Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 12, 2013

മെത്രാന്‍തിരഞ്ഞെടുപ്പ് കള്ളവാറ്റിനെക്കാളും അതീവരഹസ്യം


ശ്രീ ജോസഫ്‌ മാത്യു അല്‍മായ ശബ്ദം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് 

സാധാരണ കള്ളവാറ്റും പെണ്ണുകച്ചവടവും ഉള്ള സങ്കേതങ്ങളിലാണ് രഹസ്യങ്ങളേറെയും,  രഹസ്യങ്ങള്‍ 
ഭദ്രമായി സൂക്ഷിക്കേണ്ടിയും വരുക. മെത്രാനെ തെരഞ്ഞെടുക്കുന്നത് അതീവ രഹസ്യം 
ആയിരിക്കണമെന്ന് ഫൈത്തു ബ്ലോഗിലെ ഒരു പുരോഹിത ലേഖകന്‍ നിദ്ദേശിക്കുന്നു. 
പരിശുദ്ധ ആത്മാവ് വരുമ്പോഴും പോലീസ് റയിഡു വരുമോ? റയിഡു വന്നാലും പോലീസിനെ 
ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റുന്ന സര്‍ക്കാരുള്ളപ്പോള് മെത്രാന്‍തിരഞ്ഞെടുപ്പ് അതീവ
രഹസ്യമാക്കുവാന്‍ ഇവര്‍ ആരെ പേടിക്കണം? ഷിക്കാഗോ രൂപതാ അച്ചന്മാര്‍ നടത്തുന്ന 
സീറോ മലബാര്‍ ഫൈത്തു ബ്ലോഗില്‍  അച്ചന്മാരായ എഴുത്തുകാരുടെ തമാശകള്‍  വായിച്ചു 
വായനക്കാര്‍ക്ക്എന്നും 
രസിക്കാം.


ഇത്തവണ വലിയ ഒരു ആരോപണമായി ഇവരുടെ ഒരു ലേഖക കര്‍ത്താവ് രംഗത്തുണ്ട്. 
കേരളത്തിലെ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സിനഡില്‍നിന്നു രഹസ്യങ്ങള്‍ പുറത്തു 
പോയിയെന്നുള്ള പരാതിയുമായി   ഫൈത്തിന്റെ ഹിറ്റ് ലേഖനം ആരംഭിക്കുന്നു.  ചാരന്മാര്‍ 
മെത്രാന്‍ സിനഡില്‍ കടന്നുകൂടിയെന്ന് ഈ ബ്ലോഗിലെ ചിന്തകന്‍ വിശ്വസിക്കുന്നു. 
മെത്രാനാകുവാന്‌ സാധ്യതയുള്ള ക്നാനായക്കാരുടെ രണ്ടു അച്ചന്മാരുടെ ഫോട്ടോകളും ഉണ്ട്.

 അടുത്ത കാലത്ത് ഷിക്കാഗോയിലെ പണം മോഹികളായ സീറോ മലബാര്‍ പുരോഹിതര്‍ക്ക് 
ക്നനായി പുരോഹിതരുടെ കാര്യത്തില്‍ പ്രത്യേകമായ മമതയുണ്ട്. പൊട്ടത്തരം പറയുമെന്ന് 
പേടിച്ചു ആരോടും മിണ്ടാതെ മെത്രാന്റെ അരമനയില്‍ ഒളിച്ചു താമിസിക്കുന്ന മെത്രാന്റെ 
ബന്ധുവായ ചാന്‍സലര്‍ ശ്രീ വെത്താനം അച്ചന്മാരെയും ഇടവകക്കാരെയും തമ്മിലടിപ്പിക്കുവാന്‍ 
അതിബുദ്ധിമാനെന്നും കേട്ടു. ഈ ഒളിച്ചു താമസം ഷിക്കാഗോയിലെ സഹായ
 മെത്രാനാകുവാനുള്ള ഒരു അടവാണ്. പൊട്ട തീയൊളജി ഡിഗ്രിയും, നീണ്ട കുപ്പായവും 
SSLC യുമാണ്‌ ഷിക്കാഗോയില്‍ മെത്രാന്‍ ആകുവാന്‍ വേണ്ട യോഗ്യത. തീയോളജി പഠിച്ചു 
തോറ്റവരായി ലോകചരിത്രത്തില്‍ കേട്ടിട്ടില്ല. ഷിക്കാഗോയിലെ ചാന്‍സലര്‍ അച്ചനാ
യിരിക്കുകയെന്നത് വളരെ സുഖമുള്ള ജോലിയാണ്. ഇപ്പോഴുള്ള കാശിനു കൊള്ളാത്ത 
തിരുമേനിയെ രാവിലെ മുതല്‍ പുകഴ്ത്തി കൊണ്ടിരുന്നാല്‍ മതി. ഇന്നുള്ള ലോകത്തിലെ ഏതു 
മരങ്ങോടന്‍ പുരോഹിതനും ഷിക്കാഗോ രൂപതയുടെ മെത്രാന്‍ ആയി ഭരിക്കാമെന്നും 
നിലവിലുള്ള വലിയ തിരുമേനി തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. താമരകുരിശു നടക്കുന്നവഴിയില്‍ 
ശയിത്താനേ പിടിക്കുവാനും അറിഞ്ഞിരിക്കണം. 

മെത്രാനെ രഹസ്യമായി തീരുമാനിച്ച വിവരം സിനഡില്‍ ചോര്‍ച്ച വന്നതില്‍ ഫൈത്തിന്റെ
 അഭിപ്പ്രായം വായിച്ചാല്‍ വായനക്കാര്‍ അറിയാതെ പൊട്ടി ചിരിച്ചു പോവും.  മാപാപ്പയെക്കാളും 
രഹസ്യമായിട്ടാണ്‌ ഇവിടെ മെത്രാനെ തിരഞ്ഞെടുക്കുന്നത്.  രഹസ്യം നേരത്തെ പുറത്തു 
പോയാല്‍ പട്ടക്കാര്‍ തമ്മില്‍ പിന്നെ കൂട്ട അടിയാകും. നോക്കി നില്‍ക്കുന്ന കന്യാസ്ത്രികളുടെ 
കൂട്ട നിലവിളിയും കേള്‍ക്കാം. എന്റെ പിഴ എന്റെ പിഴ എന്നു പറഞ്ഞു ശ്രീ ആലഞ്ചേരി 
തമ്പുരാന്‍ തെക്കോട്ടും വടക്കോട്ടും ഓട്ടം തുടങ്ങും. 

