Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, September 25, 2012

പുതുമന പാതിരിയുടെ പുതിയ അടവുകള്‍

ജേക്കബ് മാത്യൂ. ചങ്ങനാശ്ശേരി

നൂറിലധികം  വര്‍ഷങ്ങള്‍ പഴക്കം ചെന്ന, പുരാതനമായ  ചെങ്ങളം പള്ളി വ്യാജ പ്രസ്താവനകള്‍ ഇറക്കി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ കബളിപ്പിച്ചു  കാഞ്ഞിരപ്പള്ളി മെത്രാനും പുതുമനയും ഒത്തുകൂടി ഡയനാമിറ്റുകള്‍ വച്ചു തകര്‍ത്ത സംഭവം ലോകമെങ്ങും, പ്രസിദ്ധമാണല്ലോ. പള്ളി പുനര്‍ നിര്‍മ്മാണം നടത്തുവാന്‍ കോടികളുടെ പദ്ധതി തയ്യാറാക്കി. പണി തുടങ്ങിയിട്ട് ആറുമാസം പോലും ആയില്ല, പുതുമന പള്ളി പ്രസംഗത്തില്‍ ഇതാ, പണം തികയുകയില്ലായെന്ന കള്ള പ്രസ്താവന തുടങ്ങികഴിഞ്ഞു.

അപ്രതീക്ഷിതമായി കേട്ട ഒരു ആഹ്വാനം- "പള്ളി പണിയുന്ന കോണ്‍ട്രാക്ട്ടര്‍ക്ക് പണി നഷ്ട്ടമാണ് ,ഉദ്ദേശിച്ച സമയം കൊണ്ട് പണി തീരുകയില്ല എന്നൊക്കെ പുതുമന . അതിനാല്‍ ഇടവകക്കാര്‍ കൂടുതല്‍ പണം നല്‍കണം. പുതുമന വിദേശത്തു പോയി പള്ളി പണിയുടെ പേരില്‍ സമ്പാദിച്ച തുകയെല്ലാം എവിടെ എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. ഇക്കാര്യം പറയുന്നവരെ തന്‍റെ രാഷ്ട്രീയ ബലത്തില്‍ ഒതുക്കുവാന്‍ തരം താണ പണികള്‍ അദ്ദേഹം തുടങ്ങിയെന്നു ചില ഇടവകക്കാര്‍ ആരോപിച്ചു. ബിഷപ്പ് അറക്കന്റെ ഫിഫ്റ്റി ഫിഫ്റ്റി പാര്‍ട്ണര്‍ ആണ് പുതുമന. അയാളുടെ അഴിമതികളെ പുറത്തു കൊണ്ടുവന്ന ജേര്‍ണ ലുകളെയും , (ഉദാ: സീറോ-മലബാര്‍ വോയ്സ്  ,സോള്‍ ആന്‍ഡ്‌ വിഷന്‍ ,അല്‍മായ ശബ്ദം തുടങ്ങിയവ ) അയാള്‍ വെറുതെ വിടുന്നില്ല. നാട്ടുകാരോട് ഭീഷണി പറഞ്ഞു കോടികളുടെ തുക ചെലവു ചെയ്തു പള്ളി പണി ,പള്ളിമുറി പണി തുടങ്ങിയവ നടത്തുകയാണ് അദ്ദേഹം.

വൈദികരുടെയും മെത്രാന്മാരുടെയും സഭയിലെ തോന്ന്യാസങ്ങള്‍. സീറോ മലബാര്‍ സഭയില്‍ തികഞ്ഞ ഏകാധിപത്യം സൃഷ്ടിച്ചിരിക്കുന്നു  എന്ന് ചില വൈദികര്‍ എങ്കിലും സമ്മതിക്കുന്നു, അതുപോലെ നിരവധി സന്യാസിനികളും ഇത് പറയുന്നു. പുതുമനയുടെ എട്ടു പവന്‍ തൂക്കമുള്ള  സ്വര്‍ണ്ണമാലയും ലുങ്കിയും  ധരിച്ചുള്ള ആ ഇരിപ്പ് ,  മരിച്ചവര്‍ക്ക് വേണ്ടി കുര്‍ബാനപ്പണം കൊടുക്കാന്‍ ചെന്നെത്തിയ ഈ ലേഖകനെ  അത്ഭുതപ്പെടുത്തി. !!

പുതുമനയുടെ പുതിയ തന്ത്രം.

