Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, September 22, 2012

കുടിശിഖ പിരിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍

 ജോസ് അട്ടാറ

മാതാപിതാക്കളില്‍ നിന്നും കുടിശിഖ പിരിക്കുവാന്‍ കുഞ്ഞുങ്ങളെ ബന്ധികളാക്കുകയാണ് അമേരിക്കന്‍ സീറോ മലബാര്‍ രൂപത. ഇക്കഴിഞ്ഞ പോസ്റ്റില്‍ ശ്രീ ജോസഫ്‌ മാത്യു വിവരിച്ച കാര്യങ്ങള്‍ ഗാര്‍ഫീല്‍ഡ് ഇടവകയില്‍ മാത്രം നടന്ന ഒറ്റപ്പെട്ട ഒരു സംഭവമല്ല.



ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ഇടവകയിലും അതുപോലെ തന്നെ കൊപ്പേല്‍ തുടങ്ങിയ രൂപതയുടെ കീഴിലുള്ള മറ്റു പല  ഇടവകകളിലും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി തന്ത്രപൂര്‍വ്വം  നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പോളിസി ആണിത്. ചിക്കാഗോ രൂപതയുടെ പോക്കിലും അതിന്റെ മെത്രാന്റെ ഒരുപ്പോക്കിലും മനം മടുത്ത കുഞ്ഞാടുകള്‍ സ്വാഭാവികമായും പണ്ടത്തെപ്പോലെ പണം ചുരത്തി ക്കൊടുക്കുന്നില്ല. അതിനു പ്രതിവിധിയായി മെത്രാന്റെ അടുക്കള കമ്മിറ്റിയിലെ ഏതോ ഒരു മന്ദബുദ്ധി മുമ്പോട്ട്‌ വച്ച വിചിത്രവും അതേസമയം സഭാവിരുധവും ക്രൂരവും മാതാപിതാക്കളെ അപമാനിതരാക്കുകയും ചെയ്യുന്ന ഈ നടപടി രൂപതാ നേതൃത്ത്വം അതേപടി അംഗീകരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

അജഗനങ്ങളില്‍ നിന്നും പണം പിരിക്കുവാന്‍ കുഞ്ഞാടുകളെ ബലിമൃഗങ്ങള്‍ ആക്കുകയാണ് അമേരിക്കന്‍ സഭാ നേതൃത്ത്വം. അതിനായി അവര്‍ കണ്ടുപിടിച്ചിരിക്കുന്ന ചില മാര്‍ഗങ്ങള്‍ അതി വിദഗ്ധവും തന്ത്രങ്ങള്‍ പൈശാചികവും ആണ്.

കുഞ്ഞാടുകളെ അവരറിയാതെ തന്നെ കഴുത്തറക്കുവാനുള്ള ഉപാധി യായി ഇന്റര്‍ നെറ്റിനെ അവലംബിച്ചിരിക്കുകയാണ് നമ്മുടെ ഇവിടുത്തെ അധികാരികള്‍. ഓണ്‍ ലൈന്‍ രെജിസ്ട്രേഷന്‍ എന്ന ഓമനപ്പേരില്‍ ജനങ്ങളുടെ ബാങ്ക് അക്കൌണ്ട് കൊള്ള  ചെയ്യുവാന്‍ വളരെ തന്ത്രപരമായ പദ്ധതികള്‍ ആണ് അവര്‍ ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

എല്ലാ ഞായറാഴ്ച കളിലും തന്നെ ഇടവക  പള്ളിയില്‍ ദിവ്യബലിയില്‍ പങ്കു കൊള്ളുന്നവര്‍ ആണ് ഇവിടുത്തെ CCD കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും എങ്കിലും CCD ക്കുള്ള രെജിസ്ട്രേഷന്‍ ഓണ്‍ ലൈനില്‍ ചെയ്യുന്നതി ടിനോടാണ് ഇടവക നേത്രുത്ത്വത്തിനു കൂടുതല്‍ താല്‍പ്പര്യം.  അതില്‍ ഒളിച്ചു വച്ചിരിക്കുന്ന പന്നിപ്പടക്കം തിരിച്ചറിയാതെ കുഞ്ഞാടുകള്‍ എടുത്തു കടിക്കുകയാണ്.

ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെ വെബ്‌ സൈറ്റില്‍ പോയാല്‍ CCD , മലയാളം ക്ലാസ്സുകള്‍ എന്നിവക്കുള്ള ലിങ്ക് കാണാം. അതില്‍ കുത്തിയാല്‍ രെജിസ്ട്രേഷന്‍ പേജിലേക്ക് നിങ്ങളെ ആനയിക്കും. യൂസര്‍ ഐടിയും പാസ് വേര്‍ഡും ഉണ്ടാക്കിക്കഴിഞ്ഞാല്‍ കാര്യത്തിലക്ക് കടക്കുകയായി. പിന്നെ നിങ്ങളുടെ കംപ്യുട്ടര്‍ ഭവ്യതയോടെ ചോദിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ്  നമ്പര്‍ ആണ്. നിങ്ങള്‍ യഥാര്‍ഥത്തില്‍ ഒരു കുഞ്ഞാട് തന്നെയാണോ അതോ ബ്ലോഗുകള്‍ പോലെയുള്ള ഏതെങ്കിലും കുളം കലക്കികള്‍ ആണോ എന്ന് ഉറപ്പുവരുത്താന്‍  ഒരു  10 ഡോളര്‍ അപ്പോള്‍ തന്നെ നിങ്ങളുടെ കാര്‍ഡില്‍ ചാര്‍ജ് ചെയ്യും. ഈ കടമ്പ കഴിഞ്ഞു കിട്ടിയാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങളുടെ പള്ളിക്കണക്കിലേക്ക് എത്തി നോക്കുകയാണ്. നിങ്ങളുടെ കണക്കുകള്‍ അരിച്ചു പെറുക്കി നോക്കിയിട്ട് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരശരീരി പോലെ നിങ്ങളോട് പറയും: നിങ്ങള്ക്ക് ഇത്ര ഇത്ര  ഡോളര്‍ കുടിശിഖയുണ്ട് . അതിപ്പോള്‍ തന്നെ ഈ കാര്‍ഡില്‍ ചാര്‍ജ് ചെയ്തു നിങ്ങളെ സഹായിക്കട്ടോ? എസ് കുത്തിയാല്‍ നിങ്ങള്‍ മേല്‍പ്പറഞ്ഞ പന്നിപ്പടക്കും കണ്ണുമടച്ചു എടുത്തി വിഴുങ്ങി എന്നര്‍ത്ഥം. ഉടനടി CCD രെജിസ്ട്രേഷന്‍ പറുദീസാ എന്ന പേജിന്റെ കവാടം നിങ്ങള്ക്ക് മുമ്പില്‍ തുറക്കപ്പെടുകയും നിങ്ങളുടെ കുഞ്ഞുങ്ങള്‍ വേദപാഠം പഠിക്കപ്പെടുവാന്‍ യോഗ്യരാക്കപ്പെടുകയും അടുത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ അതിന്റെ ഭലം നിങ്ങള്‍ കാണുകയും ചെയ്യും.

