിയുണ്ട്. കേരള കത്തോലിക്കാ സഭ സ്വതന്ത്രമാകാന്‍ പോകുന്നു. അതിനു വേണ്ടി കിണഞ്ഞു പിടിക്കുകയാണിപ്പോള്‍. തകര്‍ച്ച പൂര്‍ണമാകാന്‍ അതുകൂടി ആവശ്യമുണ്ട്. ഈ സഭയില്‍ ജനിച്ചു പോയതില്‍ ഞാന്‍ ലജ്ജിക്കുന്നു.

Varunny Velladi said...

താമര കുരിശ് അഥവാ ബിജെപി കുരിശില്‍ റാഞ്ചാന്‍ വരുന്ന കാടപക്ഷി ആഫ്രിക്കന്‍ പരുന്താണ്. സൂക്ഷിച്ചു നോക്കിയാല്‍ ശീര്‍ഷാസനത്തിലൂട ഈ കറുത്ത പരുന്ത് ക്രാഷ് ലാന്‍ഡിങ്ങ് നടത്തുകയാണോയെന്നു പേടിച്ചുപോകും.
ജീസസ് എവിടെ പോയി എന്നു ക്ലാവര്‍ തോമയോട് ചോദിച്ചപ്പോള്‍ അദ്ദേഹവും കുരശില്‍ നിന്നും പേടിച്ചു ഓടിപോയി എന്ന മറപടിയാണ് കിട്ടിയത്.
ആരാണ് കാടപക്ഷിയെ കണ്ടു പേടിക്കാത്തത്?

ആല്‍ഫ്രെഡ് ഹിറ്റ്ച്‌കോക്കിന്റെ ദി ബേര്‍ഡ്‌സ് എന്ന ഹൊറര്‍ ഫിലിമില്‍ ഇവറ്റകളെ കൂട്ടത്തോടെ കാണാം. വിട്ടിലോ വീടിന്റെ പരിസരങ്ങളിലോ പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ മുറിയിലോ ഇതു വയ്ക്കരുത്. ഇത് സാത്താന്റെ അടയാളമാണ്. ക്രൂശിതരൂപത്തിനു ബദലായിട്ടു വേറൊന്നുമില്ല.

Koppan said...

മാര്‍തോമാകുരിശ്ശു അടിച്ചേല്‍പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ സീറോമലബാര്‍സഭാധികാരി മാര്‍ ആലെഞ്ചെരിയുടെ സഹോദര വൈദികന്‍ പറഞ്ഞതാണ്. അമേരിക്കയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ സേവനം ചെയ്യുന്ന
വൈദികര്‍ ഡോളറിനു വേണ്ടി എന്തും ചെയ്യുവാന്‍ മടിക്കാത്തവരാണ് . ക്രിസ്തിയ വിസ്വാസ്മില്ലാത്ത ഇവര്‍ നാലു ഡോളര്‍ ഉണ്ടാക്കുവാനാണ് അമേരിക്കയില്‍ എത്തിയിരിക്കുന്നത്

മാര്‍തോമാകുരിശ്ശു സാത്താന്‍ സേവകരുടെ പ്രതീകമാണ്‌. അത് നമ്മള്‍ തിരിച്ചറിയണം. ഈ കുഴിയില്‍
നമ്മുടെ കുട്ടികളെ ചാടിക്കരുത് . ഈപള്ളികളില്‍ പോകുമ്പോള്‍, വിശിഷ്യഒരു കൃസ്സിത രൂപം കൈയില്‍ കരുതുക. അതില്‍ നോക്കി പ്രാര്‍ത്ഥിക്കുക.സാത്താനെ ആ വിധ ത്തിലെ നമ്മള്‍ക്ക് തോല്‍പ്പിക്കുവാന്‍ പറ്റുകയുള്ളു.

Augustine kurivipadath said...

പോര്‍ച്ചുഗ്ഗീസ്സുകാകാര്‍ എവിടൊന്നോ മാന്തിയെടുത്ത കുരിശ്ശു ബിഷപ്പ്‌ അങ്ങാടിയത്തും പവ്വത്തിലും അള്‍ത്താരയില്‍ വയ്ക്കുവാന്‍ തുടങ്ങിയതോടെയാണ്‌ സിറോ മലബാര്‍സഭ രണ്ടായിപിളര്‍ന്നത്‌.അവര്‍ക്കു പിടിപ്പെട്ട രോഗം എല്ലാവരും ഏറ്റു
.വാങ്ങണമെന്നു വാശിപിടിക്കുന്നത്‌ തെറ്റല്ലേ.ശരിയായിട്ടുള്ള ക്രൂശിതരുപമുള്ളപ്പോള്‍ എന്തിനാണ്‌ ഈ പണി.