ജോസഫ് തോമസ്‌ -

ചെങ്ങളം പള്ളിയുടെ പണികളില്‍ കോണ്‍ട്രാക്ട്ടര്‍ക്ക് നഷ്ട്ടം ഉണ്ടെന്നും ഉദ്ദേശിച്ചതുപോലെ നിര്‍ദ്ദിഷ്ട സമയത്ത് പണി തീരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പ്ലാന്‍ ചെയ്തതിലും കൂടുതല്‍ പണം ചെലവാകാന്‍ ഇടയുണ്ടെന്നും പള്ളി പ്രസംഗത്തില്‍ തട്ടി വിട്ടു.കൂടുതല്‍ പണം തന്നു ഇടവകയിലെ ആളുകള്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു. ഇനിയും ഇടവകയിലെ ജനങ്ങളെ പിഴിയാന്‍ തന്നെ തീരുമാനിച്ചിരിക്കയാണെന്നു വ്യക്തമാക്കി. കോടികള്‍ മുടക്കി പള്ളി പണിയാന്‍ തീരുമാനിച്ച ഇയാള്‍ ജനങ്ങളെ ചിന്താക്കുഴപ്പത്തില്‍ ആക്കിയത് ചെങ്ങളം നിവാസികളെ പിഴിഞ്ഞ് എടുക്കാന്‍ വേണ്ടി തന്നെയെന്നു വേണം നാം മനസ്സിലാക്കേണ്ടത്. പള്ളിപണിയുടെ പേരും പറഞ്ഞു യൂറോപ്പിലും അമേരിക്കയിലും ചെന്ന് പണപ്പിരിവു നടത്തിയ യാതൊരു കാര്യവും പുതുമന ഇടവക ജനങ്ങളെ ഇത് വരെ അറിയിച്ചിട്ടില്ല. ഇക്കാര്യം അറിഞ്ഞ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുന്ന മറുപടിയുണ്ട് . എന്തായാലും ബിഷപ്പ് പവ്വത്തിലിന്‍റെ ബന്ധുവും ബിഷപ്പ് അറക്കലിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി യും ആയ പുതുമനയുടെ പണപ്പിരിവിനുള്ള പുതിയ അടവു വളരെ വിദഘ്ധമായി പ്ലാന്‍ ചെയ്തതാണ്.

17 comments:

Anonymous said...

നുണയും മാത്രമേ പറയാന്‍ ഒള്ളു.വകീല്‍ ഇപ്പോള്‍ ആരു വിളിച്ചാലും പരിപ്പ് എടുക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കും.പിന്നെ ചിലരെ കാണുമ്പോള്‍ ഞാന്‍ കോട്ടയം കാരന്‍ എന്ന് പറയും.ചിലരെ കാണുമ്പോള്‍ ഞാന്‍ പല കാരന്‍ എന്ന് പറയും.കത്തോലിക്കന്‍ orthadox കാരന്റെ അടി മേടിച്ചു കെട്ടുന്നത് ആദ്യമായാണ് കാണുന്നത്.പാര്‍ക്കിംഗ് ലോട്ടില്‍ ഇട്ടു എല്ലാവരും മുത്തം ഇട്ടു എന്നാണ് പറയുന്നത്.ഞാന്‍ ഒന്ന് ഫോണ്‍ വിളിച്ചു.എന്നെയും അമ്മക്യും അപ്പനും തെറി വിളിച്ചു.പരിപ്പിന്റെ കാര്യം പറഞ്ഞു.ഇനി പരസ്യമായി ഷെമ ചോതിക്യും എന്നൊക്കെ കേള്‍കുന്നു.എന്നാലും പറയുന്നത് ഇര്വ്ന്ഗ് മുഴുവന്‍ വകിലിന്റെ കൂടെ ആണെന്നാണ്

Anonymous said...

ഓണാഘോഷ൦ !

ഇര്‍വിംഗ് :- ഗ്രാഫാം വാര്‍ഡുകാരുടെ ഓണാഘോഷവും ഓണ തല്ലും ഗംഭീരം ,
ഒന്നും വേണ്ടിയിരുന്നില്ലന്നു സങ്കാടകര്‍ . മാവേലി തബുരാന്‍ കാണാത്ത ഓണം .
പരദൂഷണം പറഞ്ഞുനടക്കുന്ന ഷാ.....മോന് പുറത്തു മുഴുവന്‍ വേദന . തേങ്ങാ
കൊണ്ടാണോ ഇടി കിട്ടിയതെന്ന് ഷാ....മോന് തന്നെ അറിയില്ല . എന്താണേലും
തേങ്ങാ മുഴുപ്പുണ്ട് ഓരോ മുഴയും . വേദന ഒരുവശത്ത്‌ , അതിനിടയില്‍ ചിലര്‍
കുശലം ചോദിച്ചുള്ള ഫോണ്‍ വിളി . അതാണ്‌ സഹിക്കാന്‍ പാടില്ലാത്തത് ,
ഇടിയെക്കാലും വലിയ വേദന . ഈ മട്ടിലാണെങ്കില്‍ ഇനി ഒരോണം കൂടി
ഉണ്ണാന്‍ ഈ ഷാ.....മോന്‍ ഉണ്ടാകുമോ ഇല്ലയോയെന്ന് അറിഞ്ഞുകൂടാ .
ഈശ്വരോ രക്ഷ !!. ദൈവം തുണ .

Anonymous said...