ഇനി നിങ്ങളുടെ കുടിശിഖ ഈ കാര്‍ഡില്‍ ഇപ്പോള്‍ തന്നെ ചാര്‍ജ് ചെയ്തു നിങ്ങളെ സഹായിക്കട്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ നോ കുത്തിയാല്‍ അടുത്ത ഏഴു തലമുറയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ശാപത്തിന്റെ ആദ്യ നിമിഷങ്ങള്‍ അപ്പോള്‍ തന്നെ ആരംഭിക്കുകയായി. നിങ്ങള്‍ പോയി വികാരിയച്ഛനെയോ ട്രസ്റ്റി മാരില്‍ ആരെയെങ്കിലുമോ പോയി കാണുക. അതിനു ശേഷം മുമ്പോട്ട്‌ പോകുക. ഈ ഉപദേശത്തോടെ CCD പറുദീസായുടെ കവാടം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ മുമ്പില്‍ തല്ക്കാലത്തെക്കെങ്കിലും കൊട്ടിയടക്കപ്പെടുന്നു. വികാരിയച്ചനെയോ അല്ലെങ്കില്‍ ഏതെങ്കിലും ട്രസ്റ്റി യേമാനേയോ കണ്ടു അവന്റെ കാലില്‍ വീണു അവതയും പൊറുതിയും പറഞ്ഞു നിങ്ങളുടെ കുടിശിഖ തവണകള്‍ ആയി കൊടുത്ത് തീര്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കുക.

ഈ അനുഭവത്തില്‍ക്കൂടി കടന്നു പോകുന്ന ഒരു അല്‍മായ കുഞ്ഞാടും അവനു സ്വന്തം ജീവനിലും ഭാവിയിലും മരണത്തിലും പേടിയുണ്ടെങ്കില്‍ മേലാല്‍ പള്ളിക്കുടിശിഖ ഉണ്ടാക്കുകയില്ല എന്നുറപ്പാണ്. മുട്ടയില്‍ നിന്നും വിരിയാത്ത കുഞ്ഞാടിന് ഇതാണ് വിധി എങ്കില്‍ പിന്നത്തെ കാര്യം പറയേണ്ടല്ലോ.

ഇന്ന് ഞാന്‍, നാളെ നീ എന്ന് പറഞ്ഞ പോലെ എല്ലാ പ്രവാസി സമൂഹത്തിലും അനധിവിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇത് തന്നെയാണ്. അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ കയ്യും കാലും കൂച്ചിക്കെട്ടി  സീറോ മലബാര്‍ സഭാധികാരികള്‍ പണ്ടേ  കപ്പാസിട്ടു കഴിഞ്ഞു. ഇപ്പോള്‍ അവരുടെ കണ്ണുകള്‍ ആര്‍ത്തിയോടെ നോക്കുന്നത്  യൂറോപ്പിലെയും ആസ്ട്രേലിയ യിലെയും കുഞ്ഞ്ടാടുകളുടെ കൊഴുത്തു മെഴുത്ത വൃഷ്ണ സഞ്ചിയിലെയ്ക്കാണ്. അതേല്‍ കത്തി വയ്ക്കാനുള്ള പരക്കം പാച്ചിലാണ് മാര്‍ ആലന്ചെരിയും അല്‍മായ കമ്മീഷനും ഉലകം മുഴുവന്‍ ചുറ്റി ക്കറങ്ങി ക്കൊണ്ടിരിക്കുന്നത്.,

ഞങ്ങള്‍ അറിഞ്ഞില്ല, ഞങ്ങള്‍ക്ക് മുന്നറിയിപ്പ് കിട്ടിയില്ല എന്ന് പറഞ്ഞു പിന്നീട് മോങ്ങിയിട്ടു കാര്യമില്ല. അമേരിക്കന്‍ വിശ്വാസികളുടെ അനുഭവം മറ്റു പ്രവാസി സമൂഹങ്ങള്‍ക്ക് ഒരു പാഠമായിരിക്കട്ടെ.  ബിഷപ്പുമാരിലെ പെരും  കള്ളനും പെരും  കള്ളന്മാരിലെ ബിഷപ്പുമായ മാര്‍ അറക്കലും അദ്ദേഹത്തിന്‍റെ ദല്ലാള്‍ തൊഴിലില്ലാ വക്കീലും നയിക്കുന്ന അല്‍മായ കമ്മീഷനെ  എയിഡ്സ് രോഗമുള്ള ഒരു വേശ്യയായി മാത്രം കണക്കാക്കി അകറ്റി നിറുത്തുക. ഈ പ്രതിരോധ നടപടി എടുക്കുന്ന പക്ഷം മറ്റു രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങള്‍ക്ക് രക്ഷയുണ്ടാകും.

20 comments:

Anonymous said...

Anonymous said...

സംശയമെന്തിരിക്കുന്നു ? .ഭരണങ്ങാനത്ത് ഒരു ബസ്ലിക്കായും ഒരു കര്‍ദ്ദിനാളും ഉണ്ടാകുമെന്ന് നൂറു ശതമാനവും ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഒരു കല്‍ദായാനും കൂടി ലത്തീന്‍കാരനാകും. "ഒരു മേലാന്‍ ചത്താല്‍ അത്രയും ആശ്വാസം" എന്ന് പണ്ട് അടിമപ്പുലയന്‍ പറയുമായിരുന്നു. കാരണം ഒരു മേലാന്‍ ഓരോ ദിവസവും പുലയന്‍റെ മുതുകത്ത് സമ്മാനിക്കുന്ന പത്തിടി കുറഞ്ഞു കിട്ടുമല്ലോ എന്നാണു അവന്‍ പറയുന്ന ന്യായം ! എന്നതുപോലെ മാര്‍പ്പാപ്പയ്ക്ക് ഒരു കല്‍ദായ -ബി.ജെ.പി. മെത്രാന്‍ കുറഞ്ഞാല്‍ കുറെ ആശ്വാസം എന്നര്‍ത്ഥം .കര്‍ദ്ദിനാള്‍ ആയാല്‍ പിന്നെ അദ്ദേഹം ലത്തീന്‍കാരനായി. കല്‍ദായന്മാരെ കാണുമ്പോഴേ തന്നെ " അമ്പടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടക്കാടാ ശ്ടാ " എന്ന് ഭീമന്‍ ഹനുമാനോട് ആജ്ഞാപിച്ചതുപോലെ ഇവരെ കാണുമ്പോഴേ മാര്‍പ്പാപ്പ മനസ്സില്‍ പറയും. ഒരുത്തനെ മാറ്റിയാലും ഹനുമാന്‍ വാല് നീട്ടിയതുപോലെ ഇവരില്‍ ഒരുവനായി വേറൊരു കല്‍ദായാനെ അടുത്ത ദിവസം സൃഷ്ട്ടിക്കും; സഹായനായും പകരക്കാരനായും. മാര്‍പ്പാപ്പയ്ക്ക് പാര പിന്നെയും. ഭീമസ്സേനനു ഗദ ഒടിഞ്ഞത് തന്നെ !