Anonymous said...

The crucifix has always united people and church.This so called 'Thoma Cross'has divided every one and it will.

So it is time to discard this thing for ever.

Anonymous said...

This Bishop is an utter failiure and a complete waste.

Anonymous said...

Dear Blog Master, this is part A of a 3-part article by Tom Varkey



സാസ്സേരിയുടെ വീഴ്ച: അടിയൊന്നുമായിട്ടില്ല, വടിവെട്ടാന്‍ പോയിട്ടെയുള്ളൂ -- ടോം വര്‍ക്കി

ഇതിനുമുന്‍പ് "Children of the Mar Thoma Cross: I Call Them ‘കാലുകള്‍ ചത്തുമരവിച്ച തവളകള്‍’, God Calls Them ‘Losers’" എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതിയപ്പോള്‍ മാര്‍ത്തോമ കുരിശിന്റെ മക്കള്‍ ദൈവസന്നിതിയില്‍ പരാജയപ്പെട്ടവരാണെന്ന്ന്നു പറഞ്ഞപ്പോള്‍, പലരും എന്നെ വിശ്വസിച്ചില്ല. എന്നാല്‍ കടുപ്പനച്ചന്റെയും, മടത്തിപരംബിലചെന്റെയും, വര്ഘീസച്ചന്റെയും ഇതാ ഇപ്പോള്‍ സസ്സേരിയുടെയും അനുഭവങ്ങള്‍ മൊത്തം ഒന്നുവിലയിരുത്തിയാല്‍ ഞാന്‍ പറഞ്ഞത് കുറച്ചുകൂടി വിസ്വസനീയ മായി ചിലര്‍ക്കെങ്കിലും ഇപ്പോള്‍ തോന്നുന്നുണ്ടാവാം. ഞാനിതു പറഞ്ഞത് എന്റെ സ്വന്തം അഭിപ്രയമായിട്ടയിരുന്നില്ല. ജേറെ. 2 :13 -ഇല്‍ യഹോവയെ ഉപെഷിക്കുന്നവര്‍ നശിക്കുമെന്ന് തിരുവചനം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേ തിരുവചനം തന്നെ നമ്മോടു പറയുകയാണ് മനുഷ്യപുത്രന്റെ രൂപവും മോശ പിത്തലസര്പതിന്റെ രൂപം മരുഭുമിയില്‍ ഉയര്തിയതുപോലെ നാമും ഉയര്‍ത്തണമെന്ന്. ഹെബ്ര. 5 :8 -ഇല്‍ ദൈവത്തെ ഇക്കാരിയത്തിലും പൊതുവേയും അനുസരിക്കുന്നവര്‍ക്ക് യേശുക്രിസ്തു ജീവന്റെ ഉറവിടമായിതീരുമെന്നു നാം വായിക്കുന്നു. ഈ തിരുവചനങ്ങള്‍ രണ്ടും കൂട്ടിചെര്തു വായിക്കുമ്പോള്‍ കൃസിതരുപം വണങ്ങുന്നത് നാം ആല്മീയമായി ജീവനുള്ളവരായിതീരാന്‍ അത്യന്താപെഷിതമാനെന്നു വ്യക്തമാണല്ലോ. ഒരു വ്യക്തി ദൈവ വചനത്തെ വീണ്ടും വീണ്ടും തിരസ്കരിക്കുംപോള്‍ അവനു ദൈവതില്‍നിന്നുമുള്ള അഭിഷേകം നഷ്ടപ്പെടുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. സാമ്സനും, യുദാസിനും സാംബ വിച്ചത് ഇതുതന്നെയാണ്.
യേശുവിന്റെ ആഞ്ഞ്നയനുസരിച്ചുകൊണ്ട്‌ അല്ത്താരയില്‍ ഒരു വിശ്വാസി സ്ഥാപിച്ച കൃസിതരുപം സസ്സെരിയച്ചന്‍ എടുത്തുമാറ്റി പകരം കറുകറുത്ത ഒരു മര്തോമാകുരിശു അല്ത്താരയില്‍ എടുതുവച്ചതുമുലം അഭിഷേകം നഷ്ടപ്പെട്ട ഒരബിഷേകകാനായി മാറി. യുദാസിനും സാമ്സനും സാവൂള്‍രാജാവിനും അഭിഷേകം നഷ്ടപ്പെട്ടപ്പോള്‍ മൂന്നുപേരും അത്മഹത്യ ചെയ്യുകയാനുണ്ടായത്. യുദാസു തുങ്ങിമരിച്ചു; സാവൂള്‍ രാജാവ്‌ കട്ടാരി കുത്തിനിര്‍ത്തി അതില്‍ സ്വയം വീണു മരിക്കുകയും, സാംസന്‍ ടാഗോന് ദേവന് പ്രതിഷ്ടിച്ചിരുന്ന ഷേത്രത്തിന്റെ തുനുകള്‍ കുലുക്കി കെട്ടിടം നിലംപതിച്ചു മരിക്കുകയുമാനുണ്ടായത്. അഭിഷേകം നഷ്ടപ്പെട്ട യുദാസിനു അപസ്തോലനായി തുടരുവാന്‍ സാധ്യമാല്ലയിരുന്നതുപോലെ അഭിഷേകം നഷ്ടപ്പെട്ടപ്പോള്‍ പുരോഹിതനായിരുന്ന സസ്സെരിയച്ചനും വൈദീകനയിതുടരുവനുള്ള അഭിഷേകം