 മാപാപ്പായെപ്പോലെ മെത്രാനെ തെരഞ്ഞെടുക്കുമ്പോഴും  തെരഞ്ഞെടുപ്പു രഹസ്യമായിരിക്ക
ണമെന്നുള്ള സിനഡിന്റെ നയം ചില പൊതുവായ താല്‍പ്പര്യങ്ങളുടെ പുറത്താണ്. പൊട്ടന്മാരുടെ 
ലോകത്ത് ജീവിക്കുന്ന അല്‍പ്പം വിവരമുള്ള പട്ടക്കാരില് നിന്നും ആരും വിവരമുള്ളവന്‍ 
മെത്രാനാകരുതെന്നു സീറോ മലബാര്‍ ഒരു കീഴ്വഴക്കം വെച്ചിട്ടുണ്ട്. പവ്വത്തിനു  കര്‍ദ്ദിനാള്‍ 
സ്ഥാനം ലഭിക്കാതെ പോയത് കാഞ്ഞിരപള്ളി  പിതാവിന്റെ  കുതികാല്‍ വെട്ടുപ്രയോഗമെന്നു
 സിനഡിലെ ചാരന്മാരില്‍ നിന്നും അന്ന് അറിയുവാന്‍ കഴിഞ്ഞു.

മാര്‍ത്തോമ്മാ ശ്ലീഹാ കയ്യാലെ പണിത മാര്‍ത്തോമ്മ കുരിശാകുന്ന ക്ലാവര്‍ ആകാ
 താമരകുരിശിന്റെ കള്ളചരിത്രം സിനഡില്‍ പൊട്ടിച്ചത് കാഞ്ഞിരപ്പള്ളി പിതാവായിരുന്നു. 
പവ്വത്തിന്റെ കന്നുകാലികൂട്ടില്‍നിന്ന്തട്ടികൂട്ടി ഉണ്ടാക്കിയ ക്ലാവര്‍ കുരിശുചരിത്രം കാഞ്ഞിരപ്പള്ളി
 പിതാവിന്റെ വെളിപ്പെടുത്തലില്‍ കൂടിയുള്ള ചതിപ്രയോഗം വന്നില്ലായിരുന്നുവെങ്കില് ‍
തീര്‍ച്ചയായും വളരെക്കാലം മുമ്പുതന്നെ പവ്വത്ത് കര്‍ദ്ദിനാള്‍ ആകുമായിരുന്നു. ആരും 
കേട്ടിട്ടില്ലാത്ത അജ്ഞാതനായ ആലഞ്ചേരിപിതാവിനെ തമിഴ് നാട്ടില്‌ നിന്നും കൊണ്ടുവന്നു 
രാജകുമാരന്റെ പട്ടം അന്ന് സിനഡു നല്കിയതുമൂലം നാടു മുഴുവന്‍ തെണ്ടുന്ന ഒരു കര്‍ദ്ദിനാളിനെ
 സീറോ മലബാര്‍ രൂപതയ്ക്ക് ലഭിച്ചു. തെണ്ടാന്‍ പോയ ചരിത്രം പവ്വത്തിനു ഇല്ലാത്തത് 
കര്‍ദ്ദിനാള്‍ സ്ഥാനം ലഭിക്കാതെപോയതും ഒരു കാരണമാണ്. അദ്ദേഹം എക്കാലവും 
പണക്കാരായി മാത്രമേ കൂട്ടു പിടിക്കുമായിരുന്നുള്ളൂ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാചക 
തിങ്ങി പാര്‍ക്കുന്ന തമിഴ്നാട്ടിലെ ഒരു രൂപതയുടെ മെത്രാനായ ആലഞ്ചേരിക്കു അന്ന് 
കര്‍ദ്ദിനാള്‍ കുറി വീണത്‌ തെണ്ടാന്‍ മിടുക്കനായതുകൊണ്ടാണ് . യാചകനായുള്ള 
പ്രായോഗിക പരിചയവും മെത്രാനെ തെരഞ്ഞെടുക്കുമ്പോള്‍ ആവശ്യമാണ്.

 കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ കൂടിയേ തീരൂ. കുറച്ചു കാലം സഭയുടെ നയങ്ങള്‍ ധ്യാന 
ഗുരുക്കളെ അരമനയോട് അടുപ്പിക്കരുതെന്നായിരുന്നു. ധ്യാന ഗുരുക്കള്‍ കൂടുതല്‍ ആദായ
 മാര്‍ഗങ്ങളായി മനസ്സിലാക്കിയ നാള്‌ മുതല്‍ വട്ടോളിയെപ്പോലെ ഭക്തരെ പറ്റിച്ചു പണം 
ഉണ്ടാക്കുന്ന ധ്യാനഗുരുക്കള്‍ അടുത്തകാലത്തായി അരമനയില്‍നിന്ന് ഇറങ്ങുകയില്ല. ധ്യാന
 ഗുരുക്കളൊട് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മിടുക്കനായിരിക്കുന്നവനും 
മെത്രാനാകുവാ യോഗ്യനാണ്.