Anonymous said...

കേരളത്തിലെ സീറോമലബാര്‍ സഭയുടെ ധനകാര്യ മന്ത്രിയും മെത്രാനും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനും എന്ന നിലയില്‍ തന്‍റെ സഹോദരന്‍റെ ഭൂസ്വത്ത് കബളിപ്പിച്ചു തട്ടിയെടുത്തു സഭയുടെ സ്വന്തമാക്കിയ മെത്രാന്‍ അറക്കല്‍ അഴിമതി കാണിച്ചിട്ടും ഇതൊന്നും തന്‍റെ കാര്യം അല്ലായെന്ന പോലെ തലയും നിവര്‍ത്ത് ചുവന്ന തൊപ്പിയും വച്ചു , വരുന്ന മുപ്പതാം തിയതി ഗ്രോസ്സ്-ഗെരാവില്‍ എത്തുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി അവിടെയെത്തുന്ന മലയാളികളെ എന്ത് പറഞ്ഞു കാര്യം ബോദ്ധ്യപ്പെടുത്തും? കാഞ്ഞിരപ്പള്ളി മെത്രാന്‍ കള്ളനാണെങ്കില്‍ തലൈവന്‍ ആലഞ്ചേരി ആലി ബാവാ പെരുംകള്ളന്‍ എന്ന് വിളിക്കപ്പെടാമല്ലോ . നേരെ വത്തിക്കാനിലെയ്ക്കു വിമാനം ഉണ്ടെങ്കിലും മെത്രാന്മാര്‍ക്ക് ജര്‍മ്മനിയില്‍ വരാതെ പറ്റുകയില്ലാ. ജര്‍മ്മനിയില്‍ നിന്ന് ലഭിക്കുന്ന കിഴിയും ചവുട്ടി തിരുമ്മും കാലു തിരുമ്മലും ആയുര്‍വേദ വൈനും എല്ലാം വിധിപ്രകാരം രുദ്രാക്ഷമാല യിട്ട് വരുന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.

Anonymous said...

If you don't like what they are doing, don't go there. That is what I have been doing for last ten years.

Anonymous said...

അമേരിക്ക ; ഷിക്കാഗോയിലെ ഒരു നാറിയ മെത്രാന്റെ കീഴിലുള്ള ഭൂരിഭാഗ൦ മലയാളം പള്ളികളും ഇന്ന് മത പീഡനം മൂലം പൊറുതിമുട്ടുകയാണ് . പ്രാര്‍ത്ഥനകളില്‍ വച്ച് ഏറ്റവും വലിയ പ്രാര്‍ത്ഥന
വിശുദ്ധ കുര്‍ബാന എന്നിരിക്കെ ആ ബലിയില്‍ ഭക്തി പൂര്‍വ്വം പങ്കുചേരാന്‍ ഇന്നത്തെ സ്ഥിതിക്ക് സാദിക്കുന്നില്ല . ഒന്നാമതായി ബലിയര്‍പ്പിക്കുന്ന ബലിപീടം മുതല്‍ അള്‍ത്താര മൊത്തം കണ്ടാല്‍ നമുക്ക്
ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാം ഇത് ഒരു ദേവാലയ പ്രതീതി ഉളവാക്കുന്നില്ലെന്നു . യേശു നമ്മെ പഠിപ്പിച്ച ഒരു വലിയ പ്രാര്‍ത്ഥന ( ദിവ്യ ബലി ) അര്‍പ്പിക്കുബോള്‍ യേശുവിന്‍റെ സാമിപ്യം നമുക്ക്
ഉളവാകാറുണ്ടു . കര്‍ത്താവിന്റെ കുരിശു ഇന്ന് അല്ത്താരയില്‍നിന്നു അപ്രദിക്ഷമായി . പകരം മേല്പറഞ്ഞ നാറിയ മെത്രാനും പാല , ചെങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ പരമ
നാറികളായ മെത്രാന്മാരെയും കൂട്ടുപിടിച്ച് മാനിക്കെയന്‍ ക്രോസ് എന്നറിയപ്പെടുന്ന ക്ലാവര്‍ ക്രോസ് കേരളത്തിലെ ചില പള്ളികളിലും , അമേരിക്കന്‍ പള്ളികളിലും സ്ഥാപിച്ചു . അങ്ങനെ ക്രിസ്തുവിന്റെ
ആലയം വെടുക്കാക്കി സാത്താന്‍റെ ആലയത്തിന് ഒത്തതാക്കി തീര്‍ത്തു . യേശുവിന്‍റെ സാമിപ്യം ഇല്ലാത്ത പള്ളികളില്‍ യാതൊരു പരിജ്ഞാനവും വിവരവും ഇല്ലാത്ത പത്താം ക്ലാസ് ഗുസ്തിക്കാരായ
അങ്ങാടിയുടെ ഗുണ്ടകളെ വികാരികളായി നിയമിച്ചു . പാലം കടക്കുവോളം നാരായണ നാരായണ എന്നുപറഞ്ഞു നടന്ന അങ്ങാടി ഗുണ്ടാ നേതാവ് , അല്മായര്‍ പള്ളിവങ്ങിയപ്പോള്‍ അല്ത്താരയില്‍
ക്ലാവര് സ്ഥാപിക്കണമെന്നായി . മര്‍ക്കടമുഷ്ടി എടുത്തു പലപള്ളികളിലും അത് വിചയിക്കുകയും ചെയ്തു . അതിന്‍റെ മുന്നോടിയായി അങ്ങാടിയുടെ തൊപ്പിയില്‍ രണ്ടു പൊന്‍ തൂവലിന് പകരം രണ്ടു
മയിലുകളെ തന്നെ മുദ്രകുത്തി പാലായിലെ രാഷ്ട്രീയ ഗുണ്ടാത്തലവന്‍ പവ്വത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ സാമിപ്യത്തില്‍ അദ്ദേഹത്തെ അനുമോദിച്ചു . കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെ മക്കളെ
CCD ക്ലാസുകളില്‍നിന്നും പുറത്താക്കുക എന്ന നാറിയ മെത്രാന്റെ നാറിയ യജ്ഞം വിജയിക്കുമോ . സ്വന്തം വീട്ടില്‍നിന്നും മക്കളെ പുറത്താക്കുന്നതുപോലെയാണ് ഏഴാം ക്ലാസും ഗുസ്തിയും നേടി വന്ന
വികരിയെന്ന വികാരജീവികള്‍ കുഞ്ഞുങ്ങളോട് പെരുമാറുന്നത് . ഇങ്ങനെയൊരു സഭയാണോ ആഗ്രഹിച്ചത്‌ , ഇങ്ങനെ ഒരു സഭക്കാണോ യേശു രൂപംനല്‍കിയത് . അതിനു അങ്ങാടിയിലെ നാറിയ മെത്രാന്‍
ഭരിക്കുന്ന ഏതു പള്ളികളിലാണ് ഏശുവിന്റെ സാമിപ്യം ഉള്ളത് . അപ്പോള്‍ പിന്നെ ആ പള്ളികളില്‍ എന്തും അഴിഞ്ഞാടാം . അങ്ങനെ സീറോ മലബാര്‍ സഭ വെറും ഒരു സീറോ ആയി മാറികൊണ്ടിരിക്കുന്നു .
ഒരു നാറിയ മെത്രാനും കാമവെറി പൂണ്ട കുറെ ഗുണ്ടാ വൈദികരും ചേര്‍ന്ന് അമേരിക്കയിലുള്ള ക്രിസ്തീയ കുടുംബങ്ങള്‍ക്ക് അപമാനം വരുത്തുന്നു . കത്തോലിക്കാ സഭക്കുതന്നെ തന്നെ അപമാനമാണിവര്‍ .