Anonymous said...

Dear Blog Master, this is part B of a 3-part article by Tom Varkey

സാസ്സേരിയുടെ വീഴ്ച: അടിയൊന്നുമായിട്ടില്ല, വടിവെട്ടാന്‍ പോയിട്ടെയുള്ളൂ -- ടോം വര്‍ക്കി


നഷ്ടപ്പെടുകയായിരുന്നു. മുപ്പതുവേള്ളിക്കാസിനു യുദാസു യേശുവിനെ ഒട്ടിക്കൊടുതുവെങ്കില്‍, സാസ്സരിയാകട്ടെ യെസുവിനോളം വിലയുള്ള യെസുനാഥന് നംമുടെ രക്ഷക്ക് നിതാനമായി നിര്ധേസിച്ചുതന്ന ക്രുസിതരുപത്തെ തിരസ്കരിച്ചുകൊണ്ട് മൂന്നു പൈസക്ക് വിലയില്ലാത്ത മര്തോമാകുരിസെന്നറിയാപ്പെടുന്ന മനിക്കേയന്‍ കുരിസിനെ തല് സ്ഥാനത് പ്രതിഷ്ടിച്ചുവെന്നുള്ളത്‌ യുദാസു ചെയ്തതുപോലെതന്നെയുള്ള ഒരു ഹീന പ്രവര്ത്തിയായിരുന്നു. ഇക്കാരണത്താല്‍ ഒരുപുരോഹിതനയിതുടരുവനുള്ള അഭിഷേകം ദൈവം സസ്സേരിയില്‍ നിന്നും എടുതുമാട്ടിയതില്‍ അതിസയോക്തിക്ക് തെല്ലും വകയില്ല. സാവൂള്‍ രാജാവിനോട് ദൈവം പറഞ്ഞതും ഇതുതന്നെയായിരുന്നു. 1 സാമു. 15 :23--ഇല്‍ സാമുഎല്‍ പ്രവാചകനിലൂടെ ദൈവം പറഞ്ഞു: നീ ദൈവവചനം തിരസ്കരിച്ചതുകൊണ്ട് രാജാവിന്റെ സ്ഥാനതുനിന്നെയും ഞാന്‍ നിന്നെ തിരസ്കരിചിരിക്കുന്നു. സസ്ശേരി ചെയ്ത അപരാധത്തിന്റെ ആഴമരിയണമെങ്കില്‍ ഇവിടെ ക്രുസിതരുപതെക്കുരിച്ചു ദൈവം നമ്മോടു പറയുന്ന രണ്ടു വാക്യങ്ങള്‍ നാം പരിഗണിക്കേണ്ടതുണ്ട്. 1 സാമു. 15 :22 --ഇല്‍ അനുസരണ ബലിയെക്കള്‍ ഉത്തമമാണെന്ന് ദൈവം പറയുന്നു. ഗലാ. 