ധ്യാനങ്ങള്‍ നടത്തി വിധവകളുടെയും രോഗികളായ  ഭര്‍ത്താക്കന്മാരുള്ളവരുടെയും തലകള്‍ 
മരവിപ്പിച്ചു സ്വത്തുക്കള്‍ തട്ടിയെടുക്കുവാനും സമര്‍ഥരായിരിക്കണം. അതിനായി, 
എരുമേലിയില്‍ ആവേ മരിയാ ധ്യാന കേന്ദ്രത്തില്‍ ഒരു മാസം വിധവകളും ദുഖിതരുമായ 
സ്ത്രീ ജനങ്ങളുമൊത്തു മെത്രാനാകുന്ന പുരോഹിതന്‍ ധ്യാനത്തില്‍ സംബന്ധിക്കേണ്ടതായും 
ഉണ്ട്. വിദേശത്തു തെണ്ടാന്‍ ഉള്ള പ്രായോഗിക പരിചയം കദ്ദിനാളും കാഞ്ഞിരപ്പള്ളി 
കശാപ്പു തിരുമേനിയും നല്‍കും. ഇവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കാഞ്ഞിരപ്പള്ളി മഠം 
സമീപമുള്ള  കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സൗജന്യമായിരിക്കും.

വിദേശത്തു പ്രവാസികളെ പറ്റിക്കുവാന്‍ പോവുമ്പോള്‍    ആണും പെണ്ണും അല്ലാത്ത ഒരു 
കേസില്ലാവക്കീലും കൂടെയുള്ളതും സുരക്ഷിതമാണ്. കാഞ്ഞിരപ്പള്ളി പിതാവിനെ മാതൃകയാക്കൂ. 
ആ തിരുമേനിയുടെ ഏതു  പരിപാടികളിലെയും ഫോട്ടോകള്‍ക്ക് മുമ്പില്‍  കേസ്സില്ലാവക്കീല്‍ 
പിതാവിനൊപ്പം  ഉരുമ്മിയുണ്ട്.  ദീപികയുടെ  നടത്തിപ്പുകാരനായിരുന്ന  സുന്ദരനും 
പണക്കാരനുമായ ഒരു മുസ്ലിം യുവാവും മെത്രാനാകുന്നവക്കു വേണ്ട യൊഗ്യതകളെപ്പറ്റി 
ക്ലാസ്സുകള്‍ എടുക്കും.

 പള്ളികള്‍ ഇടിച്ചു താഴെയിട്ടു വീണ്ടും പുതുക്കി പണിയുവാന്‍ കഴിവുള്ളവരുമായിരിക്കണം. 
കൂടെ ഇടവക ദശാശം പിരിവുകള്‍പിരിക്കുവാനും പ്രാപ്തനായിരിക്കണം. മെത്രാനായി 
തിരഞ്ഞെടുക്കുന്ന പൊട്ടന്‍ സ്ത്രീകളെ കൂട്ടു പിടിച്ചു ഇടവക ജനങ്ങളെ തമ്മില്‍ അടിപ്പിക്കുവാന്‍ 
കഴിവുള്ളവനായിരിക്കണം. ഒരു രൂപതയിലെ മെത്രാന്‍ എന്നുള്ള പദവിയില്‍ ഇരിക്കുന്ന 
തിരുമേനി നൂറു കൊള്ളക്കാരായ അച്ചന്മാര്‍ക്ക് തുല്യമാണ്. ഒരു അച്ചനു കൂടിയാല്‍ കിട്ടുന്ന 
വരുമാനം ഒരു പള്ളിക്കുള്ളില്‍നിന്നു മാത്രമേയുള്ളൂ. വിശ്വാസിയുടെ പണം കൊണ്ട് വില 
കൂടിയ കാറുകളില്‍ സഞ്ചരിച്ചു പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചു പിരിവെടുത്തു സുഖ 
ജീവിതമാണ് മെത്രാനെന്ന മുക്കവകുമാരന്റെ എന്നുമുള്ള ജീവിത ദൌത്യം.  

 ഇറ്റലിയില്‍നിന്ന്  കൊണ്ടുവന്ന   അത്ഭുതങ്ങള്‍ ആവഹിച്ചു  രോഗശാന്തി നല്‍കുന്ന ഒരു 
രൂപം  ചെങ്ങളം പള്ളി ഇടിച്ചിട്ട പുരോഹിതന്‍ കൈവശം ഉണ്ട്. പള്ളിയോടു ചേര്‌ന്നു 
സ്ത്രീകളെ വിദേശത്തു കയറ്റി അയക്കുന്ന ഒരു ഫാക്ട്ടറിയും കാഞ്ഞിരപ്പള്ളി പിതാവിന്റെ 
അനുഗ്രഹത്താല്‍ ചെങ്ങളം പള്ളിയോടു ചേന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പിതാവെന്നു 
പറഞ്ഞാല്‍ പരിശുദ്ധ ആത്മാവിന്റെ വരദാനമാണ്. ഇങ്ങനെ പണം ഉണ്ടാക്കുവാനുള്ള 
മാര്‍ഗങ്ങള്‍ പരിശുദ്ധ ആത്മാവ് കാലാകാലങ്ങളില്‍ നല്‍കികൊള്ളും. ദൈവമേ, 
കഴിയുന്നതും ഈ കാസ്സാ എന്നില്‍ നിന്നും മാറ്റി കളയണമേയെന്നു തിരഞ്ഞെടുക്കുന്ന 
പിതാവ് ഭക്തരെ പറ്റിക്കുവാന്‍ ഒരു പ്രാര്‍ഥനയും ചൊല്ലാറുണ്ട്.