ലോകം മുഴുവ൯ പരിശുന്ധ മാതാവി൯റെ ജെനനം വളരെ ഭക്തി പൂ൪വ്വം ആഘോഷിച്ചപ്പോള്‍, കോപ്പലിലെ പിക്കിനിക്ക് ഫ.സാശേരിയും, മാതാവി൯റെ രൂപം പൊപിടിച്ചുനടക്കുകയും മാതാവിനേപോലെ നടക്കുകയും ചെയുന്ന കോപ്പലിലെ മാതാവും ഏത് പട്ടിയുടെയും പൂച്ചയുടെയും BIRTHDAY കേക്ക് മുറിച്ച് പാട്ടുപാടി ആഘോഷിക്കുന്ന റോസപൂ....പേരുളള കളള ഭക്തിയാ൪ജിച്ച ഈ മാതാവ്, ലോകം മുഴുവ൯ പരിശുന്ധ മാതാവി൯റെ ജെനനം ആഘോഷിക്കാ൯ എന്തുകൊണ്ട് മറന്നുപോയി CASELE HILLലെ മാതാവെ. എതാണോ നമ്മുടെ C.C.D.കുഞ്ഞുങ്ങള്‍ക്ക് കാണിച്ചും പറഞ്ഞു കൊടുക്കുന്ന പാരബരൃം. പളളി വാങ്ങിച്ചിട്ട് ദൈവത്തിനും മാതാവിനും സ്ഥാനമില്ല. പളളി വാങ്ങിക്കുന്നതിനുമുബ് മാതാവി൯റെ രൂപവും പണപെട്ടിയുമായി വീടുകള്‍ തോറും കയറി ഇറങ്ങി, പണപെട്ടിനറച്ച് പളളി വാങ്ങിച്ചുകഴിഞ്ഞപ്പോള്‍ റോസ, മാതാവിനേ കോപ്പലിലെ ഒരു റൂമിലിട്ട് പൂട്ടുകയും ക്ലാവ൪ ഗുലാനേ ബെലിപീഠംത്തില്‍ കയറ്റിവെച്ച് ആരാധിക്കുകയു ചെയുന്ന റോസ, മാതാവിനേ ഇത് എന്തോരു നൃായം. പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നുകഴിയുബോള്‍ കൂരായണ കൂരായണ എന്ന് പറഞ്ഞതുപോലെയായല്ലെ കപട ഭക്തരായ കോപ്പലിലെ ഇതിന് കൂട്ട് നിന്ന സ്ത്രീകളെ.

Anonymous said...

fഅരിസോണ:

അരിസോണയില്‍ പളളി വാങ്ങിച്ചു.
പളളി വാങ്ങിയ ശേഷം അച്ഛന് രോഗം തുടങ്ങി.
കൊളബ് രോഗം പോലത്തേ കാലാവ൪ രോഗം, മുഞ്ഞനാട് അച്ഛന് തുടങ്ങി.
മുഞ്ഞനാട് അച്ഛ൯ അരിസോണയിലെ കു൪ബാനക്കിടക്കുളള കഥാപ്രസംഗത്തില്‍ സീറോ മലബാറിന്റെ കൊളബ് രോഗം കാത്ത് സൂക്ഷിക്കണമെന്ന് പ്രക്കാപിച്ചു.
താമര ക്രിഷി പളളിയില്‍ തുടങ്ങണമെന്ന് പറഞ്ഞു. എന്നാലല്ലെ പളളിയില്‍ ചെകുത്താ൯ കയറി പറ്റുകയൊളളു. ഈ ചെകുത്താനെ കൂട്ട് പിടിച്ചാലെ മുഞ്ഞനാട് അച്ഛനായ എനറെ ജോലിക്ക് ഉറപ്പ് ഉളളു. സീറോ മലബാ൪ പരബരൃം കാത്തു സൂക്ഷിക്കണമെങ്കില്‍, തോമാസ്ലീഹയുടെ രണ്ടായിരത്തിലധികം വ൪ഷം പഴക്കമളള പരബരൃം കാത്തു സൂക്ഷിക്കേണ്ട വരും. അതായത് യേശുക്രിസ്തുവിനറെ പരബരൃം കാത്തു സൂക്ഷിക്കേണ്ട വരും. തോമാസ്ലീഹയുടെ പേരുപറഞ്ഞ് പൗവ്വത്തില്‍, പരബരൃം കാത്തു സൂക്ഷിച്ചാല്‍, എങ്ങനേ സീറോ മലബാ൪ പരബരൃം ആവും. പൗവ്വത്തില്‍ന് രണ്ടായിരത്തിലധികം വ൪ഷം പഴക്കമില്ലല്ലോ?
പൗവ്വത്തില്‍ന് കൂടിവന്നാല്‍, 85 വ൪ഷത്തേ പരബരൃം ഭൂമിയില്‍ ഉളളു. സീറോ മലബാ൪ പരബരൃം രണ്ടായിരത്തിലധികം വ൪ഷം പഴക്കമുണ്ടെങ്കിലും പൗവ്വത്തില്‍ വെറും പരബരൃം 85 വ൪ഷത്തേ പരബരൃം, ഇതാണോ സീറോ പൗവ്വത്തില്‍ പരബരൃം. ഇതാണോ ക്രിസ്തുവും ക്രിസ്തൃനികളും പൗവ്വത്തില്‍ പരബരൃം കാത്തു സൂക്ഷിക്കേണ്ടത് അരിസോണയിലെ മുഞ്ഞനാട് അച്ഛോ?

Anonymous said...

Anonymous said...


ഇവരെ എങ്ങനെ സഭയില്‍ വച്ചു കൊണ്ടിരിക്കും?

