Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 25, 2011

നേരിട്ട് കണ്ടാലും തൊട്ടു നോക്കിയാലും സംശയം മാറാത്ത സ്കൈലാര്‍ക്ക്


CLICK HERE for a Follow-up Comment by Sky_Lark

സ്കൈലാര്‍ക്ക് തന്റെ കമ്മെന്റുകളില്‍ക്കൂടി അക്കമിട്ടു നിരത്തിയിരിക്കുന്ന പോയിന്റ് കള്‍ക്ക് മറുപടി പറയേണ്ടത് ഞങ്ങളുടെ കടമയായി കണക്കാക്കുന്നു.


1 .  സ്വന്തം  പേരില്‍ വീടും തോട്ടവും മേടിക്കാന്‍ തക്ക വിഡ്ഢിയല്ല ഫാ. കടുപ്പില്‍. കേരളത്തിലെ പഴക്കവും തഴക്കവും വന്ന രാഷ്ട്രീയക്കാരുടെ പാത പിന്തുടര്‍ന്ന്, ബിനാമിയായി മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്തിട്ടുള്ളത്.

വോയ്സ് റിപ്പോര്‍ട്ട്‌ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഉത്തരവാദിത്വപ്പെട്ടവരോട് ചോദിച്ചു ഉറപ്പു വരുത്തിയിട്ട് പ്രസിദ്ധീകരിക്കാന്‍ പറ്റിയ സ്ഥിതിയല്ലല്ലോ. അദ്ദേഹം ചാന്‍സലര്‍ ആയിരുന്നപ്പോലുള്ള അരമന കണക്ക്കള്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അദ്ദേഹത്തെ കുറ്റവിമുഗ്ദ്ധന്‍ ആക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് ഞങ്ങളുടെ നിലപാട്.

2 . ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണത്തില്‍ കനത്ത തുകയുടെ അനാവശ്യ ചിലവുകള്‍ വന്നിട്ടുണ്ട് എന്നതിന് സംശയത്തിന് വകയില്ല. 11  മില്ല്യന്‍ ഡോളറിന്റെ ഗുണം ഈ ദേവാലയം കൊണ്ട് ചിക്കാഗോ വിശ്വാസികള്‍ക്ക് ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം.

 പള്ളിപണിയുടെ വിശദമായ കണക്കുകള്‍ ഇന്നുവരെ അധികാരികള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വച്ചിട്ടില്ല. പലരും അവ കാണുവാന്‍ പലപ്രാവശ്യം അധികാരികളോട് ആവശ്യപ്പെട്ടു എങ്കിലും അവര്‍  ഇന്നുവരെ അതിനു സമ്മതിച്ചിട്ടില്ല എന്നാണു ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞത്.

പുതിയ പള്ളിയിലെ സൌണ്ട് സിസ്റ്റം വയ്ക്കുന്നതിനു തന്നെ ഒരു ലക്ഷത്തി ഇരുപത്തിയാരായിരം ഡോളര്‍ ചിലവായി എന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍  ആ ഒരൊറ്റ ഐറ്റത്തില്‍ തന്നെ നല്ലൊരു തുകയുടെ നഷ്ടം ജനങ്ങള്‍ക്ക്‌ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഗ്രാനൈറ്റ്, ജനല്‍ പാളികള്‍, അലങ്കാര ചിത്രങ്ങള്‍, ബലിപീഠം തുടങ്ങിയവ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്. ലക്ഷക്കണക്കിന്‌ ഡോളറുകള്‍ ആണ് ആയിനത്തില്‍ നാട്ടിലേക്ക് ഒഴുകിയത്. അമേരിക്കയില്‍ മുകളില്‍ പറഞ്ഞവ ലഭ്യമായിരുന്നിട്ടും അവ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്തതില്‍ നിന്നും എത്ര ലക്ഷം ഡോളറിന്റെ ലാഭം ജനങ്ങള്‍ക്കുണ്ടായി എന്ന് അധികാരികള്‍ ഒന്ന് വ്യക്തമായി പറയാമോ? കത്തീദ്രല്‍ പള്ളി നിര്‍മ്മാണത്തിന്റെ കണക്കുകള്‍  വെളിച്ചത്തു കൊണ്ടുവരുവാന്‍ ഞങ്ങള്‍ അധികാരികളെ വെല്ലു വിളിക്കുകയാണ്‌. അവരതിന് തയ്യാറായില്ലെങ്കില്‍ അവരെക്കൊണ്ടത് ചെയ്യിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുവാന്‍ ഞങ്ങള്‍ സ്കൈ ലാര്‍ക്കിനെ വെല്ലു വിളിക്കുകയാണ്‌.

ഫാ ആന്റണി അധികാരസ്ഥാനങ്ങളില്‍ തനിക്കു വേണ്ടപ്പെട്ടവരെ മാത്രം നിയമിച്ചു എന്ന ആരോപണം, അറിഞ്ഞോ അറിയാതെയോ സ്കൈലാര്‍ക്‌ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയാണ്. ആന്റനിയച്ചന്റെ  സഹോദരി സഹോദരന്മാരെ അദ്ദേഹം ഒരിടത്ത് കയറ്റി സ്ഥാപിച്ചു എന്ന് ഞങ്ങള്‍ പറഞ്ഞില്ല. അതെ സമയം അദ്ദേഹം തന്റെ  കൈമണികളെയും, മുഖസ്തുതിപാടകരെയും, യാതൊരു യോഗ്യതകളും പരിഗണിക്കാതെ  ഓരോ തലങ്ങളില്‍ അവരോധിച്ചിരിക്കുകയാണ് എന്ന് ചിക്കാഗോക്കാരന്‍ ആണ് സ്കൈ ലാര്‍ക്‌ എങ്കില്‍ മനസ്സിലാകും. ചിക്കാഗോ ക്കാരന്‍ അല്ല ലാര്‍ക്‌ എങ്കില്‍ ഇവിടെ നടക്കുന്ന വേണ്ടാധീനങ്ങളെക്കുറിച്ച്  അഭിപ്രായം പറയുവാനുള്ള അറിവോ യോഗ്യതയോ അദ്ദേഹത്തിനുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

3 . ഫാ സക്കറിയ ഒരു ഞരമ്പ് രോഗിയാണെന്ന് ചിക്കാഗോയിലെ ഒട്ടു മിക്ക ചേച്ചിമാര്‍ക്കും  അറിയാവുന്ന ഒരു സത്യമാണ്. ഒരു വൈദികനാണ് അദ്ദേഹം എങ്കിലും ശ്രീ കൃഷ്ണന്‍ ആകാനായിരുന്നു അദ്ദേഹത്തിന്‍റെ മോഹം.

ഫാ സക്കറിയ പോയിട്ട് ഏതെങ്കിലും ഒരു പുരോഹിതന്‍ നമ്മുടെ ഏതെങ്കിലും സ്ത്രീ കളോട് അപമാര്യാതയായി പെരുമാറി എന്ന് അവര്‍ തന്നെ സമ്മതിക്കണം, എങ്കില്‍ മാത്രം അങ്ങനെയുള്ള ആരോപണങ്ങളില്‍ വിശ്വസിക്കുകയുള്ളൂ എന്ന് പറയുന്ന സ്കൈലാര്‍ക്കിന്റെ ഉദ്ദേശ ശുദ്ധിയെ ഞങ്ങള്‍ ചോദ്യം ചെയ്യുകയാണ്. പുരോഹിതരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ പോലും അത് കര്‍ത്താവിന്റെ  പീഡാനുഭവത്തിനു  പരിഹാരമായി കാഴ്ച വച്ച് വായടചിരിക്കാന്‍ അല്ലാതെ, അത് കെട്ടിയവനോട് പറഞ്ഞു ബലാല്‍ സംഗത്തിന്റെ പുറത്തു അയാളുടെ  ഇടിയും കൂടി വാങ്ങാന്‍ തക്ക മണ്ടികളല്ല മലയാളി  മങ്കമാര്‍ എന്ന് സ്കൈലാര്‍ക്ക് മനസ്സിലാക്കുക. പോപ്പിനെ വരിയെടുക്കാന്‍ പഠിപ്പിക്കുകയും ഞങ്ങളോട് വൃഷ്ണ യാചന നടത്തുകയും ചെയ്യുന്നതിന് മുമ്പ് ഇതൊക്കെയാണ് സ്കൈ ലാര്‍ക്ക് മനസ്സിലാക്കേണ്ടത്.

4 . ഫാ ജോജി ജീന്‍സ് ഇടുന്നതും, മാലയിടുന്നതും, സിനിമക്ക് പോകുന്നതും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ്. ഞങ്ങളും  സമ്മതിക്കുന്നു.