Anonymous said...

ഓണം ആഘോഷിച്ചു ,
ഇര്‍വിംഗ് :- ഗ്രാഫാം വാര്‍ഡില്‍ മലയാളികള്‍ ഗംഭിരമായി ഓണം ആഘോഷിച്ചു . മലയാളി മംഗമാരുടെ കേരളതനിമയോടുകൂടിയ വസ്ത്ര ധാരണവും , തരുണി മണികളുടെ താലപോലിയും ,
ചെണ്ട വാദ്യങ്ങളും , മാവേലി തബുരാന്റെ എഴുന്നെള്ളത്തിനു കൊഴുപ്പേകി . മുതിര്‍ന്നവരും കുഞ്ഞുങ്ങളും അവതരിപ്പിച്ച കലാവിരുന്ന് മേളയെ ഒന്നാകെ മാറ്റുരച്ചു . വിഭവ സമര്‍ദ്ധമായ
ഓണസത്യ സങ്കാടകരെയും ഗ്രാഫാം മലയാളികളെയും പുളക മണിയിച്ചു . ശെവരന്‍ കത്തിയും ശീലയും ഇല്ലാതെ കല്‍ദായ വാദികളുടെ ആഗ്രഹപ്രകാരം അങ്കം ചാര്‍ത്തലിനുള്ള നടവിളി മുഴക്കി .
നടവിളി മൂത്ത് മൂത്ത് കയ്യാംങ്കളിയായി മാറി . ആന വിരണ്ടു . സ്ത്രീകളടക്കം കുഞ്ഞുങ്ങളും ചിതറിയോടി . സത്യക്ക്‌ മാറ്റുരക്കാന്‍ കറുത്ത യോഹന്നാന്‍റെ മികവു ഒന്ന് വേറെ തന്നെ . മാര്‍ഗ്ഗം
കളിയും , പുലികളിയും മാറ്റിനിര്‍ത്തി കൂട്ടത്തല്ലോട് കൂടി ഗ്രാഫാം മലയാളികള്‍ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടിക്ക് തിരശീല വീഴ്ത്തി .

Anonymous said...

അലെന്‍ചേരി പിതവിന്ടെ കര്‍തിനാല്‍ പട്ടം കിട്ടിയതിന്ടെ honeymoon ഇത് വരെ തീര്‍ന്നില്ല എന്ന് തോന്നുന്നു ഇപ്പഴും പുള്ളിക്കാരന്‍ ഉലകം ചുറ്റും വാലിബന്‍ ആണല്ലോ

Anonymous said...

Anonymous said...

മന്‍മോഹന്‍ സിംഗിനെ സുപ്രീം കോടതി വക്കീല്‍ തന്‍റെ ഷര്‍ട്ട്‌ ഊരി അര്‍ദ്ധ നഗ്നനായി നിന്ന് പ്രതിഷേധം അറിയിച്ചു എന്ന് വാര്‍ത്ത. ചോദ്യം:-കല്‍ദായ പാത്രീയാര്‍ക്കീസ് ബാവാ ആലഞ്ചേരി ഗ്രോസ് ഗെരാവില്‍ (ജര്‍മ്മനി ) എത്തുമ്പോള്‍ എങ്ങനെ സ്വീകരിക്കും ? ഉത്തരം: - ഓരോരുത്തനും ഉടുത്തിരിക്കുന്ന ലുങ്കി പറിച്ചു തലയില്‍ കെട്ടി നിന്ന് കല്‍ദായനെ സ്വീകരിക്കും.!!!

Anonymous said...

encinarYou do not mind spending thousands for your children s college studies and if in India for entrance coaching. Can't stand the heat get out of the Kitchen. No organization can survive without the contribution and participation. What is wrong in asking a contribution for providing religious studies.

Anonymous said...

You do not mind spending thousands for your children s college studies and if in India for entrance coaching. Can't stand the heat get out of the Kitchen. No organization can survive without the contribution and participation. What is wrong in asking a contribution for providing religious studies.

jacob mathew said...

പുതുമന പാതിരിയുടെ പുതിയ അടവുകള്‍

ജേക്കബ് മാത്യൂ. ചങ്ങനാശ്ശേരി .