കൊരട്ടി ആവേ മരിയ ഭൂമിതട്ടിപ്പ് കേസ്സിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മെത്രാനെയും കൂട്ടുക്രുഷിക്കാരായ "അച്ചന്മാരെയും " അതുപോലെ ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത പുതുമന കത്തനാരെയും കത്തോലിക്കാ സഭയില്‍ വച്ചു പൊറുപ്പിക്കാന്‍ അധികാരികള്‍ക്ക് എങ്ങനെ കഴിയും? അല്മായന്റെ പേരില്‍ തട്ടിപ്പ് നടത്തി ലോകം മുഴുവന്‍ വിമാനയാത്ര നടത്തുന്ന ഒരു വരത്തന്‍ വക്കീല്‍ സെബാസ്റ്റ്യന്‍ കത്തോലിക്കാ സഭയ്ക്ക് ഒരപമാനമാണ്. അല്മായന്‍ എന്നുപറയപ്പെടുന്ന നാക്കിറങ്ങിപ്പോയിരിക്കുന്ന തവളക്കൂട്ടങ്ങളുടെ ചിലമ്പൊലി ഈ ഫരിസേയ ശ്വാനന്മാര്‍ കേള്‍ക്കുമോ? ഇത്രയും കാലം ഇവര്‍ ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ എന്തിനു പേടിക്കണം എന്നാ മട്ടില്‍ സിംഹാസനത്തില്‍ ആസനം ഉറപ്പിച്ചു അല്മായനെ പേടിപ്പിച്ചു ഭരിച്ചു. അല്മായന്‍ ഇപ്പോള്‍ കാര്യം മനസ്സിലാക്കി എന്ന് ഇവര്‍ മനസ്സിലാക്കണം. പണ്ടൊക്കെ മെത്രാനെന്ന ഒരാളെ ദൈവ പുരുഷനായി കണ്ടു അവര്‍ പൊക്കിക്കാണിക്കുന്നിടത്തു മുത്തിയിരുന്നു.
ഇക്കാലത്ത് അല്മായന്‍ എന്ന വളര്‍ത്തുനായ" ഇവിടെ ഇരിക്കടാ" എന്ന് പറയുന്നിടത്ത് ഇരിക്കുകയില്ലെന്നു ഇവന്മാര്‍ക്ക് മനസ്സിലായിത്തുടങ്ങി. അല്മായന്‍ ദാനം ചെയ്ത പണത്തിനു മുകളില്‍ കയറിയിരുന്നു സുഖിക്കുന്ന ഇവരെ സഭയ്ക്ക് പുറത്താക്കണം. സഭയുടെ മുതല്ക്കൂട്ടായിരുന്ന പഴയ പള്ളികള്‍ പൊളിച്ചു വേറെ പള്ളിപണി ചെയ്യുന്ന കൃഷിയും ട്രാവല്‍ ഏജന്‍സിയും പെണ്ണുങ്ങളെ റിക്രൂട്ട് ചെയ്തു വിദേശത്തു കടത്തുന്ന പുതുമനയും ഭൂമി തട്ടിപ്പ് നടത്തിയ മെത്രാനും കത്തനാന്മാരും യാതൊന്നുമറിയാത്തവരെപ്പോലെ വിരിച്ചു വിലസി നടക്കുന്നു.ഇവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തെ വിളിച്ചു അവരെ കൊണ്ട് വിരട്ടി ഭീഷണിപ്പെടുത്തുന്ന സംഭവം ഈയിടെ ഉണ്ടായി. ഇവന്മാരെ എങ്ങനെ സഭയില്‍ വച്ചു പൊറുപ്പിക്കും ?

mukkala said...

Jose Mukkala said...

I am a regular reader of Voice. Syro Malabar Church is most corrupted institution in this world. 10 Lakhs of Rs. is nothing to Synode. They are taking 15 to 20Lakhs of Rs.from teachers for appointment in schools. They take thousands to lakhs from parents for childrens admission in the schools.
Kanjirapally rate to become a Saint is minimum 5 acres of Rubber plantation. This is only for family people of Kanjirappaly bishop. For other people the rates
are high.
There is a big a rush in Kanjirapally bishop's palace. One man has offered 5 acres of Teak Plantation to become a Saint, but refused.
They are looking for candidates who can not speack.
in addition to the real estate dealings the offer of Syro Malabar Laity commission to become
Saint is getting more attention.

Anonymous said...

ഞാന്‍ വെറുതെ വിളിച്ചതാണ്.എന്തെങ്കിലും ന്യൂസ്‌ കിട്ടണമെങ്കില്‍ വകീലിനെ വിളിക്കണം.അതുകൊണ്ടാണ് ഞാന്‍ അവനെ വിളിച്ചത്.അവന്‍ തെറിയോ തെറി.പിന്നെ അന്നെഷിച്ചപോലല്ലേ അറിയുന്നെ തല്ലു കിട്ടിയത് കൊണ്ടാണെന്ന്.അവന്‍ തന്നെ എല്ലാവരെയും പറഞ്ഞു അറിയിച്ചു.എന്ത് ചെയ്യാം പാവം ----ബു.അതങ്ങിനെ ഒരു ജെന്മം.കാലത്ത് തുടങ്ങി താമസിക്കുന്നിടത്ത് നുണ കഥ.പള്ളിയില്‍ വന്നാല്‍ അവിടെയും നുണ കഥ.പാര പാര പാര പരദുഷണം....

Anonymous said...

ഇനിയും ഇവരുടെ ഓണത്തല്ല് കാണുവാ൯ ഒരു വ൪ഷം കാത്തിരിക്കണമല്ലൊ, എന്ന വിഷമത്തിലാണ് നാട്ടുകാ൪.