നമ്മുടെ കൊച്ചമ്മമാര്‍ പള്ളിയില്‍ അടിവയര്‍ പ്രദര്‍ശനം നടത്തുന്നതും, പുറം ഭാഗം തരിശായിടുന്നതും, പെണ്‍കുട്ടികള്‍ ഇറുകിയ ജീന്‍സ് ഇടുന്നതും, നീളം കുറഞ്ഞ ഉടുപ്പിടുന്നതും എല്ലാം വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതില്‍ ഫാ. ജോജിയും കയ്യിടെണ്ട (അക്ഷരാര്‍ത്ഥത്തിലും വ്യംഗ്യാര്‍ത്ഥത്തിലും) എന്നാണു ഞങ്ങളുടെ അഭിപ്രായം.

5 . ഫാ. ജോജിയോ ചിക്കാഗോയിലെ വികാരിയോ CCD  ക്ക് ഫീ വാങ്ങുന്നതിന് ആരും എതിര് പറഞ്ഞില്ല. CCD  യില്‍ കുട്ടികളെ ഇരുത്തണമെങ്കില്‍ മാതാപിതാക്കള്‍ പള്ളിക്ക് കൊടുക്കാനുള്ള കുടിശിഖകള്‍ കൊടുത്ത് തീര്‍ത്തിരിക്കണം എന്ന വ്യവസ്തയോടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്. കുടിശിഖ കൊടുക്കുവാന്‍ കഴിവില്ലാത്തവര്‍ അച്ഛനെ ചെന്ന് കാണണം അത്രേ! എന്താ, അച്ഛന്‍ പണം എടുത്തു കൊടുക്കുമോ? ഇല്ല. അപ്പോള്‍ അച്ഛന്റെ അടുത്തു തന്റെ ഗതികേട് പറഞ്ഞു കൊടുക്കേണ്ട നാണക്കേട്‌ ഓര്‍ത്തു  അവര്‍ ഇല്ലാത്ത പണം ഉണ്ടാക്കി കൊണ്ട് കൊടുക്കും. ഇതാണ് അധികാരികളുടെ  ഉദ്ദേശം.

6 . പള്ളി ഡോക്യുമെന്റ് തിരിമറി വിവാദത്തില്‍ തൊണ്ടിയോടെ പിടിക്കപ്പെട്ടു നാറി സ്വതം കുഞ്ഞാടുകളില്‍ നിന്നും രായ്ക്കു രായ്മാനം ഒളിച്ചോടി രക്ഷപെട്ട ഫാ. വര്‍ഗീസിനെ പ്പറ്റിയുള്ള മേല്‍പ്പറഞ്ഞ ആരോപനങ്ങളെപ്പറ്റി മി. സ്കൈ ലാര്‍ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണത്രെ. ഫാ വര്‍ഗീസ്‌ കള്ള രേഖകള്‍ ഉണ്ടാക്കി കോടതിയില്‍ കൊടുത്തതും, കോടതിയില്‍ കള്ളസാക്ഷി പറഞ്ഞതും കൊപ്പേല്‍ പള്ളിയുടെ ചരിത്രത്തിലെ  നാണം കേട്ട ഒരദ്ദ്യായമായി മാറിയിട്ടും, മി. ലാര്‍ക്ക് അതിനെപ്പറ്റി പഠിച്ചുക്കൊണ്ടിരിക്കുകയാണ്.

പുരോഹിതരുടെ തോന്ന്യാസങ്ങള്‍ക്ക് എങ്ങിനെയം ഒരു നീതീകരണം കണ്ടെത്തുവാനുള്ള ലാര്‍ക്കിന്‍റെ ഉദ്യമം അഭിനന്ദനീയം തന്നെ.

27 comments:

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത് രാജിവെക്കുക.

സീറോ മലബാ൪ കത്തോലിക്ക സഭയേ, സീറോ ആക്കാതേ, ;

ബിഷപ്പ് അങ്ങാടിയത്ത് രാജിവെക്കുക.

Anonymous said...

കള്ളം കാണിക്കുന്ന പുരോഹിതന്‍ കള്ളനാണ് എന്ന് പറഞ്ഞാല്‍ അതെങ്ങനെ ദൈവ ദോഷം ആകും?.

അതെങ്ങനെ തിരുസഭക്ക് എതിരാകും?

രൂപ താ. , രൂപ താ എന്ന്
നിലവിളിക്കുന്നതല്ലാതെ എടുത്തു പറയാന്‍ പറ്റിയ എന്തേലും പ്രവര്‍ത്തി ഈ രൂപത
സാധാരണ വിശ്വാസിക്ക് വേണ്ടി കഴിഞ്ഞ പത്തു വര്ഷം ആയിട്ട് ചെയ്തിട്ടുണ്ടോ?‌.

Anonymous said...

അമേരിക്കന്‍ പ്രശ്നം നീറിപ്പുകഞ്ഞു കൊണ്ടേയിരിക്കും


മാര്‍ ജോര്‍ജ് ആലഞ്ചേരി വേണ്ട നടപടികള്‍ കൈക്കൊള്ളണം


അമേരിക്കയില്‍ നമ്മുടെ സീറോ മലബാര്‍ സഭയില്‍ സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു.

പ്രബുദ്ധരായ അമേരിക്കന്‍ സമൂഹത്തെ നയിക്കുവാന്‍ ഒപ്പം തന്നെ പ്രബുദ്ധനായ ഒരു ആത്മീയനേതാവിനെയാണ് ആവശ്യം.

അല്ലാതെ മാര്‍ അങ്ങാടിയത്തിനെപ്പോലെയുള്ള ഒരു പിന്നോക്ക ചിന്താഗതിക്കാരനെയല്ല.

ഈ സത്യം മനസ്സിലാക്കി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ജോര്‍ജ് ആലഞ്ചേരി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത് വരെ അമേരിക്കന്‍ പ്രശ്നം നീറിപ്പുകഞ്ഞു കൊണ്ടേയിരിക്കും.

Anonymous said...

ശവപ്പെട്ടിക്കത്തനാരുടെ ഞായറാഴ്ചത്തെ അറിയിപ്പ് കേട്ടപ്പോള്‍ ജനം ശരിക്കും ഞെട്ടി.

ഗാര്‍ലണ്ട് ഇടവകയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് നടക്കുന്ന കല്‍ദായവല്‍ക്കരണത്തിന്‍റെയും ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ തൂക്കുന്നതിന്‍റെയും പ്രതിഭലനമായിരുന്നു പിക്നിക്കിലെ ടേണ്‍ ഔട്ട്‌.

ഇവിടുത്തെ ജനങ്ങള്‍ എത്രമാത്രം പുശ്ച്ചത്തോടെയാണ് അധികാരികളുടെയും അവരുടെ വാലാട്ടിപ്പട്ടികളെയും കാണുന്നതെന്ന് ഈ പിക്നിക്കില്‍ കൂടി മനസ്സിലായി.

എന്നിട്ട് ശവപ്പെട്ടിക്കത്തനാരുടെ ഞായറാഴ്ചത്തെ അറിയിപ്പ് കേട്ടപ്പോള്‍ ജനം ശരിക്കും ഞെട്ടി. അദ്ദേഹം പറഞ്ഞതിങ്ങനെ.

"പിക്നിക്ക് വലിയൊരു വിജയമായിരുന്നു.മഴയായിട്ടും ഒത്തിരിപ്പേര്‍ വന്നു സഹകരിച്ചു. Enjoy ചെയ്തു. ചുരുക്കം ചില ആള്‍ക്കാര്‍ക്ക് ജോലിയായതിനാല്‍ വരാന്‍ പറ്റിയില്ല".

ഒരു കത്തനാര്‍ക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ കല്ലുവച്ച നുണകള്‍ അള്‍ത്താരയില്‍ നിന്ന് പറയാന്‍ പറ്റും.

പിപ്പിലാഥന്‍ said...

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.

ചോദ്യവും ഉത്തരവും
ഭൂമിയില്‍ ആരെയും പിതാവേ എന്ന് വിളിക്കരുത് ,എന്നുള്ളപ്പോള്‍ , നിങ്ങള്‍ നിങ്ങളുടെ പിതാവേ എന്ന് വിളിക്കുന്നത്‌ തെറ്റല്ലേ?
താങ്കള്‍ക്ക് നാലാം കല്‍പ്പന പറയാമോ?( പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, പറഞ്ഞിരിക്കുന്നത് പിതാവും പുത്രനും) , സെബതിപുത്രന്മാര്‍ പിതാവുമോന്നിച്ചു വഞ്ചിയിലിരുന്നു വലനന്നാക്കുകയായിരുന്നു അന്ന് സുവിശേഷത്തില്‍ പറയാമെങ്കില്‍ , ഞങ്ങളുടെ ആധ്യല്മിക നേതാക്കളെ വിളിക്കരുതോ. താങ്കള്‍ ഒരു അപേക്ഷ പൂരിപ്പിക്കുമ്പോള്‍ പിതാവേ എന്നുള്ളടത്തു അപ്പന്‍റെ പേരാണോ യെഹോവയെന്നാണോ എഴുതുക?. .............

കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥന എന്തുകൊണ്ട്?
താങ്കള്‍ വളരെ പ്രതീക്ഷയോടുകൂടി ഒരാളെ കാത്തിരിക്കുന്നുവെങ്കില്‍ താങ്കളുടെ നോട്ടം അയാള്‍ വരുന്ന വഴിയിലേക്കായിരിക്കും, അതുപോലെ യേശു ഇനിയും വരാനുള്ളത് കിഴക്ക് നിന്നാണ്. " കിഴക്കുനിന്നു പടിഞ്ഞാറോട്ട് പായുന്ന ഒരു മിന്നല്‍ പിണര്‍പോലെ". അതേപോലെ യേശു ആദ്യം വന്നതും കിഴക്ക്നിന്നാണ് . അതെങ്ങിനെയെന്ന് ചോദിച്ചാല്‍ , കിഴക്ക് കണ്ട (വെളിച്ചത്തെ) നക്ഷത്രത്തെക്കുറിച്ച് വിശധീകരിക്കെണ്ടിവരും.ആവശ്യമെങ്കില്‍ പിന്നെയാകാം. ബൈബിളില്‍ കിഴക്കിന് പ്രാധാന്യമുണ്ട്.

നിങ്ങളുടെ പുരോഹിതര്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലാ, ബൈബിളില്‍ വിവാഹം കഴിക്കരുതെന്ന് പറയുന്നുണ്ടോ?
വിവാഹം കഴിക്കരുതെന്ന് പറയുന്നില്ല എന്നത് ശരിതന്നെ. വിവാഹം കഴിക്കാതിരിക്കുന്നതാണ് സ്രെഷ്ട്ടമെന്നു പറയുന്നുണ്ട്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. ഇവരെക്കുരിച്ചായിരിക്കാം " സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) പറയുന്നത്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ‍ വളച്ചൊടിക്കുന്നത്. അതുപോലെ 140000
ബ്രഹ്മചാരികള്‍ (സ്ത്രീകളുമായി മലിനപ്പെടാത്തവര്‍ ) മാത്രമേ യഥാര്‍ത്ഥ സ്വര്‍ഗത്തില്‍ പോകയോള്ളൂ ( വെളിപാട് 14 : 4 ) , ബാക്കിയുള്ളവരൊക്കെ സ്വര്‍ഗരാജ്യത്തിലും , നരകത്തിലുമായിരിക്കും. എല്ലാ ബ്രഹ്മചാരികലുമല്ല ഞങ്ങളുടെ ചിലയച്ചന്മാരെപോലെ ദൈവത്തിനുവേണ്ടി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയ 140000 പേര്‍ മാത്രം. നിങ്ങളുടെ ഒറ്റ നേതാക്കള്‍ അവിടെത്തില്ല, ബൈബിള്‍ ശരിയാണെങ്കില്‍

പെരുന്നാളുകള്‍ നടത്തുന്നതെന്തിനു?
നിങ്ങളുടെ കണവന്‍ഷനുകളും ഞങ്ങളുടെ പെരുന്നാളുകളും തമ്മിലുള്ള വ്യത്യാസമെന്താണ്?

ആഭരണം അണിയുന്നതെന്തിനു? അതാടംഭാരമല്ലേ?
അത്യാവശ്യം ആഭരണം ഇടുന്നതുകൊണ്ടെന്താണ് പ്രശ്നം? ആടംഭാരമാണെങ്കില്‍ എപ്പോള്‍ വിറ്റാലും 100 ഡോളര്‍ കിട്ടുന്ന ഒരുകമ്മലാണോ വിട്ടാല്‍ 10 ഡോളര്‍ പോലും കിട്ടാത്ത 100 ഡോളര്‍ കൊടുത്തു വാങ്ങിയ സാരിയോ? 40000 ഡോളറിന്‍റെ കാറോ?

തുടരും ......

പിപ്പിലാഥന്‍ said...

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.II

ചോദ്യവും ഉത്തരവും

സ്നാനപ്പെടാത്തതെന്തുകൊണ്ട്?
ആരുപറഞ്ഞു ഞാന്‍ സ്നാനപ്പെട്ടിട്ടില്ലന്നു? താങ്കള്‍ സ്നാനപ്പെടുന്ന പ്രായത്തിനുമുന്പേ ഞാന്‍ സ്നാനപ്പെട്ടതാണ്. അത് ശിശുസ്നാനമാനെന്നു പറഞ്ഞാല്‍ , സ്നാനമോന്നെയുള്ളൂ ,അതിനു വകഭേതങ്ങലില്ല. ഇപ്പോഴും ആദ്യകാലതെപ്പോലെ പ്രയപൂര്തിയായി കഴിഞ്ഞു ക്രിസ്തുവിനെ സ്വീകരിക്കുന്നവരെ ഞങ്ങള്‍ ഇപ്പോഴും സ്നാനപ്പെടുത്തരുണ്ട്. താങ്കള്‍ക്കു സ്നാനപ്പെട്ടുകഴിഞ്ഞു എന്ത് വ്യത്ത്യാസമാനുണ്ടായത്? ഞാനും താങ്കളും തമ്മില്‍ എന്താണ് ഇപ്പോള്‍ വ്യത്ത്യാസം. ഇനി മുങ്ങുന്നതിനെയും ഒഴിക്കുന്നതിനെയും കുറിച്ചാണ് താങ്കള്‍ക്കു തര്‍ക്കമെങ്കില്‍ , യേശു മുങ്ങിയതായി എവിടെപ്പരയുന്നൂ? വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍ എന്നാണു , അല്ലാതെ വെള്ളത്തില്‍ നിന്ന് പൊങ്ങിയപ്പോള്‍ എന്നല്ല. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാം എങ്കില്‍ പിന്നെ എന്തിനു വെള്ളത്തിലിറങ്ങി? ആ നാട്ടിലെ എല്ലാവരുടെയും തലയിലോഴിക്കാനുള്ള വെള്ളം കോരുക യോഹന്നാനു പ്രയാസമുള്ള കാര്യമായിരുന്നൂ. അല്പം വെള്ളത്തില്‍ ഇറങ്ങിനിന്നു തലയില്‍ കോരിയൊഴിച്ചാലും വെള്ളത്തില്‍ നിന്ന് കയറാം. മുക്കാന്‍ പരുവത്തില്‍ ആഴമുള്ള വെള്ളത്തിലായിരുന്നൂ യോഹന്നാന്‍ നിന്നതെങ്കില്‍ , (മത്തായി 3 :5 ) ജരുസലേമിലും യൂദയ മുഴുവനിലും ജോര്‍ദാന്‍റെ സമീപ പ്രദേശങ്ങളിലും നിന്നുള്ള ജനത്തെ മുഴുവന്‍ മുക്കിയ യോഹന്നാന്റെ അവസ്തയോന്നോര്‍ത്ത് നോക്കുക. സ്നാനത്തിന്‍റെ ആദ്യരൂപമായിരുന്ന പരിചേതന എട്ടു ദിവസം പ്രായമുള്ളപ്പോലായിരുനൂവെന്നു താങ്കള്‍ക്കറിയാമോ?