 മുത്തോലത്തിന്റെ മെത്രാന്‍  തൊപ്പി  കാറ്റത്തു അപ്പൂപ്പന്‍ താടിപോലെ പറന്നുപോയ 
കഥകളെല്ലാം  വോയിസ്‌ബ്ലോഗു പുറത്താക്കിയതില്‍ ഷിക്കാഗോ വലിയ മെത്രാന്‍ അതീവ
 ആശങ്കയിലാണ്. ഇനി അദ്ദേഹത്തിന്റെ ബന്ധുവായ,  ഒളിച്ചു താമസിക്കുന്ന വെത്താനത്തിന്റെ
 തൊപ്പി തെറിക്കുമൊയെന്നും വലിയ ബിഷപ്പിന് ഭയമുണ്ട്. ഏതു മന്ദബുദ്ധിക്കും ഷിക്കാഗോ
 രൂപത  മെത്രാനാകാമെന്നും അദ്ദേഹത്തിന്റെ ഭരണകാലം തെളിയിച്ചു കഴിഞ്ഞു. 
ഷിക്കാഗോയിലെ വലിയ ബിഷപ്പിന്റെ അതേ ബുദ്ധിയുടെ അളവിലാണ് മെത്രാനാകുവാന്‌ 
കുപ്പായം ധരിച്ചിരിക്കുന്ന അരമനയില്‍ ഒളിച്ചു താമസിക്കുന്ന ബന്ധുവിനും പാരമ്പര്യമായി 
ലഭിച്ചിട്ടുള്ളത്.


ക്നാനായ്ക്കാരുടെ പ്രസിദ്ധനായ മുത്തോലം അച്ചനു ഷിക്കാഗോ സീറോ മലബാര്‍ അധ്യക്ഷന്‍ 
മെത്രാന്‍ പദവി വാഗ്ദാനം ചെയ്തിരുന്നു. ക്നനായി മക്കളുടെ വരുമാനം സീറോ മലബാര്‍ 
അരമനക്ക് ലഭിക്കുമെന്നും രൂപതാ പ്രവര്‍ത്തകര്‍ ചിന്തിച്ചിരിക്കാം.  ക്നനായി മക്കളുടെ 
ആഞ്ഞടിച്ച പ്രതിക്ഷേധത്തിന് മുമ്പില്‍ ഷിക്കാഗോ തിരുമേനിക്കു കീഴടങ്ങേണ്ടി വന്നു. 
ഈ രഹസ്യങ്ങള്‍ പുറത്തു വിട്ടത് ബ്ലൊഗുകളാണെന്നും  ഫൈത്തു ബ്ലോഗു ആരോപിക്കുന്നു. 
കയ്യില്‍ കിട്ടിയ നിധി നഷ്ടപ്പെട്ടതില്‍ ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയാണ് ഇപ്പോള്‌ 
ശ്രീ അങ്ങാടിയത്ത്.

ഭൂരിഭാഗത്തിന്റെ അഭിപ്രായമല്ല സഭയുടെ പ്രബോധനമെന്നും പരിശുദ്ധ പിതാവിന്റെ അഭിപ്രായം 
പറഞ്ഞു ഫൈത്തു ബ്ലോഗു ആരെയൊക്കെയോ സഭയെ വിമര്‌ശിക്കുന്നവരെ വെല്ലു വിളിച്ചിട്ടുണ്ട്.
 മാര്‍പാപ്പയുടെ വാക്കുകള്‍ക്കു ഇന്ന് ലോകത്തില്‍ എന്ത് വിലയാണുള്ളത്? പ്രാകൃത 
ചിന്താഗതിക്കാരനായ ഈയാഥാസ്ഥിതിക മാര്‍പാപ്പയെ ഇന്ന് ലോകം ശ്രവിക്കാറേയില്ല. 
മാര്‍പാപ്പയെ ധിക്കരിച്ചു ലോകത്ത് ഇന്ന് തൊണ്ണൂറു ശതമാനം ജനങ്ങളും കോണ്ടോം പോലുള്ള 
കുടുംബാസൂത്രണ പദ്ധതികളില്‍ വിശ്വസിക്കുന്നവരാണ്. ആയിരം വഷം പുറകോട്ടു ചിന്തിക്കുന്ന 
ഈ പഴഞ്ചന്‍ ചിന്താഗതിക്കാരന്‍ മാര്‍പാപ്പയുടെ ചിന്താഗതികളാണ് പുരോഹിത ബ്ലോഗ് 
പ്രധാന്യം കല്‍പ്പിച്ചിരിക്കുന്നത്.

വത്തിക്കാനില്നിന്ന് എന്തെങ്കിലും മാര്‍പാപ്പാ പറഞ്ഞാല്‍ കൊട്ടിഘോഷിക്കുന്നത് സീറോ 
മലബാര്‍ പുരോഹിതരാണ്. മാര്‍പാപ്പയുടെ വാക്യം വേദവാക്യവും. തരം കിട്ടുമ്പോള്‍ ലത്തീന്‍ 
ബിഷപ്പുമാക്കെതിരെ, ക്നാനായിക്കാക്കിട്ടും ലത്തീന്കാക്കിട്ടും എങ്ങനെ വേല 
വെക്കാമെന്നാണു സീറോയിലെ കദ്ദിനാള് അടക്കം ചിന്തിക്കുന്നത്.   സര്‍വ്വശക്തിയും 
ഉപയോഗിച്ച് ക്നാനായ്ക്ക് അമേരിക്കയില്‍ മെത്രാനെ കിട്ടാതിരിക്കുവാന്‍ ഷിക്കാഗോ 
സീറോ മലബാര്‍ രൂപത വത്തിക്കാനെ സ്വാധീനിക്കുന്നുമുണ്ട്. 

"സഭയോടും സഭ പ്രബോധനങ്ങളോടും മെത്രാന്റെ അധികാരത്തോടും വിധേയപ്പെട്ടു 
നില്‍ക്കുമ്പോള്‍ ആണ് വിശ്വാസികളുടെ ജ്ഞാനം കലര്‍പ്പില്ലാതെ ആകുന്നത്‌" 
(ഫൈത്തു ബ്ലോഗ്)