ഗ്രാഫാം വാര്‍ഡുകാരുടെ ഓണാതല്ലും, കിട്ടിവ൪ കിട്ടിയവ൪ ഭരണിപാട്ടും, ഓട്ടംതുളളലും.
ഇ൪വിങ്ങ് ക്നനായകാരടെ പളളിഹാലിലായിരുന്നു ഓണം. ഗ്രാഫാം വാര്‍ഡുകാര൯ ഓണം ആഘോഷിച്ചത് ഇരുട്ടേറിയ പാ൪ക്കിംങ്ങ് ലോട്ടിലായിരുന്നു. ക൪ദ്ദിനാളിന്റെ ഓണപാരബരൃം കാത്ത്സൂക്ഷിക്കുവാ൯ ഇര്‍വിംഗിലെ ഗ്രാഫാമുകാ൪ ആഘോഷം കൊണ്ടുവന്നത് ക൪ത്ത യോഹനനെയായിരുന്നു. ഇരിട്ടിന്റെ മറയില്‍ ക൪ത്ത യോഹനാനും കൂടിയപ്പോള്‍, ഓണാ കോടി കൊടുത്തവനും അറിയുകയില്ല, കിട്ടിയവനും അറിയുകയില്ല. കിട്ടിവ൪ കിട്ടിയവ൪ ഭരണിപാട്ടും, ഓട്ടംതുളളലുംമായി ഇരുട്ടത്ത് ഓടി നടന്നു.ഇതിനിടക്ക് സാബാറിലിടാ൯ നോക്കിയപ്പോള്‍, സ്വന്തം പരിപ്പ് തല്ലിന്റെ ഇടക്ക് ചീത്തയായിപോയി. പിന്നീട് നാട്ടുകാരോട് സാബാറിലിടാ൯ പരിപ്പ് താ പരിപ്പ് താ എന്നായി. ഇവന്റെ കരച്ചല് കേട്ട നാട്ടുകാ൪ പരിപ്പ് മാത്രമാക്കുന്നതെന്തിന് മുരിങ്ങ കോലും വേണമെങ്കില്‍ കൊടുക്കാമെന്ന് നാട്ടുകാ൪.

Anonymous said...

മാറ്റിവെച്ച ഫാ.ശാശ്ശേരിയുടെ അമേരിക്കയിലേലും കോപ്പലിലേയും അവസാനത്തേ പിക്കിനിക്കിന് ഗ്രാഫാമിലെ മിച്ചം വന്ന ക൪ത്ത യോഹനാനും നീല യോഹനാനും എത്തുമോ?
ഫാ.ശാശ്ശേരി അല്ത്താ CLEAN കപൃര്മാരെ ഓടിച്ചതുപോലെ, ഫാ.ശാശ്ശേരി അമേരിക്ക൯ വിസ CLEAN ചെയ്ത് നാട്ടിലേക്ക് p.t.ഉഷ ഓടുന്നതുപോലെ കോപേല് പിക്കിനിക്കിന് ഓടാ൯ ഫാ.ശാശ്ശേരി READYയായി നില്‍ക്കുന്നു. ബാക്കി CLEANങ്ങ് നാട്ടില്‍ ഫാ.ശാശ്ശേരി ചെന്നതിനുശേഷം.

Anonymous said...

അടുത്ത വര്‍ഷത്തെ ഇര്‍വിങ്ങിലെ ഓണം ആഘോഷത്തിന് ഫാ:പുതുമനയെ അദ്ധ്യക്ഷനായി തീരുമാനിച്ചു . മുഖ്യാതിഥി അങ്ങാടിയത്ത് മെത്രാന്‍ ആയിരിക്കും ഓണത്തല്ലിനു ഇര്‍വിങ്ങില്‍ ഉത്ഘാടനം ചെയ്യുന്നത്. അമേരിക്കയിലും ജര്‍മ്മനിയിലും ഉള്ള സീറോമലബാര്‍ വൈദികര്‍ക്കായി ഓണത്തല്ല് പരിശീലനം നല്‍കുവാന്‍ മെത്രാന്മാരുടെ സംഘം തീരുമാനിച്ചു. ഇതില്‍ പങ്കെടുക്കുന്ന എല്ലാ വൈദികരും പൊതിച്ച തേങ്ങാ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉണ്ട്. തേങ്ങ തുണിയില്‍ പൊതിഞ്ഞു ഇടിക്കുക ,അത് കഴിഞ്ഞു തുണി മാറ്റി ഇടിക്കുക. ഓണത്തല്ല് കെങ്കേമം !

Anonymous said...

അടുത്ത വര്‍ഷത്തെ ഇര്‍വിങ്ങിലെ ഓണം ആഘോഷത്തിന് ഫാ:പുതുമനയെ അദ്ധ്യക്ഷനായി തീരുമാനിച്ചു . മുഖ്യാതിഥി അങ്ങാടിയത്ത് മെത്രാന്‍ ആയിരിക്കും ഓണത്തല്ലിനു ഇര്‍വിങ്ങില്‍ ഉത്ഘാടനം ചെയ്യുന്നത്. അമേരിക്കയിലും ജര്‍മ്മനിയിലും ഉള്ള സീറോമലബാര്‍ വൈദികര്‍ക്കായി ഓണത്തല്ല് പരിശീലനം നല്‍കുവാന്‍ മെത്രാന്മാരുടെ സംഘം തീരുമാനിച്ചു. ഇതില്‍ പങ്കെടുക്കുന്ന എല്ലാ വൈദികരും പൊതിച്ച തേങ്ങാ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉണ്ട്. തേങ്ങ തുണിയില്‍ പൊതിഞ്ഞു ഇടിക്കുക ,അത് കഴിഞ്ഞു തുണി മാറ്റി ഇടിക്കുക. ഓണത്തല്ല് കെങ്കേമം !

Anonymous said...

ഫ്‌ളോറിഡയിലെ ഗാന്ധിമണ്ഡപം ഡോ. അബ്‌ദുള്‍കലാം രാജ്യത്തിനു സമര്‍പ്പിക്കും. അങ്ങാടിയത്ത് പിതാവിന് ക്ലാവ൪ കുരിശ് ഗാന്ധിയുടെ തലക്കുമകളില്‍ സ്ഥാപിക്കാ൯ മോഹം.