യേശു സ്നാനപ്പെട്ടില്ലേ അപ്പോള്‍ താങ്കളും പ്രായപൂര്‍ത്തിയായപ്പോള്‍ സ്നാനപ്പെടനം.
യേശു ദൈവപുത്രനായിട്ടും 30 വര്‍ഷം എന്തിനു കാത്തിരുന്നു? ( മിക്കവര്‍ക്കും ഉത്തരമില്ല) , പാപമില്ലത്തവനാനെങ്കില്‍ പിന്നെ സ്നാനമെന്തിനു? (മിക്കവര്‍ക്കും ഉത്തരമില്ല) മാത്രുകയെന്നുപരഞ്ഞാല്‍ , മാത്രുകയെന്നെശു പറഞ്ഞിട്ടില്ല. മാതൃക തന്നത് പരസ്പരവും ശത്രുക്കളെയും സ്നേഹിക്കുവാനും , പരസ്പരം പാദം കഴുകാനുമാണ്. അത് താങ്കള്‍ ചെയ്യുന്നുട്ണോ? ഉണ്ടന്നാണ്ത്തരമെങ്കില്‍ നിങ്ങളുടെ പള്ളിയിലേക്കോ വിന്‍സെന്റ്ഡിപോള്‍ സംഖടനയിലെക്കോ, നിങ്ങളുടെ അടുത്തുള്ള ധരിദ്രനോ രോഗിക്കോ ഒരു സംഭാവന ചോദിക്കൂ , അപ്പോള്‍ തന്നെ സ്നാനക്കാരന്‍ വിട്ടുപോക്കൊള്ളും.
ഇനിയും യേശു സ്നാനപ്പെട്ടതെന്തിനാണെന്നു അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുക. യോഹന്നാന്‍ 1 : (33 -34 ) , സ്നാപകയോഹന്നാന് ദൈവം അയച്ചപ്പോള്‍ പറഞ്ഞിരുന്നൂ " നീ സ്നാനപ്പെടുത്തുംപോള്‍ പരിശുധാല്‍മാവ്‌ ആരുടെമേല്‍ ഇറങ്ങി വരുന്നത് കാണുന്നുവോ അവന്‍ ദൈവപുത്രനാണ്‌ എന്ന്. അത് സ്നാപക യോഹന്നാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.

തുടരും ......

Anonymous said...

3. ഫാ സക്കറിയ പല പെണ്ണുങ്ങളെയും കെട്ടിപ്പിടിക്കുകയും അവരുടെ പൊക്കിള്‍ കുഴി പരിശോധിക്കുകയും അവരുടെ ചന്തിയില്‍ ഞെക്കുകയും മാറിടത്തിന്റെ അളവെടുക്കുകയും ഒക്കെ സ്ഥിരമായി ചെയ്യുന്നു.

ഇത് സത്യമാണെന്ന് പെണ്ണുങ്ങള്‍ ആരെങ്കിലും സമ്മതിച്ചാല്‍ അദേഹത്തിന്റെ വരി ഉടക്കാന്‍ ഞാന്‍ തന്നെ പോപ്പിനോട് recommend ചെയ്യും. അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് പറഞ്ഞ മാന്യദേഹം തന്റെ വൃഷണങ്ങള്‍ മുറിച്ചു പട്ടിക്കു കൊടുക്കാന്‍ തയാറാകണം.

ഇത് എഴുതിയ മാന്യദേഹത്തോട് ഒരു ചോദ്യം . ഈ കുള്ളന്‍ സക്കറിയ എന്നറിയപ്പെടുന്ന ഫാ . സക്കറിയ പല പെണ്ണുങ്ങളെയും കെട്ടിപ്പിടിക്കുകയും അവളുമാരുടെ പൊക്കിള്‍ കുഴി
പരിശോധിക്കുകയും മാറിടത്തിന്റെ അളവെടുക്കുകയും ചെയ്തിട്ടുണ്ട് . പക്ഷെ സ്ഥിരമായി അത് തുടരാന്‍ സാധിച്ചോന്നു അറിയില്ല . കടിക്കുന്ന പട്ടിയുടെ മുന്‍പിലേക്ക് ആരെങ്കിലും
തുണി പൊക്കികൊണ്ട് ചെല്ലുമോ ചേട്ടാ . ചേട്ടന്റെ ഭാര്യയെയോ മകളെയോ ഫാ . സക്കറിയ മുകളില്‍ പറഞ്ഞിരിക്കുന്നപോലെ ചെയ്തിട്ടില്ലന്നു ചേട്ടന് ഉറപ്പുണ്ടോ . അഥവാ അങ്ങനെ
ഉണ്ടായിട്ടുണ്ടങ്കില്‍ അവര്‍ സത്യം പറയുമോ . ആരെങ്കിലും തനിക്കു പറ്റിയ അമളി പുറത്തു പറയുമോ . പിന്നെ പോപ്പിന് കണ്ട നാറികളുടെ വരി ഉടക്കല്‍ അല്ല ജോലി . recommend
ചെയ്യാന്‍ നിങ്ങള്‍ പോപ്പിന്റെ അളിയനോന്നുമല്ലല്ലോ . കത്തോലിക്ക തിരു സഭയുടെ തലപ്പത്തിരിക്കുന്ന പരുശുദ്ധപിതാവിനെ തന്നെവേണം തനിക്കു കണ്ട എമ്പോക്കികളുടെ വരി
ഉടക്കാന്‍ അല്ലെ . തന്‍റെ വൃഷണങ്ങള്‍ മുറിച്ചു ആദ്യം പട്ടിക്കു കൊടുക്ക്‌ . പട്ടിക്കു കൊടുക്കുമ്പോള്‍ ഒന്ന് അടുപ്പിലിട്ടു ചുട്ടുകൊടുക്കണേ . അല്ലങ്കില്‍ ചിലപ്പോള്‍ പട്ടി തിന്നാതെ വരും .
ഇനി എങ്കിലും ഭാര്യയോടും മക്കളോടും ഈ വക കാര്യങ്ങള്‍ ചോദിക്കരുത് . അവര്‍ പറയില്ല . കൂട്ടുകാരെകൊണ്ട് ചോദിച്ചാല്‍ സത്യം പറയും . അതുകൊണ്ട് ചേട്ടനും , ചേട്ടന്റെ
കുടുംബത്തിനും പറ്റിയ അമളി മറച്ചുവയ്ക്കാന്‍ വളഞ്ഞവഴി സ്വീകരിക്കാതിരിക്കുക . ഇങ്ങനെയുള്ളവരുമായി കുറച്ചു അകലം keep ചെയ്യുക . ചേട്ടനും കുടുംബത്തിനും അത്
ഗുണം ചെയ്യും . ഇവനൊക്കെ എവിടുന്നു വന്നട .

Anonymous said...

പെരും കളളന്‍മാരായ
അങ്ങാടിയത്ത് പിതാവിനേയും പവ്വത്തിനേയും
പളളിക്കാ പറബനേയും

വിനോദിനേയും
സക്രീയ സഖേവൂസിനേയും

ബ്ലാ ബ്ലാ വ൪ഗീസിനേയും

കത്തോലിക്ക സഭയില്‍ നിന്നും ഒടിച്ചാല്‍ ക്ലാവറും നശിക്കും കത്തോലിക്ക സഭ വളരുകയും ചെയും.

അതോടെ വട്ടന്‍റെയും പൊട്ടന്‍റെയും പാതാളവാസിയുടെയും ശീലയുടെയും മറ്റ് ക്രിമികളുടെയും അസുഖം മാറികിട്ടും.

ക്രിമികളേ വള൪ത്തുന്ന അങ്ങാടിയത്ത് പിതാവിനേയും പവ്വത്തിനേയും ആദൃം ഓടിക്കേണ്ടത്.

Anonymous said...

പണ്ടുള്ള വൈദികര്‍ എത്ര നല്ല അച്ഛന്മാരായിരുന്നു.

ശരിക്കും ദൈവവിളി പ്രകാരം പവുരോഹിത്യം സ്വീകരിച്ചവരാണ് അന്നുള്ള വൈദികര്‍ .

അവരോടു എല്ലാവര്ക്കും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു .


ഒരു പഴഞ്ചൊല്ലുണ്ട് അപ്പന് അടുപ്പിലും തൂറാം എന്ന്.

അതുപോലെ നമ്മുടെ അമേരിക്കന്‍ സിറോ മലബാര്‍ സഭയിലെ മെത്രാനും അങ്ങേരുടെ കീഴിലുള്ള എല്ലാ വൈദികരും തന്നെ യഥാര്‍ത്തത്തില്‍ വൈദികരാണോ - എന്ന് സംശയിക്കേണ്ടിരിക്കുന്നു .

അവരുടെ പെരുമാറ്റ രീതികള്‍ കണ്ടിട്ട് ആരോടോ പകതീര്‍ക്കാന്‍ എന്നമട്ടിലാണ് .

കര്‍ത്താവിനു വേണ്ടി വേല ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ക്ക് എങ്ങനെ സാത്താനുമായി ഒത്തു
വിശ്വാസികളായ നമ്മളെ ദ്രോഹിക്കാന്‍ കഴിയുന്നു .

ക്ലാവരും താമരയും ശവപെട്ടിയും ഒക്കെ പള്ളിയുടെ അല്ത്താരയില്‍ വരച്ചും തേച്ചും പിടിപ്പിച്ചു , നമ്മുടെ കര്‍ത്താവായ യേശുവിനെ പള്ളിയില്‍നിന്നും നീക്കം
ചെയ്തു നമ്മളെ നിരന്തരം ദ്രോഹിക്കുന്നതെന്തിനു .