സ്നേഹിതാ ഇത് പ്രാകൃതനൂറ്റാണ്ടല്ല. പുരോഹിതന്റെ ബുദ്ധി തെളിഞ്ഞിട്ടില്ലെങ്കിലും ബുദ്ധിയുള്ള 
തലമുറകള്‍ നിങ്ങളെ നോക്കി പരിഹസിക്കും. തീയൊള്‌ജി മാത്രമേ അറിയുത്തുള്ളുവെങ്കില്‌ 
സ്കൂളില്‍പ്പോയി മറ്റുള്ള വിഷയങ്ങളുംകൂടി പഠിക്കൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം 
പുരോഹിത മന്ത്രങ്ങള്‍സഭയിലെ കുഞ്ഞാടുകളുടെയിടയില്‍ ചിലവാക്കുവാന്‍ സാധിക്കുന്നതും 
പരിഷൃക്രുത ലോകത്തിനു ഒരു അപമാനം തന്നെയാണ്. മിലിട്ടറി അക്കാദമിയില്‍പ്പോലും ഇത്രയും
 അനുസരണയുള്ളവര്‍ ഉണ്ടെന്നും തോന്നുന്നില്ല. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ പേടിപ്പിച്ചു 
മനുഷ്യന്റെ തലച്ചോറില്‍പുരോഹിതര്‍ പൊട്ടഉപദേശങ്ങള്‍ നിറച്ചിരിക്കുകയാണ്. ഇങ്ങനെ 
മനുഷ്യനെ മസ്തിഷ്ക്കപ്രഷാളനം ചെയ്യുന്ന പുരോഹിതരെ ജയിലില്‍ അടക്കുകയോ, 
തൂമ്പയും കൊടുത്ത് പറമ്പില്‍ കിളക്കുവാനോ വിടണം. തൊഴില്‍ ചെയ്യാതെ വിശ്വാസിയുടെ 
പണം തട്ടിയെടുക്കുവാന്‍, ഉപദേശങ്ങള്‍ നല്‍കുവാന്‍ പുരോഹിത വര്‍ഗം എല്ലാ കാലത്തും 
മിടുക്കരാണ്. നീളമുള്ള കുപ്പായം ഇട്ടു നീട്ടി വാചാല പ്രസംഗം ചെയ്‌തു ഇന്നും മനുഷ്യരെ ഇവര്‍
 കെണിയില്‍ വീഴ്ത്തുന്നുണ്ട്. ഷിക്കാഗോയിലെ ഇരുന്നു പ്രസംഗിക്കുന്ന തിരുമേനി പറഞ്ഞാല്‍ 
പണം പണം എന്ന് മാത്രമേ കേള്‍ക്കുന്നവര്‍ക്ക് മനസിലാവുകയുള്ളൂ. 

"കോപ്പെന്മാരും തെറി ബ്ലോഗു പറയുന്നത് പള്ളി ബിഷപ്പിന്റെ പേരില്‍ വാങ്ങാന്‍ പാടില്ല,നമ്മുടെ 
പൈസ മുടക്കി മേടിച്ച പള്ളിയില്‍ ബിഷപ്പിന് എന്തധികാരം?"(ഫൈത്തു ബ്ലോഗ്) 

വേല ചെയ്തു സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് ദൈവികനിയമം. 
ആരാന്റെ വിയര്‍പ്പുകൊണ്ട് തിന്നുന്നതല്ല. ഇന്ത്യയുടെ നിയമങ്ങള്‍വരെ ധിക്കരിച്ചാണ് 
വിശ്വാസികളുടെ വസ്തു വകകള്‍ അരമനയിലെ പ്രഭുക്കള്‍ കൈവശം വെച്ചിരിക്കുന്നത്. ഇത് 
എന്ത് നീതിയെന്നും ചിന്തിക്കുക. അടുത്ത കാലത്ത് പള്ളി സ്വത്തുക്കള്‍ വിശ്വാസികളുടെതെന്നു 
വന്ന വിധിന്യായങ്ങള്‍ വായിച്ചാല്‍ പുരോഹിതരുടെ ബാലിശമായ അഭിപ്രായങ്ങള്‍ക്ക് ഉത്തരം 
ലഭിച്ചുകൊള്ളും. സഭാ സേവകര്‍ വിശ്വാസികളുടെ പാദം കഴുകേണ്ടവരെന്നു തമ്പുരാന്‍
 കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. 

 പള്ളിയില്‍ വരുന്നത് അല്‍പ്പം മനസമാധാനം കിട്ടുവാനാണ്. തോന്നുമ്പം നിയമം മാറ്റുക, 
കള്ള കുരിശുകള്‍, കൊലയാളിയുടെ ക്ലാവര്‍ കുരിശുകള്‍ മുതലായ ഗാര്‍ബേജ് അള്ത്താരയില്‍ 
കണ്ടാല്‍ അത്മാഭിമാനമുള്ളവ പ്രതികരിക്കും. "അമേരിക്കയില്‍ ലാറ്റിന്‍ പള്ളിയില്‍ ധാരാളം 
ഉണ്ട്. ഇനി സീറോ മലബാര്‍ പള്ളികളാണ് അമേരിക്കയ്ക്ക് ആവശ്യമെന്നും" ഫൈത്തിന്റെ 
ഉപദേശവും ഉണ്ട്. സീറോ മലബാര്‍പള്ളികള്‍ സ്ഥാപിച്ചു ഇവുടുത്തെ കുഞ്ഞുങ്ങളുടെ മനസ്സില്‍ 
വിഷം കലത്തുന്ന ഉപദേശങ്ങളും ഈ ലേഖനത്തില്‍ 
കാണാം. ലാറ്റിന്‍കത്തോലിക്കര്‍ തിങ്ങിപാര്‍ക്കുന്ന മഹാരാജ്യത്ത് വന്നു ഒട്ടകത്തിനു തല 
ചായിക്കുവാന്‍ കിട്ടിയ അവസരം നോക്കി സര്‍വ്വതും അധീനതയില്‍ കൊണ്ടുവരണമെന്നും
 സീറോ മലബാസഭ ആഗ്രഹിക്കുന്നു. അമേരിക്ക മണ്ണില്‍ ഇന്ന് ഷിക്കാഗോ രൂപതയും 
പുരോഹിതരും രാജ്യദ്രോഹ പ്രസ്താവനകള്‍ ഇറക്കുകയെന്നതും പതിവായിട്ടുണ്ട്. അമേരിക്കയി
ല്‍ മതസ്വാതന്ത്ര്യം ഇല്ലെന്നുവരെ ഷിക്കാഗോയിലെ കറുത്ത പേഗന്‍രാജാവ് 
കുഞ്ഞാടുകള്‍ക്കായി ഇടയലേഖനം തയാറാക്കി വായിക്കാറുണ്ട്.