മയാമി: അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ നിന്ന്‌ നിസാഹായരായ ഒരു രാജ്യത്തെ ജനകോടികളെസത്യധര്‍മ്മ സമരം കൊണ്ട് മോചിപ്പിച്ച്‌ ലോക മനസാക്ഷിയുടെ മുമ്പില്‍ സമാധാനത്തിന്റെയുംഅക്രമരാഹിത്യത്തിന്റേയും പ്രതീകമായി തീര്‍ന്ന മഹാത്മജിയുടെ ഓര്‍മ്മയ്‌ക്കായി അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ജനത ഉയര്‍ത്തുന്ന ഗാന്ധിമണ്ഡപവും ഗാന്ധിശില്‍പ്പവും മഹാത്മാഗാന്ധിയുടെ 143-ാമത്‌ ജന്മദിനത്തില്‍രാജ്യത്തിനു സമര്‍പ്പിക്കും.

ഒക്‌ടോബര്‍ രണ്ടിന്‌ (ചൊവ്വ) വൈകുന്നേരം നാലിന്‌ ഫ്‌ളോറിഡ സംസ്‌ഥാനത്ത്‌ ഡേവി നഗരസഭയുടെഫാല്‍ക്കണ്‍ ലിയ പാര്‍ക്കില്‍ അനുഭവിച്ച അര ഏക്കര്‍ സ്‌ഥലത്ത്‌ മനോഹരമായി പണിതീര്‍ത്ത ഗാന്ധി സ്‌ക്വയര്‍ ഇന്ത്യയുടെ അഭിമാനവും ലോകരാധ്യനുമായ ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്‌ ഡോ. എ.പി. അബ്‌ദുള്‍ കലാം നിര്‍വഹിക്കും.

കേരള സമാജം എന്ന മലയാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ സമയംകൊണ്ട് അമേരിക്കയിലെഇന്ത്യന്‍ മലയാളി സംഘടനകളേയും വ്യക്‌തികളേയും ഒരുമിച്ച്‌ ചേര്‍ത്താണ്‌ ഗാന്ധിമണ്ഡപത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെങ്കില്‍ 49,000 ഡോളര്‍ നിര്‍മാണ ചെലവ്‌ വരുന്ന ഏഴടി ഉയരവും 890 പൗണ്ട് തൂക്കവുമുള്ള വെങ്കല ശില്‍പ്പത്തിന്റെ 35,000 ഡോളര്‍ സ്‌പോണ്‍സര്‍ തുകയും ശില്‍പ്പിയുടെ കൂലിയില്‍ ആറായിരംഡോളര്‍ കിഴിവും ഉള്‍പ്പെടെ സംസ്‌ഥാനത്തെ പ്രോവിലുള്ള ബിഗ്‌ സ്‌റ്റാച്യു എന്ന അമേരിക്കന്‍ ശില്‍പ്പ നിര്‍മാണ കമ്പനി ഏറ്റെടുത്ത്‌ ശില്‍പ്പം പൂര്‍ത്തിയാക്കിയത്‌.

മലയാളിയും ഗള്‍ഫിലെ ബിസിനസുകാരനുമായ ഇആര്‍എഎം ഗ്രൂപ്പ്‌ കമ്പനിയുടെ സിഇഒയും മാനേജിംഗ്‌ഡയറക്‌ടറുമായ ഡോ. സിദ്ധി അഹമ്മദ്‌ 25,000 ഡോളര്‍ മണ്ഡപത്തിന്‌ സ്‌പോണ്‍സര്‍ ചെയ്‌തു.

ഗാന്ധിജയന്തി ദിനത്തില്‍ വൈകുന്നേരം നാലിന്‌ 14900 സെ്‌റ്റര്‍ലിംഗ്‌ റോഡ്‌ വോളന്റിയര്‍ റോഡും ചേരുന്നപാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഡേവി നഗരസഭ അധ്യക്ഷ ജൂഡി പോളിന്റെ അധ്യക്ഷത വഹിക്കും. അമേരിക്കന്‍ സെനറ്റര്‍മാരും കോണ്‍ഗ്രസ്‌ അംഗങ്ങളും നിരവധി നഗരസഭ ചെയര്‍മാന്മാരും ഇന്ത്യന്‍ കോണ്‍സുലര്‍മാരുംഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ കേരള സമാജം പ്രസിഡന്റ്‌ ജോയി കുറ്റ്യാനി, സെക്രട്ടറി അസീസി നടയില്‍, ട്രഷറര്‍ ചാക്കോ ഫിലിപ്പ്‌,ഗാന്ധിസ്‌ക്വയര്‍ ട്രസ്‌റ്റ് കമ്മിറഅറി അംഗങ്ങളായ ബാബു വര്‍ഗീസ്‌, സാജന്‍ കുര്യന്‍, പിയൂഷ്‌ അഗര്‍വാള്‍,ഡോ. ജോര്‍ജ്‌ കാക്കനാടന്‍, ഹേമന്ദ്‌ പട്ടേല്‍, ശേഖര്‍ റെഡി, വിവേക്‌ സ്വരൂപ്‌, വിജയ്‌ നാരംഗ്‌ തുടങ്ങിയവര്‍ അറിയിച്ചു.

Anonymous said...