ദൈവം ഇരിക്കുന്നിടത്ത് സാത്താന് വരാന്‍ സാധിക്കുകയില്ല .

അതുകൊണ്ട് ക്ലാവരും താമരയും ശവപ്പെട്ടിയൊക്കെ വരച്ചുവച്ചാല്‍ സാത്താന്‍റെ ആലയമായി .


നമ്മുടെ അമേരിക്കന്‍ സിറോ മലബാര്‍ സഭയിലെ മെത്രാനും അങ്ങേരുടെ കീഴിലുള്ള എല്ലാ വൈദികരും തന്നെ യഥാര്‍ത്തത്തില്‍ വൈദികരാണോ - എന്ന് സംശയിക്കേണ്ടിരിക്കുന്നു .

Anonymous said...

സംശയമില്ല -- ആലഞ്ചേരി ശരണം


അങ്ങാടിയത്തിന്റെ കസേര തെറിക്കാതിരിക്കാന്‍ അദ്ദേഹം മാര്‍ ആലഞ്ചേരിയെ ശരണം പ്രാപിച്ചിരിക്കുകയാണ് എന്നതിന് സംശയമില്ല.

ഈ രൂപത സാധാരണ വിശ്വാസിക്ക് വേണ്ടി കഴിഞ്ഞ പത്തു വര്ഷം ആയിട്ട് ചെയ്തിട്ടുണ്ടോ?‌.

Anonymous said...

ബിഷപ്‌ അങ്ങാടിയത്തിന്റെയും അവരുടെ ഉപജാപ സംഘത്തിന്റെയും ദുഷ് ചെയ്തികള്‍ക്ക് നിരപരാധിയായ ഫാ. ശാശ്ശേരി പ്രായശ്ചിത്തം ചെയ്യേണ്ട ഗതികേട് വരും

Anonymous said...

Mar Thoma cross, the depiction of nothing but a number of perverse understandings


Mar Thoma cross is meaningless and unnecessary to our community.

As members of the Catholic Church, we “proclaim Christ crucified” (1 Cor. 1:23) because “by [Christ’s] death, he might break the power of him who holds the power of death” (Heb. 2:14).

If we, as Catholics, are called to preach the death of Christ, what better image is there to exhibit than the Crucifix, which explicitly depicts the ultimate sacrifice that our Savior made by His death?

It certainly is not the Mar Thoma cross, the depiction of nothing but a number of perverse understandings.

Moreover, our Crucifix is more than just a proclamation, but rather, “to us who are being saved, it is the very power of God, Himself” (1 Cor. 1:18).

Our Crucifix, as biblical supported, is the power of God and the proclamation that we, as Catholics, should pledge ourselves to preaching.

The Mar Thoma cross is simply a piece of art that is not even a pleasure to look at.

Why should the Mar Thoma Cross be placed in the church at all?

The Apostle Paul “resolved to know nothing… except Jesus Christ, and him crucified” (1 Cor. 2:2), and like Paul, we should be wise enough to realize that the Crucifix is ALL that we need in our place of worship.

We are further taught to “never boast except in the cross of our Lord Jesus Christ, through which the world has been crucified” (Gal. 6:14).

We are to rally behind the Crucifix alone in our faith, for nowhere in the Bible does it permit the placement of a meaningless imitation in the place of worship.

According to the teachings of Biblical epistles, the Crucifix alone is more than sufficient for our faith.

The Mar Thoma Cross, however, is only useful for collecting dust.

Tom Varkey said...

What Does It Profit A Bishop Even If He Wins The ‘Mar Thoma Cross’ But Suffers the Loss of His Soul? -- Tom Varkey
There have been a lot of arguments in favor and against the ‘Mar Thoma Cross’. I truly believe that the Word of God should be the final authority on the subject. Having said that, I would like to examine some Scriptures to demonstrate how a Christian whether Catholic or not who is committed to the ‘Mar Thoma Cross’ can never become a true Christian. For this I would like to draw your attention towards understanding what exactly happens when one is transformed into a Christian.
There are five steps involved when a person is saved. The first two steps are initiated and accomplished by God the Father. The remaining three steps are completed by the believer, the Holy Spirit and then the final step taken by Jesus Christ Himself. We see the first step being taken by God the Father in 1 Pet. 1:1, Eph. 1:4 and in Titus 1:1 where we see Christians being referred to as “God’s elect” or “chosen”. We see in 1 Pet. 1:2 and Rom. 8:29 the second step also taken by God the Father where we see Christians being chosen “according to the foreknowledge” of God the Father. The first step of being called or elected can be considered as God choosing those who are saved. The second step (foreknowledge) can be considered as God the Father determining the steps involved for accomplishing the process of salvation of the believer.
In 1 Pet. 1:1-2 we read: “God’s elect (the Christians) … have been chosen according to the foreknowledge of God the Father, through the sanctifying work of the Spirit, for obedience to Jesus Christ and sprinkling by his blood.” Thus, all the five steps are mentioned here which are completed when a believer is transformed into a Christian. We have seen the first two steps above which are attributed to God the Father namely election and foreknowledge. Now let us take a look at the other three which are closely interdependent on each other even though there are three persons involved in completing these steps. For illustration purposes these three steps can be compared to the lighting of a fire cracker by a little boy playing with fire crackers.
When a fire cracker is set fire to by lighting its ‘THIRI’ (Malayalam), fire travels almost instantly into the gunpowder inside the fire cracker. Once the fire ignites the gunpowder, the firecracker explodes with a loud noise resulting in the total destruction of the gunpowder inside. The three steps involved are: 1) the action of setting fire; 2) fire traveling towards the gunpowder and 3) the gunpowder being consumed by explosion. Unlike in the case of the fire cracker where only one person is involved in setting fire to the fire cracker, in the case of a believer’s salvation process, there are three persons and three steps involved. These three steps according to 1 Pet. 1:2 are: 1) Sanctifying work of the Spirit (Holy Spirit); 2) Obedience to Jesus Christ (the believer); and 3) Sprinkling of Jesus’ blood (Jesus Christ). The three persons completing the three steps are given here in parenthesis.
In the analogy of the boy setting fire to the fire cracker, nothing happens until the boy ignites the 'THIRI' of the fire cracker. But when he does, fire travels with lightning speed and ignites the gun powder in the fire cracker and the gun powder in the fire cracker is completely consumed. In the same way, once a believer is elected and foreknown by God the Father, nothing happens until the believer makes a commitment to obey the Word of God completely.

Tom Varkey said...

Dear Blog Master, this is Part 2 of the Article: "What Does It Profit A Bishop Even If He Wins ..." by Tom Varkey

This is evident from Acts 5:32 where we read: “God has given the Holy Spirit to those who obey Him.” Until a believer demonstrates his readiness to obey Jesus Christ, Step Four which is the sanctifying work of the Spirit cannot take place. By the same token, Step Five which is the sprinkling of His blood by Jesus Christ also cannot take place.
Thus in the case of a Christian or a Syro-Malabar Catholic who goes after the ‘Mar Thoma Cross’ in defiance of Jn. 3:14 can never receive the Holy Spirit because he is not willing to obey what Jesus Christ asks him to do through Jn. 3:14. As a result, he cannot complete Step Five of the salvation process which is to be sprinkled by the blood of Jesus Christ. The importance of being sprinkled by the blood of Jesus Christ is so important in the salvation process that it is mentioned in Hebr. 12:24 and in Hebr. 9:19. The act of the sprinkling of blood for the purification of the Israelites in the Old Testament is found in Ex. 24:3-8. Here we read that the Israelites promised “to do everything the LORD was asking them to do” as part of the covenant that the LORD was making with them. When the people took the solemn oath to obey, the LORD purified them as Moses sprinkled one half of the blood of the sacrificed bulls on the altar (representing God) and the other half on the people. Thus the Covenant was entered into between God and the Israelites. This was symbolic of the sacrifice of Jesus Christ that was to come in the New Testament. Thus Jesus sprinkles His blood on us for the forgiveness of our sins when we resolve to obey Jesus Christ which is the fifth and the final step of our salvation process as described in 1 Pet. 1:2.
Syro-Malabar Catholics who go after the idolatrous ‘Mar Thoma Cross’ are stubbornly refusing to obey Jn. 3:14 where Jesus is asking them to “lift Him up just as Moses lifted up the bronze serpent in the desert.” Thus such Catholics are not willing to take the solemn vow to “Do everything the LORD is asking them to do” as the Israelites did in Ex. 24:3. Thus such rebellious Catholics can never enter into a Covenant with Jesus Christ. Therefore Jesus Christ can never give the Holy Spirit to them since He gives the Holy Spirit only to those who obey Him as we read in Acts 5:32. And since they have not received the Holy Spirit, they do not belong to Christ. Because in Rom. 8:9 we read: “If anyone does not have the Spirit of Christ, he does not belong to Christ.”
What happens to ‘Christians’ or ‘Syro-Malabar Catholics’ who do not belong to Christ? They are destined for eternal hell as we read in Jn. 3:18. They will go to hell “where their worm does not die and the fire is not quenched” (Mk. 9:48). In Mt. 13:42 we read: “They will be thrown into the fiery furnace, where there will be weeping and gnashing of teeth.”
Now let me ask our beloved Bishop Angadiath and our Major Archbishop Alencherry the million dollar question: “What does it profit you even if you win the ‘Mar Thoma Cross’ but suffer the loss of your own soul? Just because you are a bishop, your worm will not die nor will the fire around you when you are in hell go out. What use is it then even if you succeed in placing the Mar Thoma Cross in all the churches? The question cries out for an answer as the clock is running out on you. As we read in Rom. 13:11: “The hour has come for you to wake up from your slumber … the night is nearly over; the day is almost here.”