നൂറു വര്‍ഷങ്ങള്‍ പിന്നിട്ടിരുന്ന ചെങ്ങളം പള്ളി വ്യാജ പ്രസ്താവനകള്‍ ഇറക്കി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ കബളിപ്പിക്കുകയും കാഞ്ഞിരപ്പള്ളി മെത്രാനും പുതുമനയും ഒത്തുകൂടി ഡയനാമിറ്റുകള്‍ വച്ചു തകര്‍ത്ത സംഭവം ലോകമെങ്ങും, പ്രസിദ്ധമാണല്ലോ. പള്ളി പുനര്‍ നിര്‍മ്മാണം നടത്തുവാന്‍ കോടികളുടെ പദ്ധതി തയ്യാറാക്കി. പണി തുടങ്ങിയിട്ട് ആറുമാസം പോലും ആയില്ല,പുതുമന പള്ളി പ്രസംഗത്തില്‍ ഇതാ, പണം തികയുകയില്ലായെന്ന കള്ളാ പ്രസ്താവന തുടങ്ങികഴിഞ്ഞു .അപ്രതീക്ഷിതമായി കേട്ട ഒരു ആഹ്വാനം- "പള്ളി പണിയുന്ന കോണ്‍ട്രാക്ട്ടര്‍ക്ക് പണി നഷ്ട്ടമാണ് ,ഉദ്ദേശിച്ച സമയം കൊണ്ട് പണി തീരുകയില്ല എന്നൊക്കെ പുതുമന .അതിനാല്‍ ഇടവകക്കാര്‍ കൂടുതല്‍ പണം നല്‍കണം. പുതുമന വിദേശത്തു പോയി പള്ളി പനിയുടെ പേരില്‍ സമ്പാദിച്ച തുകയെല്ലാം എവിടെ എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. ഇക്കാര്യം പറയുന്നവരെ തന്‍റെ രാഷ്ട്രീയ ബലത്തില്‍ ഒതുക്കുവാന്‍ തരം താണ പണികള്‍ തുടങ്ങിയെന്നു ചില ഇടവകക്കാര്‍ ആരോപിച്ചു. ബിഷപ്പ് അറക്കന്റെ ഫിഫ്റ്റി ഫിഫ്റ്റി പാര്‍ട്ണര്‍ ആണ് പുതുമന. അയാളുടെ അഴിമതികളെ പുറത്തു കൊണ്ടുവന്ന ജേര്‍ണ ലുകളെയും ,(ഉദാ: സീറോ-മലബാര്‍ വോഇസ് ,സോള്‍ ആന്‍ഡ്‌ വിഷന്‍ ,അല്‍മായ ശബ്ദം തുടങ്ങിയവ ) അയാള്‍ വെറുതെ വിടുന്നില്ല. നാട്ടുകാരോട് ഭീഷണി പറഞ്ഞു കോടികളുടെ തുക ചെലവു ചെയ്തു പള്ളി പണി ,പള്ളിമുറി പണി തുടങ്ങിയവ നടത്തുകയാണ്, വൈദികരുടെയും മെത്രാന്മാരുടെയും സഭയിലെ തോന്ന്യാസങ്ങള്‍. സീറോ മലബാര്‍ സഭയില്‍ തികഞ്ഞ ഏകാധിപത്യം നിലനില്‍ക്കുന്നു എന്ന് ചില വൈദികര്‍ എങ്കിലും സമ്മതിക്കുന്നു, അതുപോലെ നിരവധി സന്യാസിനികളും ഇത് പറയുന്നു. പുതുമനയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും ലുങ്കി ധരിച്ചുള്ള ഇരിപ്പും, അവിടെ മരിച്ചവര്‍ക്ക് വേണ്ടി കുര്‍ബാനപ്പണം കൊടുക്കാന്‍ ചെന്നെത്തിയ എന്നെ അത്ഭുതപ്പെടുത്തി. !!

Anonymous said...

നമ്മുടെ സീറോ മലബാര്‍ സഭക്ക് കേരളത്തിലെ ജെനങ്ങള്‍ക്ക് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യുവാനുണ്ട് .ഉദാഹരണം ഇപ്പൊള്‍ ഇറങ്ങുന്ന സിനിമകള്‍. പണ്ടൊക്കെ സിനിമക്ക് റേറ്റിംഗ് എന്ന ഒരു സംവിതാനം ഉണ്ടായിരുന്നു .അത് പ്രധാന മായും നടിയുടെ ശരീര അവയവ പ്രദര്‍ശന മനുസ്സരിച്ചയിരുന്നു .ഇന്നത്തെ സിനിമകള്‍ സെക്സ് കേന്ദ്ര കഥയാക്കിയുട്ടുള്ള സിനിമകള്‍ ആണ് .റേപ്പും ജെനനെന്ദ്രിയം മുറിക്കലും മറ്റും.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളുമായി ഇരുന്നു കാണാന്‍ പറ്റാത്തവ.ഇതൊന്നും ഒരു റേറ്റിങ്ങും ഇല്ലാതെ ഇറങ്ങുന്നവ .കുറഞ്ഞ പക്ഷം ഇങ്ങനെ ഉള്ള സിനിമകളുടെ റേറ്റിംഗ് ഉറപ്പാക്കാന്‍ വേണ്ടി എങ്കിലും ശ്രെമിച്ചു കൂടെ. ഈ സിനിമകള്‍ ഒന്നും അച്ഛന്‍മാര് കാണുന്നില്ല എന്ന് ആരും കരുതണ്ട .2nd ഷോക്ക് നാട്ടിലെ സിനിമ തീ യറ്റരുകളില്‍ അച്ഛന്‍ മാരെ കാണാം .അടുത്ത തലമുറയെ വാര്‍ത്തെ ടുക്കുവാനുള്ള ഉത്തരവാദിത്യം സഭക്കുണ്ട്.ഈ പണ പിരിവും താമരകുരിസ്സും മാറ്റി വച്ച് നല്ലത് വല്ലതും ചെയ്യുവാന്‍ ആലെന്ചെരി പിതാവിന്ടെ നേത്രുത്തം ശ്രമിക്കും എന്ന് കരുതുന്നു

Anonymous said...

വെളളം കണ്ടാല് എല്ലാം മറക്കുന്ന ഇ൪വിംങ്ങുകാ൪!!!

ഓണ സമ്മാനം കിട്ടിയവ൪ കിട്ടിയവ൪ വാങ്ങികൊണ്ടൊടി. എന്തൊര് നല്ല ഓണം..