ധനവാന്‍റെ വീട്ടിലെ പേറും ( പ്രസവം ) വും ദരിദ്രന്റെ വീട്ടിലെ മരണവും ആരും അറിയുന്നല്ല !!!.
ആന്‍റോച്ഛന്‍ പാല ,

ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് പാലായിലെ രാഷ്ട്രീയ ദ്രോണാചാര്യരും മത പണ്ഡിതനുമായ മാര്‍ പവ്വത്തില്‍ തിരുമനസിന്റെ പൗരോഗതൃ സുവര്‍ണ്ണ ജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും
കെങ്കേമമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു . മുഖ്യ മന്ദ്രിയടക്കം പ്രമുഖ രാഷ്ട്രീയനേതാക്കളും , കരിഞ്ചന്തക്കാരും , ഭൂമാഫിയാകളും , മറ്റു മത പ്രമാണികളും തതവുസരത്തില്‍ സന്നിഹിതരാകും . പാല ,
ചങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ മെത്രാന്മാരും അവരുടെ മൂടുതാങ്ങികളായ നിരവതി വികാര ജീവികളായ വൈദികരും ചാടങ്ങിനു മാറ്റ് കൂട്ടും .

സഭക്കോ സമൂഹത്തിനോ യാതൊരു പ്രയോചനവും ഇല്ലാത്ത ഈ സഭാദ്രോഹിയെ എന്തടിസ്ഥാനത്തിലാണ് വാഴ്ത്തി പാടുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല .വിദ്യാഭ്യാസ രംഗത്ത് ഒത്തിരി നല്ല കാര്യങ്ങള്‍
ചെയ്തുവെന്ന് അവകാശപ്പെടുന്ന ഈ മാന്യദ്ദേഹം സത്യത്തില്‍ വിദ്യാഭ്യാസ സബ്രദായത്തെ ആകമാനം പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ചെയ്തത് . സഭയുടെ കീഴിലുള്ള കോളേജ്കളിലോ സ്കൂളുകളിലോ
ഒരു അഡ്മിഷന്‍ കിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ കോഴ നല്‍കണം . സഭയുടെ കീഴിലുള്ള അനാഥാലയങ്ങളില്‍ പോലും ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് പ്രവേശനം നല്‍കുക . ആവുന്ന കാലത്ത് എല്ല് മുറുകെ പണിതു
സബാദിച്ചു മക്കളെ ഏല്‍പ്പിച്ചു വന്ജിക്കപ്പെട്ടവരാന് ഭൂരിഭാഗവും . അവര്‍ക്കും സ്ഥാനം വഞ്ചകരുടെ മാളികയില്‍ . ഇവരുടെ കഥന കഥ കേട്ടാല്‍ ആരുടേയും കരളലിയും . കോടികള്‍ വിലമതിക്കുന്ന എരുമേലിയിലെ
തോമസ്‌ മോനിക്കാ ദബതികളുടെ പുരയിടവും ഭവനവും കാഞ്ഞിരപ്പള്ളി അറയ്ക്കല്‍ മെത്രാന്റെ ഒത്താശയോടെ ഒരു പറ്റം സഭാ ദ്രോഹികളായ വൈദികര്‍ തട്ടിയെടുത്തു . ചതിയുടെയും വഞ്ചനയുടെയും
മാര്‍ഗ്ഗത്തിലൂടെ മണിമന്ദിരങ്ങള്‍ പണിതു ഉയര്‍ത്തി അതില്‍ അന്തിയുറങ്ങുന്ന ഇവര്‍ക്ക് ദാരിദ്ര്യം എന്തെന്ന് അറിയില്ല . ഇവന്റെയൊക്കെ സുവര്‍ണ്ണ ജൂബിലിയും റൂബി ജൂബിലിയും മാങ്ങാത്തൊലിയും
ആഘോഷിക്കാന്‍ രാഷ്ട്രീയ നേതാക്കളും കള്ളന്മാരായ കുറെ സഭാ ദ്രോഹികളും .

ആയിരങ്ങള്‍ ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ സംസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വീര്‍പ്പുമുട്ടുമ്പോള്‍ പാവങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണംകൊണ്ട് പവ്വത്തില് അമ്മേടെ അടിയന്തരം ഘോഷിക്കുന്നു .
ക്രിസ്തു നമുക്ക് പറഞ്ഞുതന്ന സരിയാക്കാരന്റെ ഉപമ ഓര്‍ത്തുപോയി .കൊള്ളക്കാരാല്‍ മര്‍ദ്ദനം ഏറ്റു കിടന്ന ഒരു വഴിപോക്കന്റെ കഥ . പാതിരി വര്‍ഗ്ഗം പണ്ടേ മുതല്‍ ഇങ്ങനെയാണ് . പട്ടിയുടെ വാല് കുഴലിലിട്ടാലും
നിവരില്ല .