Skylark said...

Dear blogger

നമ്മള്‍ തമ്മില്‍ വ്യക്തിപരമായി യാതൊരു വിരോധവും ഇല്ല എന്ന് പറയട്ടെ. എഴുതുന്ന ശൈലിയിലെ ചില അഭിപ്രായ വ്യത്യാസം മാത്രം. താങ്കള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നല്ലത് തന്നെ. അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ അഭിപ്രായ വ്യത്യാസം ഉള്ള കാര്യങ്ങള്‍ ഇവ ആണ്.
1. താങ്കള്‍ വ്യക്തിപരമായി അച്ചന്മാരെ ആക്രമിക്കുന്നു. അങ്ങനെ ചെയ്‌താല്‍ താങ്കള്‍ ഉന്നയിക്കുന്ന ഉദേസ ലകഷ്യങ്ങള്‍ തെറ്റിദ്ധരിക്കാനും അങ്ങനെ വിമര്സിക്കണമെന്നു നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാതെ പോകുകയും ചെയ്യും. SMC യിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന നാലോ അഞ്ചോ അച്ചന്മാരും ഒരു ബിഷപ്പും ഉണ്ടാക്കിയവ അല്ല. ഇവരെ മാത്രം തല്ലിക്കൊന്നു കളഞ്ഞത് കൊണ്ട് ഈ വക പ്രശ്നങ്ങള്‍ തീരാനും പോകുന്നില്ല. അവര്‍ പോയാല്‍ അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ദുഷ്ടന്മാരും മനുഷ്യ പറ്റും ഇല്ലാത്തവര്‍ വന്നേക്കാം. ആ അച്ചന്മാരുല്‍പെടെ പല അച്ചന്മാര്‍ക്കും നിങ്ങള്‍ ഉയര്‍ത്തുന്ന പ്രസ്നങ്ങളോട് positive ആയ അഭിപ്രായങ്ങള്‍ ഉണ്ട്. പക്ഷെ എവിടെ തുടങ്ങണം എന്ന് അവര്‍ക്ക് ആര്‍ക്കും അറിഞ്ഞു കൂടാ. താങ്കള്‍ പറയുന്നത് പോലെ വ്യക്തിപരമായി ആരെയെങ്കിലും ആക്രമിച്ചാല്‍ support ചെയ്യുന്ന നല്ല മനസ്കരായ ആളുകളുടെയും മറ്റു അച്ചന്മാരുടെയും പിന്തുണ കിട്ടാതെ പോകും. Let us hate the sin, not the sinner എന്നാകട്ടെ നമ്മുടെ ലക്‌ഷ്യം.

ഇത് തന്നെ ആയിരുന്നു അഭയ കേസില്‍ കുറ്റാരോപിതരായ അച്ഛന്മാരെപറ്റിയുള്ള എന്റെ അഭിപ്രായവും. അവര്‍ വൈധികരായ ഒറ്റ കാരണത്താല്‍ മാധ്യമങ്ങളും judiciary പോലും അവരെ ആക്രമിച്ചു ആഘോഷിക്കുക ആയിരുന്നു. താഴെയുള്ള ലിങ്ക് കാണുക.

http://parayilat.blogspot.com/2009/01/sr-abhaya-case-justice-vs-justice.ഹ്ത്മ്ല്‍

http://ajaxination.wordpress.com/2008/11/20/abhaya-murder-case-is-solved-after-16-years/

ആലുവയിലെ ഒരു കന്യാസ്ത്രീയെ sex ആരോപിച്ചു പുറത്താക്കിയപ്പോള്‍ ഞാന്‍ ആ കന്യാസ്ത്രീക്ക് ആണ് സപ്പോര്‍ട്ട് കൊടുത്തത്. ലിങ്ക് കാണുക.

http://www.haindavakeralam.com/HKPage.aspx?PageID=6539&SKIN=C

Fr Benedict എന്ന വൈദികനെ ഞാന്‍ സ്നേഹിക്കുന്നു. പക്ഷെ അദ്ധേഹത്തെ വിറ്റു കാശു ആക്കുന്ന സഭയുടെ പ്രവര്‍ത്തിയെ ഞാന്‍ വെറുക്കുന്നു. link കാണുക

http://syromalabarsound.blogspot.com/2011/04/blog-post_20.html

ഇനിയും എത്രയോ പ്രശ്നങ്ങള്‍ കിടക്കുന്നു. സ്വാശ്രയ കോളേജുകള്‍ നടത്തി കിട്ടുന്ന പണത്തിന്റെ കണക്കുകള്‍ ഇടവക ക്കാരെ അറിയിക്കാതിരിക്കുക. സഭയുടെ കോടാനു കോടിയുടെ സ്വത്തുക്കള്‍ സ്വന്തമെന്ന മട്ടില്‍ അനുഭവിച്ചു ആസ്വദിക്കുക. ഇടവക ജനങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി സമീപിക്കുമ്പോള്‍ തൊടു ന്യായം പറഞ്ഞു അവരെ ഓടിച്ചു വിടുക. കല്യാണം, മരണം തുടങ്ങിയ സമയങ്ങളില്‍ ഇടവക ക്കാരോട് വിരോധം തീര്‍ത്തു അവരുടെ ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുക അങ്ങനെ എത്രയോ കാര്യങ്ങള്‍ ചോതിക്കെണ്ടിയത് ആയിട്ടുണ്ട്‌.

താങ്കളോട് argument ഇല്‍ ജയിക്കുക എന്നത് എന്റെ രീതിയല്ല. എവിടെയെങ്കിലും അനീതി കണ്ടാല്‍ എന്റെ അഭിപ്രായം പറയുന്നു. പ്രതികരിച്ചു പോകുന്നു. അത്രയേ ഉള്ളു.

skylark_lux@yahoo.com

Anonymous said...

പലേ മലയാളം ബ്ലോഗിലും കൂടി കയറിയിറങ്ങി ഇവിടെയും ഒന്നെത്തി. കുറേ പോസ്റ്റുകളും കമന്റുകളും കണ്ണില്‍ പെട്ടു.. ഒരു സംശയം.. ഇതൊക്കെ എഴുതിയിരിക്കുന്നവര്‍ ഒക്കെ ക്രിസ്ത്യാനികള്‍ തന്നെയാണോ?.. ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാവുന്നു എന്നു പറഞ്ഞ ക്രിസ്തുവിനെയാണോ അതോ അന്തിക്രിസ്തുവിനെയാണോ നിങ്ങളൊക്കെ പിന്‍പറ്റുന്നത്.. ഇതാണോ ക്രിസ്ത്യാനിയുടെ ഭാഷയും സംസ്കാരവും.. ???? എന്നെ സീറോ മലബാര്‍ ക്രിസ്ത്യാനിയാക്കാതിരുന്ന ദൈവത്തിനു സ്തുതി.. അന്ത്യമടുത്തു.. ചിന്തിയ്ക്കുക.. ദൈവം അനുഗ്രഹിക്കട്ടെ..

Anonymous said...

എനിക്ക് ഒന്നേ പറയാനുള്ളൂ. ആരോപണങ്ങള്‍ ഒന്നുകില്‍ തെളിയിക്കണം. അല്ലെങ്കില്‍ ഇന്നത്തോടെ നിര്‍ത്തിയേക്കണം. അതാണ്‌ മാന്യത. ഇതില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന വൈദികരെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും ആയ ഒത്തിരി പേര് ഈ ബ്ലോഗ്‌ വായിക്കുന്നുണ്ട്. അവരുടെ വികാരങ്ങള്‍ കൂടി മാനിക്കുക.