ആന വിരണ്ടു . സ്ത്രീകളടക്കം കുഞ്ഞുങ്ങളും ചിതറിയോടി . സത്യക്ക്‌ മാറ്റുരക്കാന്‍ കറുത്ത യോഹന്നാന്‍റെ മികവു ഒന്ന് വേറെ തന്നെ . മാര്‍ഗ്ഗം
കളിയും , പുലികളിയും മാറ്റിനിര്‍ത്തി കൂട്ടത്തല്ലോട് കൂടി ഗ്രാഫാം മലയാളികള്‍ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടിക്ക് തിരശീല വീഴ്ത്തി .
September 23, 2012 11:49 AM

ഗ്രാഫാമില്‍ മലയാളികളുടെ ഓണം ആഘോഷത്തിന് തരുണി മണികളുടെ താലപോലി ഉണ്ടെന്ന് കേട്ടറിഞ്ഞ ആള്‍, നീല യോഹന്നാനെ കൊണ്ടുവനാ൯ പണമില്ലത്തുകൊണ്ട് ക൪ത്ത യോഹനനാനുമായി സഭയില്‍ പറന്ന് പറന്നേത്തി. ക൪ദ്ദിനാളിന്റെ ഓണപാരബരൃം കാത്ത്സൂക്ഷിക്കുവാ൯ ഇര്‍വിംഗിലെ ഗ്രാഫാമുകാ൪ ഒട്ടും പിന്നിലല്ല. മാവേലിനേ ഓ൪ത്ത്, ഗ്രാഫാമിലെ എല്ലാവരും വെളള യോഹന്നാനെ ധരിച്ചു നടന്നു. ക൪ത്ത യോഹനനറെ ചുറ്റിനും മാവേലിനേ ഓ൪ത്ത്, ഈച്ച പൊതിയും പോലെ എല്ലാം മറന്ന് ഒന്നിച്ചുകൂടി. വെറുതെ കിട്ടിയ ക൪ത്ത യോഹനനറെ കിട്ടിയവ൪ കിട്ടിയവ൪ മൊന്തി. അവസാനം ഓണത്തിന്റെ ഓ൪മ്മക്കായി പുലികളിക്കുപകരം ക൪ത്ത യോഹനനറെ ആന തല്ല് നടത്തി. തല്ല് കിട്ടിയവ൪ കിട്ടിയവ൪ വീട്ടിലേക്ക് ഓടി. അവിടെയും ബഹളം. ഈ ബഹളം അവസാനിപ്പിക്കാ൯ ഫ.സാശേരിയുടെ വക കോപ്പേല് പളളിയിലേക്ക് മാറ്റി. അവടെയും വരുമോ നീല യോഹനാനും ക൪ത്ത യോഹനാനും.

Anonymous said...

ചിക്കാഗോ രൂപതയിലെ പളളി വികാരിമാരുടെ RECTORYകളില്‍ കുശിനിക്കാരായി ഓസിന് ശാപ്പാടുമടിച്ചിട്ട് ബിഷപ്പിനുവേണ്ടി ചാരപ്രവ൪ത്തനം നടത്തുന്ന ചാരൃന്മാരേയും ചാരത്തികളേയും സൂക്ഷിക്കുക ജാഗ്രതേ............

Anonymous said...

കര്‍ദിനാളിള്‍ ആലഞ്ചേരി honeymoon ട്രിപ്പ് കഴിഞ്ഞാലുട൯, വെളളം കുടിക്കും.

കാക്കനാടും കര്‍ദിനാളിനെ കൈവിട്ടപ്പോള്‍, ഗുരുവായൂ൪ അബലത്തില്‍ തൊഴാ൯പോകാ൯ കോപ്പെമാര്‍ കര്‍ദിനാളിന് Rudhrasha മാല സമ്മാനമായി കൊടുത്തു. Rudhrasha മാല ഇട്ടുനടക്കുന്ന കോമാളി ക൪ദ്ദിനാളിന് മാത അമ൪ധാനമ്മയുടെ മഠംത്തില്‍ പോയി അമ്മയുടെ കാലു കഴുകിയ വെളളം കുടിക്കാനായി മാ൪ ആലഞ്ചേരി ഒരുങ്ങുന്നു

Anonymous said...


ഇവരെ എങ്ങനെ സഭയില്‍ വച്ചു കൊണ്ടിരിക്കും?

കൊരട്ടി ആവേ മരിയ ഭൂമിതട്ടിപ്പ് കേസ്സിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മെത്രാനെയും കൂട്ടുക്രുഷിക്കാരായ "അച്ചന്മാരെയും " അതുപോലെ ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത പുതുമന കത്തനാരെയും കത്തോലിക്കാ സഭയില്‍ വച്ചു പൊറുപ്പിക്കാന്‍ അധികാരികള്‍ക്ക് എങ്ങനെ കഴിയും? അല്മായന്റെ പേരില്‍ തട്ടിപ്പ് നടത്തി ലോകം മുഴുവന്‍ വിമാനയാത്ര നടത്തുന്ന ഒരു വരത്തന്‍ വക്കീല്‍ സെബാസ്റ്റ്യന്‍ കത്തോലിക്കാ സഭയ്ക്ക് ഒരപമാനമാണ്. അല്മായന്‍ എന്നുപറയപ്പെടുന്ന നാക്കിറങ്ങിപ്പോയിരിക്കുന്ന തവളക്കൂട്ടങ്ങളുടെ ചിലമ്പൊലി ഈ ഫരിസേയ ശ്വാനന്മാര്‍ കേള്‍ക്കുമോ? ഇത്രയും കാലം ഇവര്‍ ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ എന്തിനു പേടിക്കണം എന്നാ മട്ടില്‍ സിംഹാസനത്തില്‍ ആസനം ഉറപ്പിച്ചു അല്മായനെ പേടിപ്പിച്ചു ഭരിച്ചു. അല്മായന്‍ ഇപ്പോള്‍ കാര്യം മനസ്സിലാക്കി എന്ന് ഇവര്‍ മനസ്സിലാക്കണം. പണ്ടൊക്കെ മെത്രാനെന്ന ഒരാളെ ദൈവ പുരുഷനായി കണ്ടു അവര്‍ പൊക്കിക്കാണിക്കുന്നിടത്തു മുത്തിയിരുന്നു.
ഇക്കാലത്ത് അല്മായന്‍ എന്ന വളര്‍ത്തുനായ" ഇവിടെ ഇരിക്കടാ" എന്ന് പറയുന്നിടത്ത് ഇരിക്കുകയില്ലെന്നു ഇവന്മാര്‍ക്ക് മനസ്സിലായിത്തുടങ്ങി. അല്മായന്‍ ദാനം ചെയ്ത പണത്തിനു മുകളില്‍ കയറിയിരുന്നു സുഖിക്കുന്ന ഇവരെ സഭയ്ക്ക് പുറത്താക്കണം. സഭയുടെ മുതല്ക്കൂട്ടായിരുന്ന പഴയ പള്ളികള്‍ പൊളിച്ചു വേറെ പള്ളിപണി ചെയ്യുന്ന കൃഷിയും ട്രാവല്‍ ഏജന്‍സിയും പെണ്ണുങ്ങളെ റിക്രൂട്ട് ചെയ്തു വിദേശത്തു കടത്തുന്ന പുതുമനയും ഭൂമി തട്ടിപ്പ് നടത്തിയ മെത്രാനും കത്തനാന്മാരും യാതൊന്നുമറിയാത്തവരെപ്പോലെ വിരിച്ചു വിലസി നടക്കുന്നു.ഇവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തെ വിളിച്ചു അവരെ കൊണ്ട് വിരട്ടി ഭീഷണിപ്പെടുത്തുന്ന സംഭവം ഈയിടെ ഉണ്ടായി. ഇവന്മാരെ എങ്ങനെ സഭയില്‍ വച്ചു പൊറുപ്പിക്കും ?