6 :14 -ല്‍ കര്‍ത്താവിന്റെ കുരിസിലല്ലാതെ മറ്റൊന്നിലും നമുക്ക് പ്രസംസിക്കാനും അഭിമാനിക്കനുമില്ലയെന്നു തിരുവചനം നമ്മെ അനുസ്മരിപ്പിക്കുന്നു. ഇത്രയും സക്തമായ ഭാഷയില്‍ പരിശുത കുര്‍ബനയെക്കുരിച്ചുപോലും ദൈവം തിരുവച്ചനത്തില്‍ പറയുന്നില്ലപോലും. അങ്ങനെയിരിക്കെ, ദൈവവചനത്തെ ദിക്കരിച സാവൂള് രാജാവിനെ അധികാരതില്നിന്നും തൂതുമാറ്റിയ ദൈവം ദൈവവചനത്തെ കാറ്റില് പറപ്പിച്ചുകൊണ്ട് അല്ത്താരയില് മാനിക്കെയന് കുരിശു പ്രധിഷ്ടിച്ചതിനു സശ്ശേരിയെ പൌരോഹിത്യ പദവിയില്നിന്നും തെരുപ്പിചെങ്കില് അതില് അതിശയിക്കാനെന്തിരിക്കുന്നു?
സാശ്ശേരിയുടെ അധിദാരുണമായ ഈ വേര്പാടിന്റെ വെളിച്ചത്തില് നമെന്താണ് ഗ്രഹിക്കുകയും പഠിക്കുകയും ചെയ്യേണ്ടതെന്ന ചൊദ്യമുദിക്കുകയെന്നതു സ്വോഭാവികമാണ്. ആദ്യമായിത്തന്നെ യുടസിനെപ്പോലെയും, സവൂളിനെപ്പോലെയും സംസനെപ്പോലെയും സസ്സെരിയച്ചന് അല്മാഹത്യചെയ്യതിരിക്കാന് നമുക്ക് ദൈവത്തോട് അല്മാരതമായി പ്രാര്ത്ഥിക്കാം. നേരെമറിച്ച് ദാവീദു രാജാവും അപസ്തോലന്മാരുടെ തലവനായിരുന്ന പത്രോസും മാനസന്തരപ്പെട്ടു യേശുവിലേക്ക് തിരിച്ചുവന്നതുപോലെ സസ്സെരിയും സുബോധത്തോടെ യേശുവിലേക്ക്മടങ്ങിവരുകയും താന്‍ കൃസിതരുപം ഉപെഷിക്കമൂലം തനിക്കുപറ്റിയ തെറ്റിനെ തിരിത്തുകയും ചെയ്യുമെന്നു നമുക്കു പ്രത്യാശിക്കാം.

Anonymous said...

Dear Blog Master, this is part C of a 3-part article by Tom Varkey

സാസ്സേരിയുടെ വീഴ്ച: അടിയൊന്നുമായിട്ടില്ല, വടിവെട്ടാന്‍ പോയിട്ടെയുള്ളൂ -- ടോം വര്‍ക്കി