6 comments:

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത്ന്റെ കീഴിലുളള Texas ഡാളസ് ക്നാനായ പളളിയല്‍, ഭാരവാഹികളേ തെരഞ്ഞെടുത്തത്, [ELECTION] വഴിയും.

ബിഷപ്പ് അങ്ങാടിയത്ത്ന്റെ കീഴിലുളള Texas ഡാളസ് കോപ്പേല്‍ പളളിയില്‍ ഭാരവാഹികളേ തെരഞ്ഞെടുക്കുന്നത് ക്ലാവ൪ വാദികളായ CRIMINALസിനേ നറുക്ക് എടുപ്പിലുടെ ഇടുക്കുന്നു.

ഇത് എന്തൊരു നൃായം ഇത് എന്തൊരു നീതി.
പണിയില്ലാത്ത ബിഷപ്പ് അങ്ങാടിയത്ത്ന്റെ തലയില്‍ തോനുന്ന ഓരോരോ തമാശകള്‍!

Anonymous said...

മെത്രാന്‍തിരഞ്ഞെടുപ്പ് കള്ളവാറ്റിലൂടെയോ?

മെത്രാന്‍തിരഞ്ഞെടുപ്പ്
പെണ്ണുകച്ചവടത്തിലൂടെയോ?

ഇങ്ങനേയാണോ ക്ലാവ൪ കുരിശ് കത്തോലിക്ക സഭയില്‍ പെറ്റ് പെരുകിയത്

Anonymous said...

ഇന്ത്യയില്‍ സ്ത്രീകളുടെ ജീവന് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തികൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു . ഇനി സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് മുപ്പതുവര്‍ഷം പരോളില്ലാതെ ജയില്‍ വാസവും കൂടാതെ
പുരുഷനെ ശണ്ട്ടീകരണം ചെയ്തുവിടുകയും ചെയ്യും . അയ്യയ്യോ ഓര്‍ക്കാനേ വയ്യാ . വരിയുടച്ച വിത്തുമൂരിയുടെ അവസ്ഥ . പുലിയെപോലെ വന്നവന്‍ എലിയെപോലെ പോയി എന്നുപറഞ്ഞത്‌പോലെയായി . ഓര്‍ത്ത്‌
നോക്കുമ്പോള്‍ പേടിയാകുന്നു . കമ്പി വടിപോലെ നില്‍ക്കേണ്ടത് വാടിയ ചേമ്പിന്‍ തണ്ടുപോലെ തല കുമ്പിട്ടു തൂക്കിയിട്ടുകൊണ്ട് നടക്കണമല്ലോ ഇനിയുള്ളകാലം , ശിവ ശിവ ! .

അങ്ങനെയാണെങ്കില്‍ നമ്മുടെ ജേക്കബ്‌ അങ്ങാടിയതിനെയും ഇതിനു വിധേയനാക്കണം . കാവാലത്തിന്റെ ഭാര്യാ സഹോദരിക്ക് ഗര്‍ഭം ഉണ്ടാക്കിയതിനും , ഗര്‍ഭം അലസിപ്പിച്ചു കളഞ്ഞതിനും ഈ ശിക്ഷ തന്നെ നല്‍കണം .
ഇനിയുള്ളകാലം ജയിലില്‍ ഗോതമ്പുണ്ട തിന്നു കഴിയാനാണ് യോഗമെങ്കില്‍ അത് നടന്നേ പറ്റൂ . ശണ്ട്ടീകരണം വേണമെങ്കില്‍ ഒഴിവാക്കാം . ഇനിയതു എന്തോന്ന് ശണ്ട്ടീകരിക്കാനാ ഏതാണ്ട് അതുപോലെയൊക്കെത്തന്നെ
അല്ലെ ഇപ്പോഴത്തെ സ്ഥിതി . പിക്കപ്പ് പോയെന്നെ , അതുകൊണ്ടല്ലേ ഇരുന്നു പ്രസംഗിക്കുന്നത് . പിക്കപ്പില്ലാതെ എന്തോന്നുണ്ടാക്കാനാ , ചില വണ്ടി കാളകള് കാണിക്കുംപോലെ ഒന്നോ രണ്ടോ തവണ ഒന്ന് മണത്തുനോക്കി
രണ്ടോ മൂന്നോ തവണ ഒന്ന് പൊങ്ങിനോക്കി അങ്ങ് പൊയ്ക്കോളും . അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കരുതല്ലോ , ഏത് .

Anonymous said...