Anonymous said...

കത്തോലിക്ക സഭയെ കുട്ടിചോറാക്കിയ കാട്ടുകളള൯ മാര്‍ പൗവത്തിലിന്റെ മെത്രാഭിഷേക റൂബി ജൂബിലി ആഘോഷം


കോട്ടയം: ചങ്ങനാശേരി രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ്‌ പൗവത്തിലിന്റെ മെത്രാഭിഷേക റൂബി ജൂബിലിയും പൗരോഹിത്യ സുവര്‍ണ ജൂബിലിയും ഒക്‌ടോബര്‍ രണ്ടിന്‌ ആഘോഷിക്കും.

രാവിലെ കത്തീഡ്രല്‍ പളളിയില്‍ കേരള കത്തോലിക്ക സഭയിലെ മെത്രാന്‍മാരോടും അതിരൂപതയിലെ നാനൂറിലേറെ വൈദികരോടുമൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌.

ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ എസ്‌.ബി. കോളജ്‌ കാവുകാട്ട്‌ ഹാളില്‍ നടക്കുന്ന ജൂബിലി സമ്മേളനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, തിരുവല്ല ആര്‍ച്ച്‌ ബിഷപ്പ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ചെങ്ങന്നൂര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ തോമസ്‌ മാര്‍ അത്താനാസിയോസ്‌, പി.എസ്‌.സി. ചെയര്‍മാന്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിക്കും. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സ്വാഗതം പറയുന്ന സമ്മേളനത്തില്‍ അതിരൂപതയുടെ ഉപഹാരം മാര്‍ ജോസഫ്‌ പൗവത്തിലിന്‌ സി.എഫ്‌. തോമസ്‌ എം.എല്‍.എ. സമ്മാനിക്കും.

അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുളള വൈദികരും സന്യസ്‌ഥരും അത്മായപ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും.1962 ഒക്‌ടോബര്‍ മൂന്നിനാണ്‌ മാര്‍ പൗവ്വത്തില്‍ പൂരോഹിതനായി അഭിഷിക്‌തനാകുന്നത്‌.1972 ഫെബ്രുവരി 13 ന്‌ അതിരൂപത സഹായ മെത്രാനായി അഭിഷിക്‌തനായി. 1977 മുതല്‍ 1985 വരെ കാഞ്ഞിരപ്പളളി മെത്രാനായും 1985 മുതല്‍ 2005 വരെ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായായും സേവനമനുഷ്‌ഠിച്ചു.1993 മുതല്‍ 96 വരെ കെ.സി.ബി.സി. ചെയര്‍മാനായും 1994 മുതല്‍ 98 വരെ സി.ബി.സി.ഐ. പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതിരൂപതയുടെ ഔദ്യോഗിക യുവജനപ്രസ്‌ഥാനമായ യുവദീപ്‌തിക്ക്‌ തുടക്കം കുറിച്ചതും മാര്‍ പൗവത്തിലാണ്‌. വികാരി ജനറാള്‍ റവ. ഡോ. ജോസഫ്‌ മുണ്ടകത്തില്‍, പ്രഫ. ജെ.സി. മാടപ്പാട്‌, ജോസുകുട്ടി കുട്ടംപേരൂര്‍, തോമസ്‌കുട്ടി മണക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Anonymous said...

ഇര്‍വിംഗ് :-

ഗ്രാഫാം വാര്‍ഡുകാരുടെ ഓണാഘോഷ൦ വളരെ ഗംഭിരമായിരുന്നു . ആനയും അംബാടിയും ഒന്നുമില്ലായിരുന്നുവെങ്കിലും വിഭവസമര്‍ദ്ധമായ സത്യ വളരെ നന്നായിരുന്നു .
സങ്കാടകരുടെ മേല്‍നോട്ടത്തില്‍ സങ്കടിപ്പിച്ച താല പൊലിയും നിര്‍ത്ത കോലാകലങ്ങളും മാവേലി തമ്പുരാന്‍റെ വരവേല്‍പ്പിനു ആക്കം കൂട്ടി . എല്ലാത്തിനും ഒടുവില്‍ പുലികളി
നിശ്ചയിച്ചിരുന്നതാണ് . പക്ഷേ അതിനു മുന്‍പ് വെളുത്ത യോഹന്നാനും , കറുത്ത യോഹന്നാനും അകത്താക്കിയവര്‍ ഓണത്തല്ല് ആരംഭിച്ചു . അടി കിട്ടിയവര്‍ കിട്ടിയവര്‍
ഞാനൊന്നും അറിഞ്ഞില്ല ദേവനാരായണ എന്ന മട്ടില്‍ വീട് ലക്ഷ്യമാക്കി പാഞ്ഞു . കറുത്ത യോഹന്നാന്‍ അകത്താക്കിയവര്‍ മണവാട്ടികളെപോലെ നാണം കുണുങ്ങി നടന്നു .
സ്ത്രീകളും കുഞ്ഞുങ്ങളും കരഞ്ഞുകൊണ്ടോടി . തീര്‍ന്നില്ല അടി കറുത്ത യോഹന്നാന്‍ പാര്‍ട്ടിക്കും കിട്ടി . കിട്ടിയവര്‍ കിട്ടിയവര്‍ മേല്പോട്ടുനോക്കി . ദാ വന്നു ദേ പോയി
എന്ന മട്ടില്‍ ഒരു പിടിയും കിട്ടിയില്ല . എന്ത് പറയാനാ അടിച്ചവനും ഓര്‍മയില്ല , അടി കൊണ്ടവനും ഓര്‍മയില്ല . ഈ യോഹന്നാന്‍റെ കഴിവ് അപാരംതന്നെ .