എന്നാല് ഇതിലും അധിപ്രധാനമായ മറ്റൊരുകാര്യം നാം ചിന്തിക്കേണ്ട ഒരവസരവും കൂടിയാണിത്. ഞാന് എനിക്കെതിരായി സസ്ശേരി പുറപ്പെടുവിച്ച രേസ്ട്രയിനിംഗ് ഓര്‍ഡര്‍ റദ്ദാക്കി തിരിച്ചുവന്നപ്പോള് മുടിയനായ പുത്രന് തിരിച്ചുവന്നുവെന്നു എന്നെക്കുറിച്ച് പലരും പറഞ്ഞു. എന്നാല് എന്റെ തിരിച്ചുവരവിനെക്കള് വളരെ വലിയ ഒരു തിരിച്ചുവരവ് നമ്മുടെ സീറോ മലബാര് അധികാരികളില് നിന്നും നാം പ്രദീഷിക്കുകയും അതിനായി തീവ്രതയോടെ പ്രാര്ത്ഥിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ക്രുസിതരുപതിന്റെ സ്ഥാനത് മനിക്കേയന് കുരിശെടുത്ത് വക്കുകമൂലം പുരോഹിതനായി തുടരുവാനുള്ള അഭിഷേകം നഷ്ടപ്പെട്ട സസ്സേരിയെപ്പോലെ മര്തോമകുരിസെന്ന ഓമനപ്പേരില് അറിയപ്പെടുന്ന മനിക്കേയന് കുരിശിന്റെ നിഴലില് കുര്ബനയര്പ്പിക്കുന്ന ഓരോ സീറോ മലബാര് പുരോഹിതനും പുരോഹിതനയിതുടരുവനുള്ള അഭിഷേകം ഇന്ന് നഷ്ടപെട്ടിരിക്കുകയാണ്. ഇവരോരുതരും ഇന്ന് പുരോഹിതരയിതുടരുന്നല്ലോവെന്നു നിങ്ങള് പറഞ്ഞേക്കാം. 1 കൊരിന്തോ. 10:3-5-ഇല് ഈജിപ്റ്റില്നിന്നും പുറപ്പെട്ട ഇസ്രയേല് ജനതിലുണ്ടയിരുന്നവരെല്ലാം ഒരേ അപ്പം ബഷിക്കുകയും, ക്രിസ്തുവയിരുന്ന പാറയില്‍നിന്നു ഒരേ പാനീയം പാനം ചെയ്യുകയും ചെയ്തെങ്കിലും പിന്നീട് അവരോരോരുതരായി മരുഭുമിയില്‍ മരിച്ചുവീനുവെന്നു നാം വായിക്കുന്നുണ്ട്. ഇന്ന് മര്തോമാകുരിസെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മനിക്കേയന്‍ കുരിശിന്റെ പിറകെ സാത്താനാല്‍ പ്രേരിതരായി രാപകല്‍ പരക്കം പായുന്ന സഭാധികാരികള്‍ അഭിഷേകം നഷ്ടപ്പെട്ട സംസനെപ്പോലെയും, സവൂളിനെപ്പോലെയും, യുദസിനെപ്പൊലെയും, മരുഭുമിയില്‍ ഒന്നൊന്നായി മരിച്ചുവീണ ഇസ്രയേല്‍ ജനതെപ്പോലെയും നശിച്ചുപോകുമെന്നു ദൈവവചനത്തിന്റെ വെളിച്ചത്തില്‍ അറിയിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. എന്നാല്‍ അത് വെറുമൊരു യഥാര്‍ത്ഥ്യം മാത്രമാണ്.
ഈ വലിയ തിന്മയില്‍ നിന്നും നിങ്ങള്‍ മാനസന്തരപ്പെട്ടു പിന്മാറിയില്ലെങ്കില്‍ ദൈവത്തിന്റെ കരം മരുഭുമിയില്ക്കുടെ ഇസ്രേല്‍ ജനം നീങ്ങിക്കൊണ്ടിരുന്നപ്പോഴും എങ്ങിനെ അവര്‍ക്കെതിരായി തിരിഞ്ഞിരുന്നുവോ അതുപോലെതന്നെ നിങ്ങല്‌ക്കുമെതിരയി ദൈവത്തിന്റെ കരം ഉയര്‍ന്നിരിക്കുന്നുവെന്നു സങ്കടത്തോടെ അറിയിച്ചുകൊള്ളട്ടെ. ഇനിമേല്‍ ജലപ്രളയത്താല്‍ ഭുമിയെ നശിപ്പിക്കുകയില്ലയെന്നു ദൈവം നോഹയോടു ചെയ്ത വാഗ്തനതിന്റെ പ്രതീകമായി മഴവില്ല് ഇന്ന് ആകാശത്തില്‍ എങ്ങനെ സ്ഥിതിചെയ്യുന്നുവോ അതുപോലെ സാസ്സെര്യച്ചന്‍ കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില്‍ വച്ചിട്ടുപോയ കറുകറുത്ത മനിക്കേയന്‍ കുരിശു സീറോ മലബാര്‍ സഭയിലെ ഇന്നത്തെ സഭാടികരികളുടെ ദൈവത്തെ മറന്നുകൊണ്ടുള്ള അവരുടെ പ്രവര്തികല്മൂലം അവര്ക്ക് വരാനിരിക്കുന്ന വലിയ ശിഷയുടെ അടയാളമായിരിക്കും. ഈ ശിക്ഷ ഇവര്‍ക്ക് വരാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം സാസ്സെരിയചനു എല്ലാവിധ നന്മകളും ദൈവാനുഗ്രഹവും നേരുകയും ചെയ്യുന്നു.

Anonymous said...