സഭയുടെ പണം ധൂര്‍ത്തടിക്കുന്നതില്‍ കേമന്മാര്‍ . ആഴ്ചയില്‍ നാലുവട്ടം വിദേശയാത്ര . ആരുടെ അമ്മെ കേട്ടിക്കാനാണ് സഭയുടെ പണം ധൂര്‍ത്തടിച്ചുകൊണ്ടുള്ള ഈ യാത്ര . ഗാര്‍ലാണ്ടിലെ ജീന്‍സ് കുട്ടന്‍ ജോജി
നാട്ടില്‍പോയി വന്നിട്ട് കഷ്ടിച്ച് രണ്ടുമാസമേ ആയുള്ളൂ . അങ്ങേരും അടിത്തുതന്നെ നാട്ടില്‍ പോകുന്നു . പവ്വത്തിലിന്റെ ഭൄഷ്ടം താങ്ങാനാണോ അങ്ങേരു പോകുന്നത് . അടുത്ത മെത്രാന്‍ സ്ഥാനത്തിനു വല്ല വകുപ്പും
ഉണ്ടോയെന്നറിയാനായിരിക്കും ജീന്‍സ് കുട്ടന്‍ പോകുന്നത് . ഈ വക കള്ളന്മാരെ അലാസ്ക്ക യിലേക്ക് സ്ഥലം മാറ്റണം . അവിടെ ജോലി ഇളവുണ്ടെന്ന് കേട്ടു . ഇവറ്റകള്‍ ഒരിക്കലും നന്നാകില്ല . ശവം തീനി കഴുകന്മാര്‍
ആണ് ഇവരിലും ഭേദം .

Anonymous said...

എന്തായാലും അല്തര ബാലന്മാരെ എല്ലാം ശുദ്ധികലശം ചെയ്തു അഗ്നീ ശുദ്ധി വരുത്തി. സണ്‍‌ഡേ സ്കൂള്‍ ആദ്യപകരിലും സസ്സേരില്‍ അച്ഛന്‍ ശുദ്ധികലശം നടത്തി. ഇനിയും അടുത്ത നടപടി എന്തായിരിക്കും?

AMERICAN VISA NAMAHA COPPEL NAMAHA

ANGAADI NAMHA ELLAAM SUBHAM AND

CLEAN NEXT CLEANING IS AMERICAN VISA .

GOVINDHA GOVINDHA ANGADI PATTINTE GOVINDHA .... DHE POYI DHA VANNU MEESHA MADHAVAN....

സസ്സേരില്‍ അച്ഛന്‍എല്ലാം ശുദ്ധികലശം നടത്തി. ഇനിയും AMERICAN VISA ശുദ്ധികലശം ചെയ്യാം !

Anonymous said...

കുരിശിന്റെ മഹത്വം

അതില്‍ കിടന്ന യേശു ക്രിസ്തുവിന്റെ മഹത്വം ആണെന്ന് മനസിലാക്കുക.

അതുപോലെ ഓശാന ഞായറിന്റെ മഹത്വം കഴുതയുടെ മഹത്വം അല്ല മറിച്ചു അതില്‍ ഇരുന്ന യേശു ക്രിസ്തുവിന്റെ മഹത്വം ആണെന്ന് മനസിലാക്കുക.


ബിഷപ്പ് പവ്വത്തിലിന്‍റെ ബന്ധുവും

ബിഷപ്പ് അറക്കലിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി യും ആയ

പുതുമനയുടെ പേരില്‍ സമ്പാദിച്ച തുകയെല്ലാം എവിടെ എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ.

ഇത്രയും കാലം ഇവര്‍ ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ എന്തിനു പേടിക്കണം എന്നാ മട്ടില്‍ സിംഹാസനത്തില്‍ ആസനം ഉറപ്പിച്ചു അല്മായനെ പേടിപ്പിച്ചു ഭരിച്ചു.

അല്മായന്‍ ഇപ്പോള്‍ കാര്യം മനസ്സിലാക്കി എന്ന് ഇവര്‍ മനസ്സിലാക്കണം.

Anonymous said...

കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഗ്രോസ്‌ഗെരാവില്‍ സ്വീകരണം.
കര്‍ദ്ദിനാളിന്റെ ഹണിമൂണ്‍ ട്രിപ്പ് ഇവടെയും തീരുെന്ന് ആരും പ്രതീക്ഷിക്കേണ്ട.

ഗ്രോസ്‌ഗെരാവ്‌ (ജര്‍മനി) : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സെപ്‌റ്റംബര്‍ 30 ന്‌ ഞായറാഴ്‌ച്ച ഗ്രോസ്‌ഗെരാവില്‍ സ്വീകരണം നല്‍കുന്നു. ബുട്ടല്‍ബോണ്‍ സെന്റ്‌ നിക്കോളാവുസ്‌ (ഡോണ്‍ഹൈമര്‍ സ്‌ട്രാസെ 26, 64572 ബുട്ടല്‍ബോണ്‍) പള്ളിയില്‍ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ആഘോഷമായ വി.കുര്‍ബ്ബാനയോടെ സ്വീകരണ പരിപാടി ആരംഭിക്കും.

Anonymous said...

Anonymous said...

മന്‍മോഹന്‍ സിംഗിനെ സുപ്രീം കോടതി വക്കീല്‍ തന്‍റെ ഷര്‍ട്ട്‌ ഊരി അര്‍ദ്ധ നഗ്നനായി നിന്ന് പ്രതിഷേധം അറിയിച്ചു എന്ന് വാര്‍ത്ത. ചോദ്യം:-കല്‍ദായ പാത്രീയാര്‍ക്കീസ് ബാവാ ആലഞ്ചേരി ഗ്രോസ് ഗെരാവില്‍ (ജര്‍മ്മനി ) എത്തുമ്പോള്‍ എങ്ങനെ സ്വീകരിക്കും ? ഉത്തരം: - ഓരോരുത്തനും ഉടുത്തിരിക്കുന്ന ലുങ്കി പറിച്ചു തലയില്‍ കെട്ടി നിന്ന് കല്‍ദായനെ സ്വീകരിക്കും.!!!