ഇത് എഴുതിയ നാറിയോട് ഒരു ചോദ്യം . നിങ്ങളാണോ ഇവര്‍ക്ക് വിളക്ക് കട്ടികൊടുക്കുന്നത് . സത്യങ്ങള്‍ തുറന്നു പറയുബോള്‍ ഇത് വെറും ആരോപണം ആണന്നു വരുത്തിക്കൂട്ടുന്ന താനും ഇവരുടെ ഗണത്തില്‍ പെടും .
സത്യങ്ങള്‍ മറച്ചു വച്ചാലും അത് ഒരുനാള്‍ വെട്ടത്തു വരും . പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് കേട്ടിട്ടില്ലേ സുഹൃത്തെ . വിളക്ക് കത്തിച്ചു ആരും പറയുടെ അടിയില്‍ വയ്ക്കാറില്ല . അതുകൊണ്ട് ഈ ബ്ലോഗില്‍
90 % സത്യങ്ങളാണ് എഴുതുന്നതെന്ന് എനിക്ക് വിശ്വാസമുണ്ട്‌ . ആരും വെറുതെ ഒന്നും പറയാറുമില്ല എഴുതാരുമില്ല . ക്ലാവര്‍ രോഗികളായ മാര്‍ഗവാസികള്‍ക്കെ അത് ചെയ്യാന്‍ കഴിയു .

Anonymous said...

കൊപലില്‍ ക്ലാവര്‍ വേണ്ട എന്നാണു മറിയാമ്മ ഇപ്പൊ പറയുന്നത്.അവളതു പാര്‍ക്ക് ലാന്‍ഡില്‍ പാലാരോടും പറഞ്ഞു.മിക്കവാറും വട്ടനും പൊട്ടനും ഒറ്റ പെടും.വട്ടന്‍ കാറ്റ് വീസുന്നിടത് നില്കും.അവനു പല തന്തമാരുടെ സൊബാവം ഒള്ളതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല.പിന്നെ ഒരു സ്ഥാനം കൊടുത്താല്‍ മതിയാകും.ഇപ്പൊ തന്നെ കൂടെ രണ്ടോ മുന്നോ പേരെ ഒള്ളു.ഇനി മറിയാമ്മ മറുകണ്ടം ചാടിയാല്‍ എന്ത് ചെയ്യും?പാവം പൊട്ടന്‍....

Anonymous said...

കമ്മിഷന്‍ അടിക്കാന്‍ നോക്കി.കുരിശു കെട്ടാന്‍ നോക്കി.പൈസ ബാങ്കില്‍ നിന്ന് അടിക്കാന്‍ നോക്കി.സോവിനീര്‍ ഇറക്കാന്‍ നോക്കി.കള്ള കേസില്‍ കുടുക്കാന്‍ നോക്കി.കൊരോതിനെ കൊണ്ടരാന്‍ നോക്കി.കടുപ്പനെ മെത്രാന്‍ ആക്കാന്‍ നോക്കി.പൊട്ടന് കരണ്ട് ഉണ്ടാക്കി കൊടുക്കാന്‍ നോക്കി.ബ്ല ബ്ല യെ കൊണ്ട് പലതും ചെയ്യിക്കാന്‍ നോക്കി .ഫയല്‍ പോക്കാന്‍ നോക്കി.തന്ത കൃസിത രൂപത്തിന്റെ അലനെന്നും ഞാനും അതാണെന്നും പറഞ്ഞു ആന്റോ അച്ഛനെ കൊണ്ട് ഫുഡ്‌ കൊടുത്തു പ്രസംഗം പറയിപ്പിച്ചു.സകരിയസച്ചന്റെ പേരില്‍ ഉമ കത്തെഴുതി.എല്ലാം പൊളിഞ്ഞു.എന്നിട്ട് നത്തിന്റെ പോലെ പള്ളിയില്‍ വന്നു ഒരു സകുനിയെ പോലെ പാര എല്ലാം പണിയാനുള്ള കെണികള്‍ നോക്കി നടക്കും നാണമില്ലാത്ത തെണ്ടി.എനിട്ട്‌ കുര്‍ബനകിടക്ക് ഓസ്തി വാങ്ങി തിന്നും ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നാ മട്ടില്‍.ഇതിലും ബെതം പോയി ചത്ത ടോന്കിയുടെ ഡാഷ് നക്കനതല്ലേ മുഴു വട്ടാ ....ബ്ലോഗില്‍ കേറി കമന്റു ഇടുന്നത് കൊള്ളാം.നടക്കുന്നിടത്ത് മതി നിന്റെ കളി.

Anonymous said...

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍‍‍


ആര്‌ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്‌തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്‌തുലമാണ്‌, സമാനതകളില്ലാത്തതാണ്‌. ജാതിയും മതവും നോക്കാതെ നൂറുകണക്കിന്‌ അനാഥര്‍ക്കും വൃദ്ധന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്‍കി സംരക്ഷിച്ചത്‌ ഈ സഭകളാണ്‌. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന്‌ അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്‍കിയതു ക്രൈസ്‌തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന്‌ അനാഥാലയങ്ങളാണ്‌.

സമൂഹം ആട്ടിയോടിച്ച കുഷ്‌ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത്‌ സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്‌നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്‌ത്രീകളുമാണ്‌.

അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ്‌ സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത്‌ ആയിരക്കണക്കിന്‌ അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‍കി അവരുടെ കണ്ണ്‌ തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ചെയ്‌തത്‌. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്‍തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്‌. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്‌.

അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത്‌ ഓരോ ക്രൈസ്‌തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്‌. ഇന്നോ?

ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത്‌ ഓരോ യഥാര്‍ഥ ക്രൈസ്‌തവവിശ്വാസിയും ഇന്നു ലജ്‌ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്‌തവസഭാ പിതാക്കന്മാരെക്കുറിച്ച്‌ എന്താണു ചിന്തിക്കുന്നതെന്ന്‌ അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്‌തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന്‌ ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്‌ഥന്മാരില്‍ അധികവും റിട്ടയര്‍ ചെയ്‌തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്‌. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്‌തവ സഭ നേടിയ സല്‍പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര്‍ ഒരു പതിറ്റാണ്ടുകൊണ്ട്‌ തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്‌.

Anonymous said...

അത്ര നികൃഷ്‌ടമാണ്‌ ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര്‍ നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്‌കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്‌, ആര്‍ക്കുവേണ്ടിയാണ്‌ മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്‌? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്‍ക്കണം.

കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന്‌ ഒരു ചരിത്രമുണ്ട്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന്‌ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്‌ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ്‌ ഓരോ വര്‍ഷവും അങ്ങോട്ട്‌ ഒഴുകിക്കൊണ്ടിരുന്നത്‌. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ്‌ സ്വാശ്രയ പ്രൊഫഷണല്‍ കോളജ്‌ സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്‌. സര്‍ക്കാരിന്‌ ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. എന്നുവച്ചാല്‍, രണ്ട്‌ സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ്‌ എന്ന വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു.

പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്‌ ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര്‍ നല്‍കിയ ഉറപ്പ്‌ എഴുതിവാങ്ങിയില്ല എന്ന തെറ്റ്‌. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്‌.

കേരള മെത്രാന്‍ സമിതിയുടെ വക്‌താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ്‌ മെത്രാന്മാര്‍ ആന്റണിക്കു നല്‍കിയിട്ടേയില്ല എന്നാണ്‌. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന്‌ ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ്‌ ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.

Anonymous said...

ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഈ ബഹുജന പ്രസ്‌ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്‌തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്ക്‌ അധികനാള്‍ കഴിയില്ല.

ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?

ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ്‌ അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്‍കുന്ന അജ്‌ഞാത മൃതദേഹങ്ങള്‍ അന്യ സംസ്‌ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്‌ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്‌?

സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ്‌ അധികൃതരും ഈ നികൃഷ്‌ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്‌? രാഷ്‌ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്‌.

ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്‍വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്‌തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്‍പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ്‌ ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.

ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര്‍ ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട്‌ യേശുക്രിസ്‌തു തന്നെ ക്രൂശിച്ചവരെക്കുറിച്ച്‌ സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്‌.

''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നേയില്ല.''

കെ.എം.റോയ്‌

പിപ്പിലാഥന്‍ said...