Try to atudy the truth. Try to study what St.Francis said. Understand who studied and announced the mystry of the bleeding cross. After all try to understand what is pashandatha and seeshma. God bless you all

Anonymous said...

wrap a claver cross and give to bishop. He will smile. Tell him this is the gift for you.NO money for him, no more only claver cross.

C.Devassyachan said...

താമര കുരിസ്സു കള്ള കഥയാണ്. ഐതിഹ്യം പറയുവാനും ഇതെല്ലാം കൂട്ടിയിണക്കുവാന്‍ വെറെ നൂറുകള്ളകഥകളുമായിട്ടാണ് സീറോ മലബാര്‍ സഭയിലെ വൈദികര്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ഡോളര്‍ ആണ് പ്രധാന ലക്ഷ്യം. പാതാളത്തില്‍ ഒളിച്ചിരിക്കുന്ന ചിക്കാഗോ കൂരിയ വൈദികര്‍ വിഷ സര്‍പ്പങ്ങള്‍ ആണ്. കല്‍ദായ ഗുണ്ടകളായ അണലികുഞ്ഞുങ്ങളെ പാരിഷ് കൌണ്‍സിലില്‍ കയറ്റുവാന്‍ ഇപ്പോള്‍ നര്‌ക്കെടുപ്പ്. ഇത് വന്ജനയാണ്‌..
പട്ടാ പകല്‍ കൊള്ളയാണ്. വിഷസര്‍പ്പങ്ങള്‍ ഇഴഞ്ഞു നടന്നു നമ്മളെ ഉപദ്രവിക്കുവാന്‍ അവസരം കൊടുക്കരുത്. ചിക്കഗോ സീറോ മലബാര്‍ അധികാരി ഒരു പെണ്‍കുട്ടിയുടെ ഗര്‍ഭം കലക്കിയവനാണ്. ഇത് റോമിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതാണ്‌ .അദ്ദേഹത്തിനു തുടര്‍ന്നു ഭരിക്കുവാന്‍
യൊഗ്യതയില്ല . അദ്ദേഹം രാജി വെച്ചു പിരിയണം . സീറോ മലബാര്‍ സഭയിലെ കള്ളകഥകള്‍ കേട്ടും കോപ്രായങ്ങളും കണ്ടും മടുത്തിരിക്കുകയാണ് വിശ്വാസികള്‍‍...... ഇനി സത്യവിശ്വാസത്തിന്നുള്ള സമരമാണ്.

``അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊ�് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും (എഫേസോസ് 6: 10-13).

Anonymous said...

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ആര്‍ക്കും അനായാസം കബളിപ്പിക്കാവുന്ന തരത്തില്‍ വിഡ്‌ഢികളാണ്‌ ഇന്ത്യക്കാരില്‍ 90 ശതമാനവുമെന്ന്‌ സുപ്രീം കോടതി മുന്‍ ജസ്‌റ്റിസും പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്‌ജു.ഇന്ത്യക്കാരില്‍ 90 ശതമാനവും വിഡ്‌ഢികളാണ്‌. തലയ്‌ക്കുള്ളില്‍ ഒന്നുമില്ലാത്തവര്‍. കബളിപ്പിക്കാന്‍ വളരെയെളുപ്പം- അദ്ദേഹം ഒരു സെമിനാറില്‍ പറഞ്ഞു.
കുബുദ്ധികള്‍ ഏതെങ്കിലും ആരാധനാലയത്തെ അവഹേളിച്ചാല്‍ മാത്രം മതി. ഭ്രാന്തന്മാരെപ്പോലെ എല്ലാവരും തമ്മിലടിക്കും. അതിനു പിന്നിലെ ദുരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുക പോലുമില്ല. 1857 വരെ ഇന്ത്യയില്‍ വര്‍ഗീയത ഉണ്ടായിരുന്നില്ല.