Anonymous said...
സഭയെ നശിപ്പിക്കാന്‍ ആയിരുന്നോ നാം സഭയെ അഗാദമായി സ്നേഹിച്ചതും സഹായിച്ചതും ? .
ഇപ്പോള്‍ എന്തുപറ്റി വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ചതുപോലെയായി കാര്യങ്ങളുടെ
പോക്ക് . കിട്ടുന്നതെല്ലാം കട്ടുമുടിച്ചും ധൂര്‍ത്തടിച്ച് ദുര്‍വിനിയോഗം ചെയ്തും സ്വന്തം കീശ വീര്‍പ്പിച്ചും
കുടുംബക്കാരെ നല്ലനിലയില്‍ എത്തിച്ചും പോരാത്തതിന് ആണ്ടില്‍ തോന്നുംപോലെ വിദ്ദേശ രാജ്യങ്ങള്‍
ചുറ്റിയടിച്ചും ആര്‍ഭാട ജീവിധം നയിക്കുന്ന ഈ പുരോഹിതവര്‍ഗ്ഗം ഇന്ന് സഭക്ക് വേണ്ടാന്നു ഇപ്പോള്‍
തോന്നിയിട്ട് എന്ത് പ്രയോചനം . വാണത്തിനു തീ കൊളുത്തിയതുപോലെ അങ്ങ് ഉയരങ്ങളില്‍ എത്തിയില്ലേ
ഈ സഭാ ദ്രോഹികള്‍ . വിടുന്ന വാണങ്ങള്‍ എല്ലാം പൊട്ടാതെപോയാല്‍ വിട്ടവന് ദേഷ്യം വന്നിട്ട് എന്ത്
പ്രയോചനം . ഇതെല്ലാം ഇന്ന് നമ്മുടെ തലയില്‍ത്തന്നെ വീണു പൊട്ടിക്കോണ്ടിരിക്കുകയല്ലേ . പറയുമ്പോള്‍
കൊടുക്കുന്നതെല്ലാം ദൈവത്തിനു , സഭാ പ്രമാണിമാരെയെല്ലാം ഓരോ ദൈവങ്ങളായി വിവരമില്ലാത്ത
അല്മായര്‍ കാണുന്നതുകൊണ്ടാണ് ഇന്ന് ഈ ദുര്‍വിധി നാം അനുഭവിക്കുന്നത് . അതിനു ആരെയും
പേരെടുത്തുപറഞ്ഞു കുറ്റക്കാരാക്കാന്‍ സാദിക്കില്ല . നാം ഓരോരുത്തരും ഈ കാര്യത്തില്‍ മുഖ്യ പങ്കു
വഹിച്ചിട്ടുണ്ട്‌ . അതുകൊണ്ട് പരുശുദ്ധമായി നാം കണ്ടിരുന്ന ദേവാലയങ്ങള്‍ ഈ നശിച്ച പുരോഹിതവര്‍ഗ്ഗം
പ്രാന്താലയമാക്കി മാറ്റിയിരിക്കുന്നു . ഏതെങ്കിലും ഒരു ദേവാലയം ഇന്ന് അമേരിക്കയില്‍ പ്രാര്‍ത്ഥനയോഗ്യമായത്
ഉണ്ടോ . പള്ളികളായ പള്ളികളിലെല്ലാം സാത്താന്‍റെ പ്രതീകകങ്ങള്‍ പ്രതിഷ്ടിച്ചു ദൈവത്തെ ആക്ഷേപിക്കുന്നു .
നമ്മള്‍ പ്രാര്‍ത്ഥനയുടെ ആരംഭത്തില്‍ ചെല്ലുന്നത് വിശുദ്ധ കുരിശിന്‍റെ അടയാളത്താലെ ഞങ്ങളുടെ ശത്രു ....................
നിന്നോ അല്ലങ്കില്‍ വിശുദ്ധ ബലിയുടെ ആരംഭത്തില്‍ പിതാവിന്‍റെയും പുത്രന്റെയും പരുശുദ്ധാത്മാവിന്റെയും
നാമത്തില്‍ എന്നുതുടങ്ങുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു . ഇതില്‍നിന്നും നാം എന്ത് മനസിലാക്കണം .
കര്‍ത്താവിനെയും അവിടുന്ന് മരണംവരിച്ച വിശുദ്ധ കുരിശിനെയും നിന്ദിച്ചു അവിഹിത മാര്‍ഗ്ഗത്തിലൂടെ
സ്വാര്‍ത്ഥലാഭം നേടാനുള്ള കുര്‍ക്കുവഴിയാണിത് . അല്ലങ്കില്‍ പിന്നെ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ക്രിസ്തുവിനേയും
അവിടുന്ന് മരണം വരിച്ച വിശുദ്ധ കുരിശിനെയും അല്ത്താരയില്‍നിന്നു ഒഴിവാക്കുമോ . തട്ടിപ്പും വെട്ടിപ്പും
നടത്തുന്നവര്‍ക്ക് യേശുവിനെയും അവിടുത്തെ കുരിശിനെയും ഭയമാണ് , അതുകൊണ്ടാണ് യേശുവിനു പകരം
സാത്താന്‍ കുരിശു ( മാനിക്കെയന്‍ അല്ലങ്കില്‍ ക്ലാവര്‍ കുരിശു ) പള്ളിയുടെ അള്‍ത്താരയില്‍ വച്ചിരിക്കുന്നത് .

പള്ളികളില്‍ പാരീഷ് കൌണ്‍സില്‍ മെമ്പര്‍ ആകണമെങ്കില്‍ കുടിശിക വരുത്താത്തവനും സല്‍സ്വഭാവിയും
ആയിരിക്കണമെന്ന് നിര്‍ബന്തമാണ് . കേവലം ഒരു പൈസ പോലും കിട്ടാത്ത ഒരു പാരീഷ് കൌണ്സിലറിനു
ഇത്രയും ക്രെഡിറ്റ് വേണമെങ്കില്‍ സീറോ മലബാര്‍ സഭയില്‍ ഒരു മെത്രാന്‍ ആകാന്‍ എന്തോക്കെവേണം ക്രെഡിറ്റ് .
കാവാലത്തിന്റെ ഭാര്യാ സഹോദരിക്ക് ഗര്‍ഭം ഉണ്ടാക്കിയും ആ ജീവനെ കൊന്നുകളയാന്‍ കൂട്ടുനില്‍ക്കുകയും
ചെയ്ത മിസ്റ്റര്‍ . ജേക്കബു അങ്ങാടിയത് എങ്ങനെ അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാനായി .
ചട്ടമ്പിത്തരം മൂത്ത് അയല്‍വാസിയുടെ കപ്പത്തോട്ടം പന്നികളെ അഴിച്ചുവിട്ടു നശിപ്പിക്കാന്‍ നോക്കിയ ഈ
അങ്ങാടിയുടെ തന്തയെയും തന്തയുടെ തള്ളയെയും പട്ടിയെ തല്ലിക്കൊല്ലുംപോലെ കപ്പത്തോട്ടത്തിലിട്ടു കൃഷിയുടമ
തല്ലിക്കൊന്നില്ലേ . കുടുംബപരമായി പറഞ്ഞാല്‍ ഗുണ്ടായിസമാണ് ഈ ജേക്കബ്‌ അങ്ങാടിയുടെ കുടുംബപശ്ചാത്തലം .
ഒരു ഗുണ്ടാ കുടുംബത്തിലെ അംഗവും ഗര്‍ഭം ഉണ്ടാക്കി അത് അലസിപ്പിച്ചുകളയുകയും ചെയ്ത ഈ ജേക്കബു
അങ്ങാടിയത്തിനു മെത്രാനാകാന്‍ എന്ത് യോഗ്യതയാണുള്ളത് . ഈ കള്ള കിമാറിനെ പുറംകാലുകൊണ്ട് തൊഴിച്ചു
നാടുകടത്തുകയാണ് വേണ്ടത് . ഇരുന്നു അപ്പിയിടാന്‍ സാദിക്കാത്ത ഈ ഗുണ്ടാമകനെ എന്തിനു സഭ ചുമക്കണം .
സഹായമെത്രാന്‍ വേണമത്രേ !!!!!! ഈ ദരിദ്രവാസിയെ എത്രയും പെട്ടന്ന് നാടുകടത്തണം . കൂട്ടാത്തിലെ കറിവേപ്പില
പോലെ , അല്ല പിന്നെ . സഹായമെത്രാന്‍ വേണംപോലും , എന്തോന്ന് ഉലത്താന്‍ സഭയെ നശിപ്പിച്ചതും പോരാഞ്ഞിട്ട്
നായിന്‍റെ മോനിനു ഇനി സഹായത്തിനും ആളുവേണം എന്തിനു , ഉണ്ടാക്കിയതുകൊണ്ടു നിറഞ്ഞു എല്ലാവര്ക്കും .