പിറ്റേന്ന് കൂട്ടുകാര്‍ പലയിടങ്ങളില്‍നിന്നും ഫോണില്‍ ഓണാഘോഷ പരിപാടി നന്നായിരുന്നോ എന്നറിയുവാന്‍ വിളിച്ചു . അടികൊണ്ടാവരോട് ഓണം എങ്ങനെയുണ്ട് എന്ന്
ചോദിച്ചാല്‍ ഉത്തരം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ . ക്ഷേമം അന്വേഷിച്ചവനും കിട്ടി വയറുനിറയെ പൂരപ്പാട്ട് . യോഹന്നാന്‍ ശരീരം വിട്ടകന്നപ്പോള്‍ ഓണത്തല്ലിന്റെ
ഗുണഫലങ്ങള്‍ പതുക്കനെ തലപൊക്കാന്‍ തുടങ്ങി . ശരീരം മുഴുവന്‍ വേദനയും , പോരാഞ്ഞിട്ട് തേങ്ങ മുഴിപ്പിലുള്ള മുഴകളും . നല്ലൊരു ഓണം കരിക്കാട്ടികളഞ്ഞു എന്നുള്ള
കുറ്റബോതവും . ആരും ഗ്രാഫാം കാരോട് ഓണവിശേഷം ചോദിച്ചു ഫോണ്‍ ചെയ്യരുതേ . പ്രത്യേഹിച്ചും അടി കിട്ടിയവരോട് . വേദന മാറിയിട്ട് ചോദിക്കാം , Are you okey ?

Anonymous said...

ഓണാഘോഷ൦ !

ഇര്‍വിംഗ് :- ഗ്രാഫാം വാര്‍ഡുകാരുടെ ഓണാഘോഷവും ഓണ തല്ലും ഗംഭീരം ,
ഒന്നും വേണ്ടിയിരുന്നില്ലന്നു സങ്കാടകര്‍ . മാവേലി തബുരാന്‍ കാണാത്ത ഓണം .
പരദൂഷണം പറഞ്ഞുനടക്കുന്ന ഷാ.....മോന് പുറത്തു മുഴുവന്‍ വേദന . തേങ്ങാ
കൊണ്ടാണോ ഇടി കിട്ടിയതെന്ന് ഷാ....മോന് തന്നെ അറിയില്ല . എന്താണേലും
തേങ്ങാ മുഴുപ്പുണ്ട് ഓരോ മുഴയും . വേദന ഒരുവശത്ത്‌ , അതിനിടയില്‍ ചിലര്‍
കുശലം ചോദിച്ചുള്ള ഫോണ്‍ വിളി . അതാണ്‌ സഹിക്കാന്‍ പാടില്ലാത്തത് ,
ഇടിയെക്കാലും വലിയ വേദന . ഈ മട്ടിലാണെങ്കില്‍ ഇനി ഒരോണം കൂടി
ഉണ്ണാന്‍ ഈ ഷാ.....മോന്‍ ഉണ്ടാകുമോ ഇല്ലയോയെന്ന് അറിഞ്ഞുകൂടാ .
ഈശ്വരോ രക്ഷ !!. ദൈവം തുണ .

Anonymous said...

ഇര്‍വിംഗ് :-ഗ്രാഫാം ഓണം

ഗ്രാഫാം വാര്‍ഡുകാരുടെ ഓണാതല്ലും, കിട്ടിവ൪ കിട്ടിയവ൪ ഭരണിപാട്ടും, ഓട്ടംതുളളലും. ഓണാ കോടി കൊടുത്തവനും അറിയുകയില്ല, കിട്ടിയവനും അറിയുകയില്ല.

Anonymous said...

പുതുമനയുടെ പുതിയ പണപ്പിരിവു മാര്‍ഗ്ഗം.
നിലവില്‍ ഉള്ള വിശുദ്ധ അന്തോനീസു പുണ്ണ്യവാന്‍റെ രൂപം മാറ്റി വച്ചിട്ടു മറ്റൊരു രൂപം ഇറ്റലിയിലെ പാദുവായില്‍ നിന്നും വാങ്ങി വത്തിക്കാനില്‍ കൊണ്ടുവന്നു വെഞ്ചരിച്ചു അവിടെ നിന്നും ചെങ്ങളത്തെയ്ക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി കൊണ്ട് വരുക. അത് വീണ്ടും പുതുമന ഒന്നുകൂടി ഹന്നാന്‍ വെള്ളം തളിച്ച് വെഞ്ചരിച്ച ശേഷം ചെങ്ങളം ഇടവകയിലെ ഓരോരോ വീടുകളിലും ആഘോഷമായി കൊണ്ടുപോയി ഒരു രാത്രിയും പകലും വയ്ക്കുക. രൂപം ഓരോ വീടുകളില്‍ നിന്നും എടുത്തുകൊണ്ടുപോകുമ്പോള്‍ ഒരു കവറില്‍ ആരുമാരുമറിയാതെ വികാരിയുടെ കൈയില്‍ വീട്ടുടമ പണം കൊടുക്കുക. പുതുമനയ്ക്ക് ഇപ്പോള്‍ ചെങ്ങളത്തുള്ള ഉള്ള വി.അന്തോനീസു പുണ്ണ്യവാനെ അത്ര ഇഷ്ട്ടപ്പെടാത്തത് ആകാം പുതിയ ഒരു അന്തോനീസു പുണ്ണ്യ വാനെ അങ്ങേരു തന്നെ ഇറ്റലിയില്‍ പോയി വാങ്ങി കൊണ്ട് വരുന്നത്? അങ്കവും കാണാം താലിയും ഒടിക്കാം.! പുതുമന തന്ത്രം എത്ര മഹത്തരമാണ് എന്ന് വിചാരിച്ചാല്‍ മതി,ദൈവമേ !! ഇത്രമാത്രം ധാര്‍മ്മികമായി അധ:പതിച്ച ഒരു വൈദികനെ ഈ ഭൂമിയില്‍ ഇറക്കി വിട്ടത് ദൈവമല്ല. ദൈവ വിശ്വാസത്തെ അവഹേളിക്കുന്ന ഇവര്‍ സഭാ നിയമത്തെ വെല്ലുവിളിക്കുക മാത്രമല്ലാ ,ഇയാള്‍ സഭാവിരോധി തന്നെ ! നിരീശ്വര വാദിയാണ്. ക്രിസ്തു വിനെയും പുണ്ണ്യവാന്മാരെയും അവഹേളിക്കുകയാണ് ,ഓരോ മണിക്കൂറിലും നടത്തുന്ന വെഞ്ചരിപ്പു പരിപാടിയിലൂടെ നാം കാണുന്നത്.