Reply to my Friend Tom varkey
Tom Varkey said...
What Does It Profit A Bishop Even If He Wins The ‘Mar Thoma Cross’ But Suffers the Loss of His Soul? -- Tom Varkey
Once the fire ignites the gunpowder, the firecracker explodes with a loud noise resulting in the total destruction of the gunpowder inside.
ഇത് മനുഷ്യന്‍റെ ജീവിതത്തെ സംബന്ധിച്ച് ഏകദേശം ശരിയാണ് . പരിശുട്ധാല്മാവകുന്ന അഗ്നി വചനമെന്ന തിരിയിലൂടെ നമ്മളില്‍ പ്രവേശിച്ചു പ്രവര്‍ത്തിച്ചു സ്വയം ഇല്ലാതായി , സ്വയം ഉപേക്ഷിച്ചു ,പരിത്യജിച്ചു (മരിച്ചു) ഈ ശരീരം ഇല്ലാതകുംപോഴേ നമ്മള്‍ യെഥാര്‍ദ്ത ജീവിതത്തില്‍ കടക്കുകയോള്ളൂ. ഈ ശരീരത്തിലായിരിക്കുവോളം കാലം ദൈവത്തില്‍ നിന്നകലെയാണ് II Corinth 5:6). ഈ ജടിക ശരീരമല്ല ഇതിനുള്ളിലെ മൃതവസ്തയിലായിരിക്കുന്ന ആത്മീയശരീരമായിരിക്കണം ഉയര്പ്പിക്കപ്പെടുന്ന ശരീരം.

Syro-Malabar Catholics who go after the idolatrous ‘Mar Thoma Cross’ are stubbornly refusing to obey Jn. 3:14 where Jesus is asking them to “lift Him up just as Moses lifted up the bronze serpent in the desert.”
ശുദ്ധ അസംബന്ധമാണിതെന്നാണെന്‍റെ അഭിപ്രായം .
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശ അങ്ങനെതന്നെയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20
Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്. യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. മരത്തില്‍ തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്. John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.

Thus such rebellious Catholics can never enter into a Covenant with Jesus Christ. Therefore Jesus Christ can never give the Holy Spirit to them since He gives the Holy Spirit only to those who obey Him as we read in Acts 5:32
ഇവിടെപ്പറയുന്നത്‌ അനുസരിക്കുന്നവര്‍ക്ക് പരിശുദ്ധാല്മാവ്‌ കൊടുക്കുമെന്ന് മാത്രം. അനുസരിക്കാത്തവര്‍ക്ക് കൊടുക്കില്ലെങ്കില്‍ , ബലമായി സവൂളിനും , യോനാ പ്രവാചകനും ... കൊടുത്തതോ?
താങ്കളുടെ ബാക്കി ഉദ്ധരണികളെല്ലാം മുന്നിര്‍ണയത്തെക്കുറിച്ചുള്ളതാണ്. അങ്ങനെവന്നാല്‍ ദൈവഹിതമനുസരിച്ചാണെല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരും. അത് വിഷയവുമായി നേരിട്ട് ബന്ധമുള്ള കാര്യമല്ല അതുപോലെ Predestination എന്നുള്ളത് അതീവസങ്കീര്‍ണമായ ഒരു വിഷയമാണ്, Predestination, in Calvinistic theology is the doctrine that all events have been willed by God .
എങ്കിലും താങ്കള്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ച I Peter 1:2 ല്‍ യേശുവിന്റെ രക്തത്താല്‍ തളിക്കപ്പെടെണ്ടവരാണ് പോന്തസ്സിലും ഗലാത്തിയായിലും , ഏഷ്യയിലും .... ഉള്ള സഭകളിലുള്ളവരെന്നുപറയുമ്പോള്‍ , ഇതൊക്കെ (തളിക്കപ്പെടെണ്ടവരാണ്) ഭാവിയില്‍ (മരണശേഷം) നടക്കപ്പെടെണ്ടാതാനെന്നു വരുന്നില്ലേ?
മെത്രാന്‍റെയും ,മറ്റുള്ളവരുടെയും പോലെ തന്നെ പ്രധാനമാണ് നമ്മോരോരുത്തരുടെയും ആല്‍മാവും , ആയതിനാല്‍ ഒരു സ്വയം പരിശോധനകൂടി ഇടക്കൊക്കെ നടത്തുന്നത് ഗുണമേ ചെയ്കയോള്ളൂ.
സ്നേഹത്തോടെ പിപ്പിലാഥന്‍.
gurupippiladan@gmail.com

Anonymous said...

Look at the front page of today's Deepika(Saturday's), where you will see the picture of Pope Benedict carrying a crozier with an empty cross (Sleeva or Clavar). This Pope is indeed the "Powathil" of the Roman or the Latin Church.

Anonymous said...

BLOG MASTER,
SKYLARK IS 100% CORRECT. PROBLEM IS NOT BISHOP OR FR.ANTONEY OR ETC.ETC. PROBLEM IS .....I DONT KNOW. THATS SOMETHING THAT YOU HAVE TO FIND OUT. TO AN EXTEND FR ANTONY IS AN INNOCENT OBEDIENT PRIEST. SO AS BISHOP. BUT WHY THIS IS HAPPENING HERE. THESE PEOPLE ARE ONLY THE VICTIMS. THEY ARE ENFORCING SOME 'FORCES' COMMAND. WE SHOULD HATE THE SINS NOT THE SINNERS. BUT OUR COMMUNITY DONT DESERVE THIS. DONT LET ANYBODY SHIT IN OUR YARD. THATS ALL WE COULD DO AT THIS POINT.
THANK YOU AND GOOD LUCK.

Anonymous said...

യൂത്ത് യൂത്ത് യൂത്ത് യൂത്ത്!

യൂത്ത് യൂത്ത് യൂത്ത് യൂത്ത്!

യൂത്ത് യൂത്ത് യൂത്ത് യൂത്ത്!

ഫാ.വ൪ഗീസ് പോയേപ്പിന്നേ, യൂത്ത് തെരഞ്ഞെടുപ്പ് വന്നട്ടില്ല.
ഫാ.സാശേരി വന്നല്ലോ, അതുകൊണ്ട് ഇലക്ഷന്‍ ഉടനേ ഫാ.സാശേരി വച്ചാല്‍ പറ്റു.

ഞങ്ങള്‍ക്ക് പെരജില്‍ തോമയുടെ മോള് യൂത്തിന്‍റെ പ്രസിഡന്‍റെ് ആയാല്‍ പറ്റു. അവള് രണ്ട് വ൪ഷം സകട്രി ആയിരുന്നു. കൂടുതല്‍ പരിജിയമുളളവരെയല്ലേ അമേരിക്കയില്‍ ജോലിക്ക് ഇടുക്കാറുളളു, അതുപോലെയെന്ന് ഫാ.സാശേരി കരുതിയാല്‍ മതി.

ജൂഡിഷിന്‍റെ മകനേയും സകട്രി സ്ഥാനത്തേക്കും ആക്കണം. അവനുമുണ്ട് രണ്ട് വ൪ഷത്തേ പരിജിയം.

കോളേജില്‍ പോകുബോള്‍ യൂത്തിന്‍റെ രണ്ട് വ൪ഷത്തേ പ്രസിഡന്‍റെ് സ്ഥാനവും സകട്രി സ്ഥാനവും കാണിച്ചാല്‍ അവ൪ക്ക് പല ഗുണങ്ങളും കിട്ടും. അത് അറിഞ്ഞുകൊണ്ട് നമ്മളായിട്ട് കളയണോ അച്ഛോ?

ഫാ.വ൪ഗീസ് രണ്ട് മാസമുബ് യൂത്തിന്‍റെ ഇലക്ഷന്‍ നടത്തിയത് തെളിവില്ല. ആ ഫയലും ഫാ.വ൪ഗീസ് കൊണ്ടുപോയ സ്ഥിതിക്ക്, നമ്മുക്ക് പുതിയ ഇലക്ഷന്‍ നടത്തിയാല്‍ പറ്റു.
ആ ഇലക്ഷന്‍ വെറും ഒരു പൊളിവായിരുന്നു എന്ന് ഫാ.സാശേരി പറഞ്ഞാപോരെ. നമ്മുക്ക് പുതിയ അടവുമായി കളിക്കാം അച്ഛോ?
അച്ഛന് കാരൃം പിടികിട്ടികാണുമല്ലോ!

എന്‍റെ രണ്ട്മൂന്ന് മക്കള് വള൪ന്ന് വരുന്നുളളു, അവര് വള൪ന്ന് വെല്ലുതായതിനുശേഷം മതി എന്‍റെ മക്കള്‍ യൂത്തിന്‍റെ പ്രസിഡന്‍റെ് സ്ഥാനത്തേക്കും സകട്രി സ്ഥാനത്തേക്കും.
എന്ന് സ്വന്തം, ഫാ.സാശേരിയുടെ റെജിമോന്‍!

Anonymous said...

ഫാദ൪ ശാശേരി പുതിയ യൂത്ത് ഇലഷന്‍ നടത്തണം