Anonymous said...

കാഞ്ഞിരപളളിയിലെ ഗുണ്ടാ ബിഷപ്പ് അമേരിക്കയിലേക്ക് !

ബി. അറക്കന്‍ ഒരു മാസത്തെ പര്യടനത്തിനായി അമേരിക്കയില്‍ എത്തുന്നു.സന്ദര്‍ശന ഉദ്ദേശം ഡോളറിനെ തേടി.
കേരളത്തീരത്ത് ആഞ്ഞടിച്ച സുനാമിയല്‍ കാഞ്ഞിരപള്ളിയില്‍ നിന്നും ഒഴുക്കില്‍പ്പെട്ടു പോയവര്‍ ഇന്നുവരെ കണ്ടു കിട്ടിയിട്ടില്ല. അവരുടെ കുടംബങ്ങളെ സഹായിക്കണം. ദീപിക ഇപ്പോഴും നഷ്ട കച്ചവടത്തിലാണ്. അവിശുദ്ധ കച്ചവടങ്ങളുടെ പേരില്‍ പ്രാണനു തുല്യനായ ഫാരീസിനെ സഹായിക്കണം. കൂട്ടത്തില്‍ കിറിനക്കിനടക്കുന്ന കേസില്ലാ വക്കീലിനെയും.
ഈ അമേരിക്കന്‍സന്ദര്‍ശനം വിജയകരമാക്കുവാന്‍ അമേരിക്കന്‍ സീറോമലബാറികളുടെ ലുത്തീന പ്രാര്‍ത്ഥനകള്‍.

മോനിക്കായുടെ വസ്തു വകകള്‍ തട്ടിയെടുത്ത പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

അല്‍മായജാഥയില്‍ സംഘര്‍ഷം ഉണ്ടാ ക്കാന്‍ യുവദീപ്തിഗുണ്ട കളെ പറഞ്ഞുവിട്ട പിതാവെ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സഹോദരിയുടെ ഗര്‍ഭം കലക്കിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ക്കാന്‍ വെടിക്കെട്ടു വീരന്‍ പുതുമനയ്ക്കു ഓര്‍ഡറു നല്‍കിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കല്ലിമേല്‍ കല്ലിലാതെ 27 പള്ളികള്‍ നശിപ്പിച്ച പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ക്ലാവര്‍ കുരിശു നക്കുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

മയിലു തൊപ്പി വയ്ക്കുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ജര്‍മ്മനിയില്‍ മുട്ടാഭിഷേകം കൂടാതെ രക്ഷപ്പെട്ട പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ജനങ്ങളുടെ പണംകൊണ്ട് ടാന്‍സാനിയായില്‍ എസ്‌റ്റേറ്റ് വാങ്ങികൂട്ടിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

മഹാരാഷ്ട്രയല്‍ എസ്‌റ്റേറ്റ് വാങ്ങി ഫാരീസ് കോളനി പണിത പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കന്യാസ്ത്രീമഠങ്ങളില്‍ വിശുദ്ധഗര്‍ഭങ്ങള്‍ക്കു പ്രാത്‌സാഹനം നല്‍കുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഡോളറു തെണ്ടാന്‍ വരുന്ന പിതാവെ ഞങ്ങള്‍ക്കുവേ അപേക്ഷിക്കണമേ

ഫാ.വടക്കേമുറിയുടെ കാറപകടം കേസില്ലാതെ ഒതുക്കിതീര്‍ത്ത പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

നിമിഷം നേരംകൊണ്ട് പോലീസുകാരെ സ്ഥലം മാറ്റുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഫാരിസിന്റെ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

മനുഷ്യകടത്തിന് 13 ലക്ഷം പ്രതിഫലംവാങ്ങി എറണാകുളത്തു ഡല്‍ഹിയിലും ഗ്ലോബിന്‍ഗ്ലോബ് എന്ന കമ്പനികള്‍ തുടങ്ങിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ആമ്മേന്‍

Anonymous said...

His highness Mathewe Arackal, ,the "lutheniya" for your Glory is perfect good. The Holy pope from Rome prayers everyday this" Lutthenia " The syromalabar AADUKAL ini muthal "meh...."ennu paadunnathinu pakaram ee lutthaniya chollum.. kollaam...piriwettiya karddinaal Aalancherikkum aammen...