ഇത് എത്രയോ ശരിയാണ് . വിവരവും വിദ്യാഭ്യാസവുമുള്ള സുപ്രീം കോടതി
മുന്‍ ജസ്റ്റീസു പറഞ്ഞതാണിത് . അദേഹത്തിന് തെറ്റ് പറ്റിയിട്ടില്ലെന്നു നമുക്ക്
നമുക്ക് വിശ്വസിക്കാം . ഈ പറഞ്ഞത് ഇന്ത്യയില്‍ വസിക്കുന്നവരുടെ കാര്യമാണ് .
നമ്മുടെ വിവരമില്ലാഴ്മ ഈ രാജ്യത്തുകൂടി ( അമേരിക്കയില്‍ ) അറിയിക്കണമോ .
ഇന്ന് നമ്മുടെ മെത്രാന്‍ കാട്ടിക്കൂട്ടുന്ന കൊള്ളരാഴ്മക്ക് നമ്മള്‍ കൂട്ടുനില്‍ക്കണമോ .
പന്നികളെ അഴിച്ചുവിട്ടു കപ്പത്തോട്ടം നശിപ്പിച്ചതിന് തോട്ടത്തിന്‍റെ ഉടമയും സ്വന്തം
യെജമാനനും ആയിരുന്ന നാട്ടുപ്രമാണി യാതൊരു ധാക്ഷന്ന്യവും കൂടാതെ തല്ലികൊന്ന
വല്ല്യമ്മയുടെയും , അപ്പന്റെയും മകനല്ലേ ഈ ജേക്കബു അങ്ങാടിയത്ത് . അന്യന്‍റെ
കപ്പത്തോട്ടം കണ്ടു ആരെങ്കിലും പന്നികളെ വളക്കുമോ . ചായ കുടിക്കാനായി ആരെങ്കിലും
ചായക്കട തുടങ്ങുമോ . മണ്ടനായ ആ തന്തയുടെ മകനല്ലയോ ഈ കള്ളനും കാപട്യനുമായ
ഈ ജേക്കബു അങ്ങാടിയത് . അവിഹിതമാര്‍ഗ്ഗത്തിലൂടെ മെത്രാന്‍ സ്ഥാനം തട്ടിയെടുത്ത
അങ്ങേരെ കള്ളനെന്നല്ലാതെ എന്താണ് വിളിക്കുക . ഇങ്ങേരെപോലുള്ള വിഡ്ഢികളായ
നാറികളെ മെത്രാന്‍ സ്ഥാനത്തിരുത്തിയാല്‍ എങ്ങനെ സഭ നന്നാകും . വണക്കയോഗ്യമല്ലാത്ത
ഒരു കള്ളക്കുരിശുകാട്ടി വിശ്വാസികളെ വിഡ്ഢികളാക്കാന്‍ നോക്കുന്ന ഈ നാറിയ
മെത്രാനെ സ്ഥാന ഭ്രുഷ്ടനാക്കണം . മാര്‍ക്കണ്ട്ടെയന്‍ പറഞ്ഞത് എത്രയോ ശരിയാണ് .
പ്രാന്തന്മാരെപ്പോലെ വിശ്വാസികളെ തമ്മിലടിപ്പിച്ചു കാര്യം കാണുന്ന കള്ള മെത്രാന്‍ .
തൊട്ടിത്തരമേ കയ്യിലുള്ളു , എന്നിട്ടും ഇവന്‍റെയൊക്കെ ആസനം മുത്താന്‍ കുറെ
കല്‍ദായ നാറികളും . കാവാലത്തിന്റെ ഭാര്യാസഹോദരിയുടെ വയറു വീര്‍പ്പിക്കാനും
അവസാനം ബലൂണ്‍ കാറ്റു കളഞ്ഞതുപോലെ ഗര്‍ഭം അലസിപ്പിച്ചുകളയുവാനും ഒക്കെ
അങ്ങാടിയിലെ ജേക്കബു മെത്രാന്‍ മുന്പിലുണ്ടായിരുന്നു . ഈ നാറിയാണ് ഇപ്പോഴത്തെ
അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ സ്രേഷ്ട മെത്രാന്‍ . ഫൂ ,
ഇവന്‍റെ മറ്റവള്‍ക്കടെ ഒരു ശീലയും ക്ലാവറും . ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കുന്നോ .

toji kamballur said...

പോത്തുകളോട്‌ വേദം ഓതിയിട്ട്‌ കാര്യം ഇല്ല.സഭാ സ്നേഹം ഇല്ലാത്ത നിങ്ങൾ എന്തിനിങ്ങനെ ഈ സഭയിൽ കടിച്ചു തൂങ്ങി നിൽക്കുന്നു ....പോയി ലത്തീൻ സഭയിൽ ചേർന്നുകൂടേ.....?
അങ്ങനെ നിങ്ങൾക്ക്‌ ചൊറിച്ചിൽ തീർക്കാം.................